Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗർഭച്ഛിദ്രനിയമം മനുഷ്യജീവന്റെ മേലുള്ള ഭീകരാക്രമണം
Friday, October 15, 2021 11:38 PM IST
24 ആഴ്ചവരെ പ്രായമായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കാൻ അനുവദിക്കുന്ന ഗർഭച്ഛിദ്രനിയമം കേന്ദ്രസർക്കാർ പാസാക്കി നടപ്പിലാക്കിയിരിക്കുന്നു. 1971 ഓഗസ്റ്റ് 10 വരെ ഗർഭച്ഛിദ്രം ഇന്ത്യയിൽ കുറ്റകരമായിരുന്നു; മൂന്നുവർഷമോ ഏഴു വർഷമോ തടവ് ലഭിക്കാമായിരുന്ന കുറ്റം. 1971-ൽ പാർലമെന്റ് പാസാക്കിയ ഗർഭച്ഛിദ്രനിയമത്തിന് (Medical Termination of Pregnancy ACT-1971) 1971 ഓഗസ്റ്റ് പത്തിന് അംഗീകാരം നൽകിയതോടെ 20 ആഴ്ചവരെയായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതിന് നിയമസാധുത ലഭിച്ചു. ജമ്മു-കാഷ്മീർ ഒഴിച്ച് ഇന്ത്യയിലെല്ലായിടത്തും ഈ നിയമം പ്രാബല്യത്തിലായി.
2020-2021ൽ വരുത്തിയിരിക്കുന്ന ഭേദഗതികൾ
1971ലെ ഗർഭച്ഛിദ്ര നിയമത്തിനു ചില ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള ബിൽ 2020ൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പ്രസ്തുത ഭേദഗതികൾ 2020 മാർച്ച് 17ന് ലോക്സഭയും 2021 മാർച്ച് 16ന് രാജ്യസഭയും പാസാക്കി, മാർച്ച് 25 ന് പ്രസിഡന്റിന്റെ അംഗീകാരവുംനേടി സെപ്റ്റംബർ 24 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു.(The Medical Termination of Pregnancy [Amendment] Act, 2021).
ഭേദഗതികളോടെ പ്രാബല്യത്തിലായിരിക്കുന്ന പുതിയ ഗർഭച്ഛിദ്രനിയമത്തിലൂടെ ഗർഭച്ഛിദ്രം കൂടുതൽ എളുപ്പവും അതിനുള്ള സാധ്യതകൾ കൂടുതൽ വിപുലവുമാക്കിയിരിക്കുന്നു. ഓരോ ഇന്ത്യൻ പൗരന്റെയും ജീവനും മൗലിക അവകാശങ്ങൾക്കും സംരക്ഷണം വാഗ്ദാനംചെയ്യുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ പ്രഖ്യാപിക്കപ്പെട്ടതിന്റെ എഴുപത്തിരണ്ടാം വർഷമാണ് വർഷംതോറും കോടിക്കണക്കിനു ഗർഭസ്ഥശിശുക്കളുടെ ജീവൻ നശിപ്പിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പുതിയ ഗർഭച്ഛിദ്ര ഭേദഗതിനിയമം നടപ്പിലാക്കിയിരിക്കുന്നത്.
പ്രധാന ഭേദഗതികൾ
20 ആഴ്ച വരെയായ ഗർഭസ്ഥശിശുവിനെ ഒരു ഡോക്ടറുടെ തീരുമാനപ്രകാരവും 20നു മേൽ 24 ആഴ്ചവരെയായത് രണ്ട് ഡോക്ടർമാരുടെ തീരുമാനപ്രകാരവും നശിപ്പിക്കാം.
ഗർഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയാൽ സമയപരിധി പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും അതിനെ നശിപ്പിക്കാം. അതിന് ഒരു ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ് അല്ലെങ്കിൽ സോനോളജിസ്റ്റ്, ഒരു സർക്കാർ പ്രതിനിധി എന്നിവരടങ്ങുന്ന പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിന്റെ തീരുമാനപ്രകാരമായിരിക്കണം നിർവഹിക്കേണ്ടത്.
മറ്റു ചില വ്യവസ്ഥകൾ
1. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീയെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതും നിയമപരമായി അധികാരപ്പെട്ട വ്യക്തികളോടുമാത്രം വെളിപ്പെടുത്താവുന്നതുമാണ്.
2. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു വർഷംവരെ തടവിനോ അല്ലെങ്കിൽ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്.
ഭേദഗതിചെയ്ത ഗർഭച്ഛിദ്രനിയമം ഗർഭിണിയായ സ്ത്രീയുടെ ജീവന് സംരക്ഷണംനൽകുന്നതിനും അവളുടെ സൽപ്പേരിന് കോട്ടം വരാതിരിക്കാനും ഏറെ ശ്രദ്ധിക്കുന്നതായി കാണുന്നു. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നുള്ള നിബന്ധന, സമൂഹത്തിൽ അവൾക്കുള്ള മാന്യതയ്ക്ക് ക്ഷതമേൽക്കാതിരിക്കാനാകാം. ഏതായാലും ഗർഭച്ഛിദ്രം നടത്തിയ ഒരു സ്ത്രീയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഭദ്രതയിൽ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. അതു നല്ലതുതന്നെ!
നിയമത്തിന്റെ ഭീകരമുഖം
എന്നാൽ, വിലപ്പെട്ട ഒരു മനുഷ്യജീവൻ അതിന്റെ ഏറ്റവും നിസഹായാവസ്ഥയിലും പരാശ്രയത്വത്തിലും ആയിരിക്കുന്പോൾ നിഷ്കരുണം കൊലചെയ്യപ്പെടുന്നുവെന്ന ഭീകരതയെയാണ് ഗർഭച്ഛിദ്രനിയമം സാധൂകരിക്കുന്നത്. കൊലക്കത്തിയുടെ മുന്പിൽ ഒന്ന് നിലവിളിക്കാൻപോലും കെല്പില്ലാത്ത മനുഷ്യശിശു ആണ് ഇവിടെ കൊലചെയ്യപ്പെടുന്നത്.
ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ? 24 ആഴ്ച കഴിഞ്ഞ് ഗർഭത്തെ നശിപ്പിക്കാൻ പാടില്ലെങ്കിൽ അതിനുമുന്പ് നശിപ്പിക്കുന്നതിനെ എങ്ങനെ സാധൂകരിക്കാൻ സാധിക്കും? ശാരീരികവൈകല്യങ്ങളുടെയോ മാനസികദൗർബല്യങ്ങളുടെയോ പേരിലാണ് ഗർഭച്ഛിദ്രത്തെ സാധൂകരിക്കുന്നതെങ്കിൽ നമ്മുടെ രാജ്യത്ത് കോടിക്കണക്കിനുവരുന്ന ഭിന്നശേഷിക്കാരെ കൊന്നുകളയാനാവില്ലേ? ഗർഭംധരിക്കുന്ന സ്ത്രീയും ഗർഭസ്ഥശിശുവും ജീവിക്കാൻ തുല്യാവകാശമുള്ള മനുഷ്യവ്യക്തികളാണ്.
ഗർഭധാരണത്തിന്റെ ആദ്യനിമിഷംമുതൽ ഭ്രൂണം ഒരു മനുഷ്യവ്യക്തിയാണ്; ജീവിക്കാൻ അവകാശമുള്ള മനുഷ്യവ്യക്തി. മനുഷ്യൻ സ്വമേധയാ നിശ്ചയിക്കുന്ന ഒരു കാലപരിധിക്കുശേഷമല്ല അതു മനുഷ്യവ്യക്തിയായി രൂപപ്പെടുന്നത്. ശാരീരികമോ മാനസികമോ ആയ ന്യൂനതകളുടെ പേരിൽ മനുഷ്യവ്യക്തിത്വം ഇല്ലാതാകുന്നില്ല. സ്വാഭാവികമരണംവരെ ജീവിക്കാൻ അവകാശമുള്ള മനുഷ്യ വ്യക്തിയാണത്.
അണ്ഡവും ബീജവും കൂടിച്ചേരുന്ന നിമിഷത്തിൽ പുതിയൊരു മനുഷ്യജീവന് ആരംഭം കുറിക്കുന്നു. അതിനെ സംരക്ഷിക്കാനും പൂർണവളർച്ചയിലേക്കു നയിക്കാനും ദൈവനിശ്ചയപ്രകാരം പ്രകൃതി ഒരുക്കിയിരിക്കുന്ന ഏറ്റവും സുരക്ഷിത സങ്കേതമാണ് ഒരു സ്ത്രീയുടെ ഉദരം. ആ സങ്കേതംതന്നെ ജീവന്റെ കുരുതിക്കളം ആകുന്നത് ഏറ്റവും ക്രൂരമായ വൈരുധ്യമാണ്. ആരെയാണോ ജീവന്റെ സംരക്ഷണം ഏൽപ്പിച്ചത്, അമ്മയെന്ന് വിളിക്കുന്ന ആ സ്ത്രീയുടെ തന്നെ സമ്മതത്തോടെ ഈ കൊലപാതകം നടക്കുന്നു എന്നത് എത്രയോ വേദനാജനകമാണ്! അതിനു നിയമസാധുത നൽകുന്ന ഗർഭച്ഛിദ്രനിയമത്തെ മനുഷ്യജീവന്റെമേലുള്ള ഭീകരാക്രമണമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്!
ഗൗരവമേറിയ ധാർമിക പ്രശ്നം
മനുഷ്യജീവൻ നശിപ്പിക്കുന്നതിനെ സാധൂകരിക്കുന്ന ഗർഭച്ഛിദ്രനിയമത്തിൽ ഗൗരവമേറിയ ധാർമിക പ്രശ്നമുണ്ട്. മനുഷ്യജീവനു ബോധപൂർവം ഹാനിവരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണെന്ന അടിസ്ഥാനതത്വം ഇവിടെ ലംഘിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ ആത്മഹത്യയും ആത്മഹത്യാശ്രമവും തെറ്റായി കരുതപ്പെടുന്നത്. ആദ്യകോശത്തിന്റെ രൂപീകരണം മുതൽ വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യഭ്രൂണത്തിന് സ്വന്തമായ ഒരു ജീവനും ജീവിതവുമുണ്ട്. അതു മനുഷ്യജീവൻ തന്നെയാണ്. അതുകൊണ്ടാണു ഗർഭച്ഛിദ്രം നരഹത്യയാകുന്നത്. സ്വയം പ്രതിരോധിക്കാനോ പ്രതികരിക്കാനോ കഴിവില്ലാത്തതുകൊണ്ടു ജീവിക്കാൻ അവകാശമില്ലാത്ത ഒരു വസ്തുവായി അതു മാറുന്നില്ല.
വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികൾ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിതഗർഭമാണെന്ന കാരണത്താൽ ഗർഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ഇപ്രകാരമൊക്കെ സംഭവിച്ചതിനു ഗർഭസ്ഥശിശു എന്തുപിഴച്ചു? തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ കൊലശിക്ഷയ്ക്കു വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാർമികവും അനീതിപരവും ക്രൂരവുമാണിത്. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗർഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിന് ന്യായീകരണമില്ല. ഭിന്നശേഷിക്കാരായ ചിലർ വിലപ്പെട്ട സംഭാവനകൾ ലോകത്തിനു നൽകിയിട്ടുള്ളത് നമുക്കറിയാം.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഗർഭിണിയെ ചികിത്സിക്കുന്നതിന്റെ ഭാഗമായി ഗർഭസ്ഥശിശുവിനു ജീവഹാനി സംഭവിച്ചാൽ ധർമശാസ്ത്രത്തിൽ ന്യായീകരണം ഉണ്ടാകാം. ഇവിടെ ശിശുവിന്റെ മരണം ആഗ്രഹിക്കുകയോ അതിനായി ബോധപൂർവം നടപടി എടുക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഇരുവരുടെയും സുരക്ഷയാണ് ലക്ഷ്യം വയ്ക്കേണ്ടത്. എന്നാൽ, സ്ത്രീയുടെയും ശിശുവിന്റെയും ജീവൻ അപകടത്തിൽ അല്ലാതിരുന്നിട്ടും മറ്റു താത്പര്യങ്ങളുടെപേരിൽ ശിശുവിനെ കൊലപ്പെടുത്തുന്നതു തികച്ചും അധാർമികമാണ്, ഒരു വിധത്തിലും നീതീകരിക്കാനാവില്ല.
ഉപദ്രവകാരിയായ ഒരു കാട്ടുമൃഗത്തെ കൊല്ലുന്നതും യാദൃച്ഛികമായി വാഹനമിടിച്ച് ഒരു മൃഗം ചാകാനിടയാകുന്നതുപോലും മൃഗസംരക്ഷണനിയമത്തിന്റെ പേരിൽ ഗൗരവത്തോടെകണ്ട് നടപടികളെടുക്കുന്ന സാഹചര്യം നിലനിൽക്കുന്പോഴാണ് എണ്ണമറ്റ മനുഷ്യരുടെ ജീവൻ കവരുന്ന ഗർഭച്ഛിദ്രനിയമം നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നുള്ള നീതിന്യായതത്വം നിരപരാധികളായ ലക്ഷക്കണക്കിനു ശിശുക്കൾ വധിക്കപ്പെടാൻ ബോധപൂർവം അനുവദിക്കുന്ന ഗർഭച്ഛിദ്രനിയമത്തിന് ബാധകമല്ലേ? മറ്റു പല രാജ്യങ്ങളും ഗർഭച്ഛിദ്രം അനുവദിക്കുന്നു എന്നതൊന്നും ഈ നരഹത്യയെ നീതീകരിക്കുന്നില്ല. അത് ഭീകരതയാണ്, തികച്ചും അധാർമികമാണ്. മനുഷ്യജീവന് വിലയും മഹത്വവും കല്പിക്കുന്നുണ്ടെങ്കിൽ, നിരപരാധികളുടെ രക്തം വീഴരുതെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഈ അധാർമികനിയമം സർക്കാർ പിൻവലിക്കുകതന്നെ വേണം!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top