കാത്തലിക് ഗ്രീവൻസസ് മെമ്മോറിയൽ
Friday, November 26, 2021 1:26 AM IST
രാജഭരണകാലത്ത് തിരുവിതാംകൂറിലെ കത്തോലിക്കാ സമുദായം അനുഭവിച്ചിരുന്ന കടുത്ത അവഗണനയക്കെതിരേ കത്തോലിക്കാ കോൺഗ്രസ് നടത്തിയ ചരിത്രപരമായ ഇടപെടലായിരുന്നു കാത്തലിക് ഗ്രീവൻസസ് എന്ന മെമ്മോറാണ്ടം.

കത്തോലിക്കർ സഹിക്കുന്ന ഉപദ്രവങ്ങൾ എന്ന പേരിൽ മലയാളത്തിലും Catholic Grievances എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച ഈ നിവേദനം തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ചിട്ട് ഇന്ന് 90 വർഷം തികയുകയാണ്. 1918 ൽ രൂപംകൊണ്ട കത്തോലിക്കാ കോൺഗ്രസ് ആദ‍്യകാലങ്ങളിൽ നടത്തിയ അവകാശ പോരാട്ടങ്ങളിൽ പ്രധാനമായിരുന്നു കാത്തലിക് ഗ്രീവൻസസ് മെമ്മോറിയൽ.

1922 ഓഗസ്റ്റ് 17ന് വിജയമകുടം ചൂടിയ റവന്യു-ദേവസ്വം പ്രക്ഷോഭണത്തിൽ അഹിന്ദുക്കളും അവർണഹിന്ദുക്കളും പങ്കാളികളായിരുന്നുവെങ്കിലും ആ പ്രക്ഷോഭണത്തിന്‍റെ സകല ഭാരവും വഹിച്ചത് ക്രൈസ്തവസമുദായവും വിശിഷ്യ അഖിലകേരള കത്തോലിക്കാ കോൺഗ്രസുമായിരുന്നു. കത്തോലിക്കാ കോൺഗ്രസ് നടത്തിയ പ്രഥമ ജനകീയ സമരം കൂടിയായിരുന്നു അത്. പിന്നീട് 1931 വരെ വലിയ പ്രക്ഷോഭണങ്ങൾക്കൊന്നും കത്തോലിക്കാ കോൺഗ്രസ് നേതൃത്വം കൊടുക്കുകയുണ്ടായില്ല.

1922-1931 കാലഘട്ടങ്ങളിൽ പ്രജാസഭയിലെയും നിയമസഭയിലെയും അംഗങ്ങളെ സംഘടിപ്പിച്ച് മെമ്മോറാണ്ടങ്ങൾ രാജസമക്ഷത്തിൽ സമർപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുകയെന്നതായിരുന്നു കത്തോലിക്കാ കോൺഗ്രസിന്‍റെ പ്രവർത്തനശൈലി. ആ ശ്രമകരമായ ദൗത്യം നിർവഹിക്കുന്നതിന് കത്തോലിക്കാ കോൺഗ്രസിനെ സജ്ജമാക്കിയത് എം.എം. വർക്കിയായിരുന്നു.

1924 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമായും സമർപ്പിച്ച നാല് മെമ്മോറിയലുകൾകൊണ്ട് കുറെയൊക്കെ നേട്ടം ഉണ്ടായി. കത്തോലിക്കരെ ഒരു പ്രത്യേക സമുദായമായി അംഗീകരിപ്പിക്കുവാൻ സാധിച്ചുവെന്നതാണ് ഒരു പ്രധാന നേട്ടം. തിരുവിതാംകൂർ ഹൈക്കോടതിയിൽ ഒരു കത്തോലിക്കനെ ജഡ്ജിയായി നിയമിക്കുവാനും സർക്കാർ തയാറായി എന്നതും അവഗണിക്കാൻ പാടില്ല.

കത്തോലിക്കർക്ക് വേറെയും ചില അവശതകൾ ഉണ്ടായിരുന്നു. ദേവാലയങ്ങളും സെമിത്തേരികളും സ്ഥാപിക്കുന്നതിലും വിദ്യാലയങ്ങൾ നടത്തുന്നതിലും ഉദ്യോഗങ്ങൾ ലഭിക്കുന്നതിലും പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിലുമെല്ലാം കത്തോലിക്കർ അവഗണിക്കപ്പെട്ടിരുന്നു. അതു വെളിച്ചത്തു കൊണ്ടുവരുന്നതിന് കത്തോലിക്കാ കോൺഗ്രസ് മുന്പോട്ടുവന്നു. ഈ രംഗത്തെല്ലാമുള്ള അവഗണനകളുടെ ഒരു വിശദമായ റിപ്പോർട്ട് ഒരു വർഷക്കാലത്തെ ആശ്രാന്ത പരിശ്രമഫലമായി എം.എം. വർക്കി തയാറാക്കി. ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ മഹാരാജാവിന് 1931ൽ അഖില കേരള കത്തോലിക്കാ കോൺഗ്രസ് ഒരു നിവേദനം സമർപ്പിച്ചു.

സർക്കാർ സർവീസിൽ പ്രത്യേകിച്ച് ജുഡീഷൽ വകുപ്പിൽ കത്തോലിക്കരുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ആ മെമ്മോറാണ്ടത്തിലെ പ്രസക്തഭാഗങ്ങളും അതു തെളിയിക്കാൻ സഹായകമായ നിരവധി അനുബന്ധങ്ങളും ചേർത്താണ് ‘കത്തോലിക്കർ സഹിക്കുന്ന ഉപദ്രവങ്ങൾ’ എന്ന പേരിൽ മലയാളത്തിലും ‘കാത്തലിക് ഗ്രീവന്‍സസ്‌’ എന്ന പേരിൽ ഇംഗ്ലീഷിലും നിവേദനം തയാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. കത്തോലിക്കാ കോൺഗ്രസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം തയാറാക്കിയതും അതിന്‍റെ പ്രസാധനം നിർവഹിച്ചതും എം.എം. വർക്കിയാണ്. ഈ ഗ്രന്ഥമാണ് പിന്നീട് കത്തോലിക്കർ നടത്തിയ രാഷ്‌ട്രീയ സമരങ്ങൾക്കെല്ലാം പ്രചോദനമായത്.


1931 ഓഗസ്റ്റ് 28ന് കോട്ടയത്തു കൂടിയ അഖിലകേരള കത്തോലിക്കാ കോൺഗ്രസ് കമ്മിറ്റിയിൽ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്‍റെ ഫലമായിട്ടായിരുന്നു മെമ്മോറിയൽ സമർപ്പണം. ‘തിരുവിതാംകൂറിലെ കത്തോലിക്കർക്കു പബ്ലിക് സർവീസിലുള്ള അസമതകളെയും പ്രാതിനിധ്യസ്ഥാപനങ്ങളിലേക്കുള്ള പ്രാതിനിധ്യക്കുറവിനെയും ആരാധനാസ്വാതന്ത്ര്യം സംബന്ധിച്ചുള്ള തടസങ്ങളെയും മറ്റും വ്യക്തമാക്കി പരിഹാരം നേടുന്നതിന് ഒരു മെമ്മോറിയൽ തിരുവിതാംകൂർ മഹാരാജാവു തിരുമനസിലേക്ക് ഉടന്‍ സമർപ്പിക്കേണ്ടതാണെന്ന്‌ ഈ യോഗം തീരുമാനിക്കുന്നു’ എന്നതായിരുന്നു പ്രമേയം. ചരിത്രപ്രധാനമായ ഈ മെമ്മോറിയൽ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റ് ജോൺ നിധീരി ഒരാമുഖത്തോടുകൂടിയാണ് മഹാരാജാവിനു സമർപ്പിച്ചത്. 132 പേജുള്ള ആ മെമ്മോറാണ്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ സംഗ്രഹമാണ് ആമുഖത്തിൽ ഉൾക്കൊള്ളിച്ചത്.

ആമുഖത്തിൽ പബ്ലിക് സർവീസ് എന്ന ശീർഷകത്തിൽ ഇപ്രകാരം പറയുന്നു: ‘മെമ്മോറാണ്ടത്തിൽ സ്ഥിതിവിവരക്കണക്കുകൾ കൊണ്ട് വിശദമാക്കി കാണിച്ചിട്ടുള്ളതുപോലെ, പബ്ലിക് സർവീസിൽ തിരുവിതാംകൂർ കത്തോലിക്കർക്ക് അവരുടെ സംഖ്യാബലത്തിനും പുരോഗതിക്കും അനുസരണമായി ന്യായമായി കിട്ടേണ്ടതായുള്ള ഓഹരിയുടെ 95 ശതമാനവും അവർക്ക് ഇപ്പോൾ ലഭിക്കാതെയാണിരിക്കുന്നത്.

അവർ അർഹിക്കുന്നിടത്തോളമുള്ള രാഷ്‌ട്രീയാധികാരം കൊടുക്കാതെ അവരിൽ ഉണ്ടാക്കിവച്ചിരിക്കുന്ന കഠിനമായ ഈ അവശത, ന്യായമായോ അന്യായമായോ ഉള്ള, ഔദ്യോഗിക ഇടപെടൽ വേണ്ടിവരുന്ന, എല്ലാ ജീവിത നടപടികളിലും കത്തോലിക്കരെ പീഡനത്തിനു വശംവദരാക്കിത്തീർത്തിരിക്കുന്നു. ഈ ദുഃസ്ഥിതി ദൈനംദിനം വർധിച്ച് കത്തോലിക്കാ സമുദായാംഗങ്ങളിൽ നിരന്തരമായ മനോവേദന ഉണ്ടാക്കുകയും സമുദായത്തെ എന്തെന്നില്ലാത്ത നിരാശക്കുണ്ടിലേക്കു ത്വരിതഗമനം ചെയ്യിക്കുകയും ചെയ്യുന്നു’.

തിരുവിതാംകൂറിലെ 22 ഡിപ്പാർട്ടുമെന്‍റുകളിൽ ഓരോ സമുദായത്തിനും ലഭിച്ച പ്രാതിനിധ്യം വിശദമാക്കുന്ന പട്ടിക മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.