Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?
Sunday, October 3, 2021 11:25 PM IST
അനന്തപുരി/ ദ്വിജൻ
സമൂഹത്തിൽ മതവിദ്വേഷവും തീവ്രവാദ ആശയങ്ങളും കുത്തിവയ്ക്കുന്ന ഒരു വിവാദ പുസ്തകം നിരോധിക്കണമെന്ന കേരളത്തിലെ രണ്ടു പോലീസ് മേധാവികളുടെ ആവർത്തിച്ചുള്ള നിർദേശം അവസാനം ഒരു വിദഗ്ധസമിതിയുടെ പഠനത്തിനു വിടാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൗതുകകരം സമിതിയുടെ കാലാവധി നിർണയിച്ചിട്ടില്ല എന്നുള്ളതാണ്.
അതായത് അടുത്തകാലത്തൊന്നും ഇതു സംബന്ധിച്ച തീരുമാനം എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു വ്യാഖ്യാനിക്കാവുന്ന വിധമാണ് ഉത്തരവ്. പിന്നെന്തിന് ഉത്തരവ് ഇറക്കി എന്ന് ചോദിച്ചാൽ വേറെ ഉന്നത തലങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വല്ലതും വന്നാൽ സർക്കാരിനു പിടിച്ചുനിൽക്കാനുള്ള തന്ത്രം എന്നു കരുതാനാണു ന്യായം.
വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ
വിവാദ പുസ്തകത്തിന്റെ പേര് "വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ'. ഇബൻ നുഹാസ് എന്ന് അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഇമാം അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്ക്വി അൽ ദുമയന്തി 1411 ൽ രചിച്ച മഷാറി അൽ അഷ്വാക് ഇലാ മസാരി അൽ ഉഷാക് എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്ന ഈ മതപുസ്തകം. പണ്ഡിതൻ എന്നതുപോലെ മുജാഹിദും ആയിരുന്നു ഇമാം നുഹാസ്.
റോമൻ സൈന്യവുമായുള്ള പോരാട്ടത്തിൽ 1411 ൽ കൊല്ലപ്പെട്ട പോരാളിയാണ്. 20ാം നൂറ്റാണ്ടിൽ ജിഹാദി പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ച ഷെയ്ക്ക് അബദുള്ള അസാം ജിഹാദിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥമായാണ് ഇതിനെ ചിത്രികരിക്കുന്നത്. പുസ്തകത്തിന്റെ മലയാള വിവർത്തകൻ ആരാണെന്നത് ഇപ്പോഴും നിഗൂഢമാണ്.
ദേശദ്രോഹപരവും മതതീവ്രവാദപരവും ആയ ഉള്ളടക്കങ്ങൾ ഉള്ള, മതവിദ്വേഷം പരത്തുന്ന ഈ പുസ്തകം യുവാക്കളെ വഴിതെറ്റിക്കുമെന്നും തീവ്രവാദി സംഘടനകളിൽ ചേരാൻ സഹായിക്കുമെന്നുമാണ് പോലീസ് കരുതുന്നത്.
ബെഹ്റയും അനിൽ കാന്തും
തീവ്രവാദ പ്രസ്ഥാനങ്ങൾ കേരളത്തിൽ ശക്തമാകുന്നതുകണ്ട പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റാ 2020 ഡിസംബർ 23 ന് സർക്കാരിനോട് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ശിപാർശ സമർപ്പിച്ചതല്ലാതെ ഫോളോ അപ്പ് ഒന്നും നടത്തിയതായി സൂചനയില്ല. ഇത്രയും ഗുരുതരമായ വിഷയത്തിലുള്ള ശിപാർശ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തതും ഇല്ല.
ആ സാഹചര്യത്തിലാണ് 2021 ജൂലൈ 21 ന് ഇപ്പോഴത്തെ പോലീസ് മേധാവി അനിൽ കാന്തും ശിപാർശ ആവർത്തിച്ചത്. കേരളത്തിൽ നടക്കുന്ന തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ ബലപ്പെട്ടതോടെ സർക്കാർ അനങ്ങി.
2021 സെപ്റ്റംബർ 25 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഇതേക്കുറിച്ചു പഠിക്കാൻ സംസ്ഥാനസർക്കാറിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, ഇന്റേണൽ സെക്യുരിറ്റിക്കുള്ള പോലീസ് ഐജി ജി. സ്പർജൻകുമാർ, മുഖ്യമന്ത്രിയുടെ മുൻ നിയമോപദേഷ്ടാവും നിയമ വിദഗ്ധനുമായ എൻ.കെ. ജയകുമാർ എന്നിവർ അംഗങ്ങളായ ഒരു വിദഗ്ധസമിതിയോട് ഡിജിപിമാരുടെ നിർദേശത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
ഇവരിൽ ജയകുമാർ ഒഴികെയുള്ളവർ ഒൗദ്യോഗികമായാണ് പദവി വഹിക്കുന്നത്. അതായത് അവർ മാറി പകരം വരുന്ന ആളിനും സമിതിയിൽ തുടരാനാവും. രണ്ടു പോലീസ് മേധാവികൾ ഒന്നുപോലെ ശിപാർശ ചെയ്തിട്ടും സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖം രക്ഷിക്കുന്നു.
തീ തുപ്പുന്ന പുസ്തകങ്ങൾ
കേരളാ പോലീസ് 2013 ഒക്ടോബറിലും മതപരമായ വിദ്വേഷം പരത്തുന്ന പുസ്തകങ്ങൾ നിരോധിക്കണമെന്ന് ഇത്തരത്തിൽ ഒരു നിർദേശം സർക്കാരിനു സമർപ്പിച്ചിരുന്നു. പ്രസാധകരെ പോലീസ് റെയ്ഡ് ചെയ്തു വിവാദപരമായ പുസ്തകങ്ങൾ പിടിച്ചെടുത്ത പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ശിപാർശ.
അക്കാലത്ത് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ കാഷ്മീരിലേക്ക് തീവ്രവാദികളെ തെരഞ്ഞെടുത്ത സംഭവം, കോഴിക്കോട്ട് നടന്ന ഇരട്ട ബോംബ് സ്ഫോടനം, പ്രഫ. ജോസഫിന്റെ കൈവെട്ട് തുടങ്ങിയവയ്ക്കെല്ലാം പ്രേരണയായത് ഈ പുസ്തകങ്ങളാണെന്ന് പോലീസ് വിലയിരുത്തി.
2013 സെപ്റ്റംബർ നാലിന് പോലീസ് തിരൂരങ്ങാടിയിലെ ഒരു ബുക്ക് സ്റ്റാൾ റെയ്ഡ് ചെയ്ത് ദാവത്തും ജിഹാദും എന്ന പുസ്തകം പിടിച്ചെടുത്തിരുന്നു. ഖുറാൻ ദുർവ്യാഖ്യാനം ചെയ്ത് യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം എന്നായിരുന്നു പോലീസിന്റെ നിലപാട്. പ്രസാധകനും വിതരണക്കാരനും എതിരേ കേസും എടുത്തു. ഇത്തരം എത്ര പുസ്തകങ്ങൾ സമുഹത്തിൽ പ്രചരിക്കുന്നുണ്ട് എന്നതും അന്വേഷിക്കേണ്ടതാണ്
നേതാക്കൾ പ്രതികരിക്കണം
ക്രൈസ്തവ സഭ പ്രസിദ്ധികരിച്ച ഒരു മതബോധന ഉപപാഠപുസ്തകത്തിൽ ഇസ്ലാമിന് വിഷമമുണ്ടാക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നുപറഞ്ഞ് താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി പുസ്തകം തത്കാലത്തേക്കു വിതരണം ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് സഭാധികാരികളെ നയിച്ച മുസ്ലിം പണ്ഡിതന്മാർക്കും എം.കെ. മുനീറിനെപ്പോലെ അതിനു മുൻകൈ എടുത്തവർക്കും ഇത്തരം പുസ്തകങ്ങൾ വിതരണം ചെയ്യുന്ന തീവ്രവാദികളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
തീ തുപ്പുന്ന പുസ്തകങ്ങളും രേഖകളും ഒരു കൂട്ടർ വിതരണം ചെയ്യുന്നു. അതേക്കുറിച്ച് പരാതി ലഭിച്ചാൽ പോലീസോ അവർ വളരെ വിഷമിച്ച് ശിപാർശ ചെയ്താൽ സർക്കാരോ ഒരു നടപടിയും എടുക്കുന്നില്ല എന്നതാണ് യഥാർഥ്യം. അതാണ് മറ്റു മതസ്ഥരിൽ സംശയവും ആശങ്കയും വളർത്തുന്നതും.
ഈ ചതിയുടെ പേര് എന്ത്?
മലപ്പുറത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകളെ മയക്കുമരുന്നു കൊടുത്ത് ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ ചിത്രം കാട്ടി മതംമാറ്റത്തിനും വിവാഹത്തിനും നിർബന്ധിക്കുകയും ചെയ്തതിനു മൂന്നു മുസ്ലിം യുവാക്കളെ അടുത്ത ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ ജാവിദ്, 24 കാരനായ ഷെറിഫ്, 22 കാരനായ മൂഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന കഥ അനുസരിച്ച് സംഭവം ഏതാണ്ട് ഇങ്ങനെയാണ്:
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി ഉണ്ടാക്കിയ പരിചയം മയക്കുമരുന്ന് ഉപയോഗത്തിലേക്ക്് നയിച്ചു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാനാവാത്ത നില വന്നപ്പോൾ പ്രതികൾ മയക്കുമരുന്നു കൊടുക്കാതെയായി. പെൺകുട്ടിയെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനാകുമെന്ന് അവർക്കറിയാം. അങ്ങനെ പെണ്‍കുട്ടി അവരുടെ കെണിയിലെത്തി.
അവരുടെ വാഹനത്തിൽ കരിപ്പൂരിനടുത്ത് ഒരു സ്വകാര്യ ഹോട്ടലിൽ എത്തിച്ചു. മയക്കു മുരുന്ന് കഴിച്ച് തളർന്ന പെണ്‍കുട്ടിയെ അവർ പീഡിപ്പിച്ചു. അവളുടെ ഫോട്ടോ പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി അവളെ മതം മാറാനും അവരെ വിവാഹം കഴിക്കാനും നിർബന്ധിക്കുകയായി. എന്നാൽ പോലീസിൽ പരാതിപ്പെടാൻ കുട്ടിയും പോലീസ് ഉദ്യോഗസ്ഥനായ കുട്ടിയുടെ പിതാവും തന്റേടം കാണിച്ചു. ഏതായാലും പോലീസിന് നടപടി എടുക്കേണ്ടി വന്നു.
മയക്കുമരുന്നു കൊടുക്കുന്നതും പീഡിപ്പിക്കുന്നതും ക്രിമിനലുകളുടെ ഹീനകൃത്യമായി കരുതിയാൽ പോലും അതിന്റെ ചിത്രങ്ങളെടുത്തു മതം മാറ്റത്തിനും വിവാഹത്തിനും നിർബന്ധിക്കുന്നതിനെയാണ് നാർക്കോട്ടിക് ജിഹാദ് എന്ന് ഇരകളുടെ ബന്ധുക്കൾ ചിത്രികരിക്കുന്നത്. അവ സംഭവിക്കുന്നില്ലെന്നു വാദിക്കുന്ന ചാനലകളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ എന്താവുമോ പറയുക?
നടപടി ഇല്ല
2021 ജൂലൈയിൽ കോഴിക്കോട് പ്രവേശന പരീക്ഷയ്ക്കു പഠിക്കാൻ വന്ന ഒരു പെണ്‍കുട്ടിക്കു ജ്യൂസിൽ മയക്കുമരുന്നു കൊടുത്തു പീഡിപ്പിച്ചു. അവളെയും മതം മാറാനും വിവാഹം കഴിക്കാനും യുവാവും കൂട്ടുകാരും നിർബന്ധിച്ചു. പെണ്‍കുട്ടിയും പിതാവും പോലീസിൽ പരാതി കൊടുത്തു. നടപടി ഉണ്ടായില്ല. ഒക്ടോബർ ആയിട്ടും പോലീസ് അന്വേഷണം എങ്ങും എത്തുന്നില്ല.
പോലീസുകാരന്റെ മകളുടെ കേസിൽപോലും അന്വേഷണം യഥാർത്ഥ പ്രതികളിൽ എത്തുമോ?
കണ്ണൂർ, കാസർഗോഡ് മേഖലകളിൽനിന്ന് 20 പേർ സിറിയയിൽ തീവ്രവാദികളായി എത്തിപ്പെട്ട സംഭവങ്ങളിലും അവരെ അവിടെയെത്തിച്ചവർ ഇവിടെ സ്വൈരവിഹാരം നടത്തി തീവ്രവാദ പ്രവർത്തനം തുടരുന്നു. എൻഐഎ വല്ലപ്പോഴും നടത്തുന്ന അറസ്റ്റുകളല്ലാതെ ഒന്നും കേരള പോലീസ് അറിയുന്നതേയില്ല. കാസർഗോട്ടെ ഒരു കോളജിൽ പഠിക്കാനെത്തുന്ന അമുസ്ലിങ്ങളായ കുട്ടികൾ വലിയ അളവിൽ മതപരിവർത്തനത്തിനു വിധേയരാക്കപ്പെടുന്നത് പതിവാകുന്നു.
എൻഐഎയിലും സ്വാധീനം
ജ്യൂസ് കുടിപ്പിച്ചു മയക്കിയ സംഭവത്തിലെ കുട്ടിയും പിതാവും പ്രധാനമന്ത്രിക്കുവരെ പരാതി കൊടുത്തു കാത്തിരിക്കുകയാണ്. മയക്കുമരുന്നു കൊടുത്തവൻ സ്വതന്ത്രമായി വിഹരിക്കുന്നു. കേരളാ പോലീസിൽ മാത്രമല്ല എൻഐഎയിലും സ്ഥിതി വ്യത്യസ്തമല്ല.
തൊടുപുഴയിലെ പ്രഫ. ജോസഫിന്റെ കേസ് അന്വേഷിക്കുവാൻ വന്ന എൻഐഎയിലെ മുസ്ലിം ഉദ്യോഗസ്ഥൻ പ്രവാചകനെക്കുറിച്ച് ഇങ്ങനെ പറഞ്ഞ തനിക്ക് അതു വരണം എന്ന മട്ടിൽ പറഞ്ഞതിനെക്കുറിച്ച് പ്രഫ. ജോസഫ് എഴുതിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു.
സേനയിലെ ഈ അപചയം വലിയ വിപത്തിലേക്കാവും നാടിനെ നയിക്കുക. അഫ്ഗാനിസ്ഥാന്റ തകർച്ചയെക്കുറിച്ചു നടത്തിയ നീരിക്ഷണങ്ങളിൽ ഒന്ന് അതാണ്. ഉദ്യോഗസ്ഥർ താലിബാൻകാരിൽനിന്നു പണവും ആനുകുല്യങ്ങളും വാങ്ങി തീവ്രവാദികളെ സഹായിച്ചു സർക്കാർ സംവിധാനം ആകെ തകർത്തു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ഭാരതം കാണിച്ച ജാഗ്രത വീണ്ടും പ്രസക്തമാവുകയാണ്.
ആരെയാണ് ഭയം?
മതംമാറ്റത്തിനായി മയക്കുമരുന്നു കൊടുത്ത് പീഡനം നടത്തുന്നത് ഒരു മതവും അംഗീകരിക്കുന്ന മതപ്രചാരണ രീതിയല്ല. എല്ലാ മതങ്ങൾക്കും അപമാനകരവുമാണ് . പക്ഷേ, കേരളത്തിൽ ചിലർ അങ്ങനെ ചെയ്യുന്നതിന്റെ നിരവധി സംഭവങ്ങൾ പുറത്തുവരുന്നു.
ഒരു സമൂഹവും ന്യായീകരിക്കാത്ത ഈ ക്രിമിനൽ പ്രവൃത്തിക്കെതിരേ കർശനമായ നടപടി എടുക്കാൻ പോലീസ് മടിക്കുന്നു. ആരെ ഭയന്ന്? തീവ്രവാദികളെയോ? മയക്കു മരുന്ന് മാഫിയയെയോ? ഭയപ്പെടുന്നത് ആരെയായാലും അത് നാടിനുണ്ടാക്കുന്നത് ഭീകര ദുരന്തമാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top