മോത്തിലാൽ നെഹ്‌റു
Wednesday, October 13, 2021 1:22 AM IST
സ്വാതന്ത്ര്യസമരസേനാനി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ അച്ഛൻ തുടങ്ങിയ വിശേഷണങ്ങളൊക്കെയയുണ്ട് മോത്തിലാൽ നെഹ്‌റുവിന്. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപെട്ട മോത്തിലാലിനെ സഹോദരൻ നന്ദലാലാണ് വളർത്തിയത്.

ജയ്പുർ സംസ്ഥാനത്തെ ഖേത്രിയിലായിരുന്നു ബാല്യകാലം. അലാഹാബാദിലെ മുയിർ സെൻട്രൽ കോളജിൽ ഉപരിപഠനത്തിനായി ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതിരുന്ന അദ്ദേഹം പിന്നീട് കേബ്രിജ് സർവകലാശാലയിൽ തുടർപഠനത്തിനായി ചേർന്നു. അഭിഭാഷകനായതിനുശേഷം ബ്രിട്ടനിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തു.

1883 മുതൽ അദ്ദേഹം അലാഹാബാദിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. സഹോദരൻ നന്ദലാലിന്‍റെ മരണത്തെത്തുടർന്ന് കുടുംബത്തിന്‍റെ ഉത്തരവാദിത്വവും മോത്തിലാലിനായി. കഠിന പരിശ്രമംകൊണ്ട് മോത്തിലാൽ അലാഹാബാദ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന വക്കീലായി മാറി. 1900ൽ ചർച്ച് റോഡിൽ സ്ഥലം വാങ്ങി അവിടെയുണ്ടായിരുന്ന കെട്ടിടം പുതിക്കിപ്പണിത് ആനന്ദഭവനം എന്ന പേര് നൽകി.

1907ൽ ഉത്തർപ്രദേശ് കോൺഗ്രസിന്‌റെ അധ്യക്ഷനായി. മിന്‍റോ-മോർലി പരിഷ്കാരത്തെത്തുടർന്നുവന്ന നിയമസഭയിലും അംഗമായി. ഈ കാലയളവിൽ ബ്രിട്ടനിലെ പ്രിവി കൗൺസിലിലും അഭിഭാഷകനായി ജോലി ചെയ്തു. ബ്രാഹ്മണർ സമുദ്രം മുറിച്ചു കടന്നാൽ ബ്രാഹ്മണ്യം നഷ്ടപ്പെടുമെന്ന വിശ്വാസത്തിനെതിരായി ധാരാളം യൂറോപ്പ് യാത്രകൾ അദ്ദേഹം ചെയ്തു. അഹമ്മദാബാദിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന "ദ ലീഡർ' എന്ന ദിനപത്രത്തിന്‍റെ ഭരണസമിതിയിൽ അംഗമായിരുന്നു.


1919ൽ അമൃത്സറിലും 1928ൽ കോൽക്കത്തയിലും നടന്ന കോൺഗ്രസ്‌ സമ്മേളനങ്ങളിൽ അധ്യക്ഷനായി. 1923ൽ സി.ആർ. ദാസിനൊപ്പം ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്‍റെ ലങ്കയിലേക്കുള്ള പ്രയാണത്തോട്‌ താരതമ്യപ്പെടുത്തിയതു മോത്തിലാലാണ്. 1931 ഫെബ്രുവരി ആറിന് അന്തരിച്ചു.

മോത്തിലാലിന്‍റെ സ്മരണാർഥമാണ് ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഓയിൽ ടാങ്കറിന് അദ്ദേഹത്തിന്‍റെ പേരു നൽകിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.