Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പിടിച്ചുനിൽക്കാനും പിടിച്ചടക്കാനും
Friday, January 21, 2022 10:20 PM IST
പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആരു ഭരണത്തിലേറുമെന്നറിയാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആകെ 403 സീറ്റുകളുള്ള യുപിയും 117 സീറ്റുകളുള്ള പഞ്ചാബും തന്നെ കൂടുതൽ നിർണായകം. ഉത്തരാഖണ്ഡ് (70), മണിപ്പൂർ (60), ഗോവ (40) സീറ്റുകളിലെ തെരഞ്ഞെടുപ്പിനും ചൂടേറിത്തുടങ്ങി. അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാർച്ച് പത്തിനാണ്.
ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴു വരെ ഏഴു ഘട്ടങ്ങളായാണു യുപി തെരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20നും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിലുമാണു പോളിംഗ്. കോവിഡ് വ്യാപനം പതിവിലേറെ രൂക്ഷമായപ്പോഴാണു വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതെന്നതും നിസാരമല്ല.
പ്രതിരോധത്തിൽനിന്ന് അകലെ
യുപിയിൽ പകുതിയിലേറെ (56.40%) പേർ മാത്രമാണ് ഇപ്പോഴും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബിലും മണിപ്പൂരിലും അർഹരായവരിൽ പകുതിയാളുകൾപോലും രണ്ടു ഡോസ് ഇനിയുമെടുത്തിട്ടില്ല. മണിപ്പൂരിൽ 43.40 ശതമാനവും പഞ്ചാബിൽ 46.20 ശതമാനവുമാണ് രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്ക്. ഉത്തരാഖണ്ഡിൽ 85 ശതമാനവും ഗോവയിൽ 93 ശതമാനവും പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചുവെന്നതാണ് ആശ്വാസം.
ചെറിയ സംസ്ഥാനമെങ്കിലും മണിപ്പൂരിൽ വെറും 57.40 ശതമാനം പേർ മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചത്. ഗോവയിൽ മാത്രമാണു മുഴുവനാളുകളും ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചത്. ഒരു ഡോസ് മാത്രം സ്വീകരിച്ചവർ യുപി- 91.90, ഉത്തരാഖണ്ഡ്- 98.80, പഞ്ചാബ്- 78.30 ശതമാനം വീതമാണ്. കേരളത്തിൽ അടക്കം കോവിഡ് വ്യാപനം രൂക്ഷമാക്കിയതിൽ തെരഞ്ഞെടുപ്പുകൾ വഹിച്ച പങ്കു വലുതായിരുന്നു.
യുപിയും പഞ്ചാബും പ്രധാനം
ബംഗാൾ, തമിഴ്നാട്, കേരള നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കു കനത്ത തിരിച്ചടിയായതു മറക്കാൻ സമയമായിട്ടില്ല. ആസാമും പുതുച്ചേരിയും ആയിരുന്നു ബിജെപിക്ക് ആശ്വാസം. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനായിരുന്നു കനത്ത തിരിച്ചടി. സ്വാഭാവിക ഭരണമാറ്റ സാധ്യത പോലും ഇല്ലാതാക്കി ഇടതുമുന്നണിക്കു ഭരണത്തുടർച്ചയ്ക്ക് അവസരമൊരുക്കിയ കേരളത്തിലെ തകർച്ചയാകും കോണ്‍ഗ്രസിനു കൂടുതൽ നാണക്കേടായത്.
ഇത്തവണ ബിജെപിക്കു യുപിയും കോണ്‍ഗ്രസിനു പഞ്ചാബും നിലനിർത്താനാകുമോയെന്നതു ദേശീയ രാഷ്്ട്രീയത്തിലും നിർണായകമാണ്. ബിജെപിയുടെ 301 ലോക്സഭാ എംപിമാരിൽ 62 പേർ യുപിയിൽനിന്നും കോണ്‍ഗ്രസിന്റെ 52 എംപിമാരിൽ എട്ടു പേർ പഞ്ചാബിൽനിന്നുമാണ്. പക്ഷേ, ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ശക്തിയായി മാറിയ 16 എംപിമാർ അടക്കം 20ൽ 19 എംപിമാരെയും കേരളത്തിൽനിന്നു വിജയിപ്പിച്ച യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയതും ചരിത്രത്തിന്റെ പാഠമാണ്.
യുപിയിലും പഞ്ചാബിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലല്ല പ്രധാന മത്സരം. യുപിയിലെ യോഗി ആദിത്യനാഥിന്റെ ബിജെപിക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി തന്നെ. ബിജെപിക്കു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കുറയുമെന്നതിൽ സംശയമില്ല. രാജ്യത്തെ ഏറ്റവും പ്രധാനവും വലുതുമായ സംസ്ഥാനത്ത് കേന്ദ്ര ഭരണകക്ഷിക്കു ഭരണം നഷ്ടമായാലും അതിശയിക്കാനില്ല.
കോട്ട കാക്കാനുറച്ച് ബിജെപി
പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പായതിനാൽ നേരിയ ഭൂരിപക്ഷത്തിനെങ്കിലും യുപി ഭരണം നിലനിർത്താനാണു ബിജെപിയുടെ ശ്രമം. മോദിയുടെ ഇരട്ട എൻജിൻ വികസനത്തേക്കാളും ജാതി, മത ധ്രുവീകരണങ്ങൾ തന്നെയാകും യുപിയിലെ വിധി നിർണയിക്കുക. മായാവതിയും ബിഎസ്പിയും വലിയ വെല്ലുവിളി ഉയർത്താത്തത് യോഗിയുടെയും അഖിലേഷിന്റെയും ചങ്കിടിപ്പു കൂട്ടും.
ബിജെപിയുടെ അഞ്ചു വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്കു ജോലി നഷ്ടപ്പെട്ടെന്നാണ്, ഇന്നലെ ഡൽഹിയിൽ കോണ്‍ഗ്രസ് പ്രകടനപത്രിക, "ഭാരതി വിധാൻ’ പുറത്തിക്കിക്കൊണ്ടു രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും പറഞ്ഞത്. ""ഞങ്ങൾ വിദ്വേഷം പടർത്തുകയല്ല, ജനങ്ങളെ ഒന്നിപ്പിക്കാനും യുവാക്കളുടെ കരുത്തോടെ പുതിയ ഉത്തർപ്രദേശ് സൃഷ്ട്രിക്കാനും ആഗ്രഹിക്കുന്നു''എന്ന രാഹുലിന്റെ വാഗ്ദാനം പക്ഷേ യുപിയിൽ കാര്യമായ പ്രതിഫലനം സൃഷ്ടിക്കാനിടയില്ല. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാൽ യുപിയിൽ 20 ലക്ഷം പേർക്കു തൊഴിൽ ഉറപ്പാക്കുമെന്നും അതിൽ എട്ടു ലക്ഷം സ്ത്രീകൾക്കായി സംവരണം ഉറപ്പാക്കുകയും ചെയ്യുമെന്ന പ്രിയങ്കയുടെ വാഗ്ദാനത്തിനും ഇതേ ഫലമാകും.
പ്രതീക്ഷകളുടെ ആപ്
പഞ്ചാബിൽ ആം ആദ്മി പാർട്ടി പുതുചരിത്രം കുറിക്കുമോയെന്നു കാണാനാണു രാഷ്ട്രീയകേന്ദ്രങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും എഎപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്. ശിരോമണി അകാലിദളും തൊട്ടടുത്തു സജീവമാണ്. കോണ്‍ഗ്രസ് വിട്ടിറങ്ങിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കൈകോർത്ത ബിജെപിക്കു വിരലിലെണ്ണാവുന്ന സീറ്റുകൾക്കപ്പുറത്തു കാര്യമായി പ്രതീക്ഷിക്കാനില്ല.
ഒരു വർഷം നീണ്ട ചരിത്രസമരം വിജയിപ്പിച്ച പഞ്ചാബിലെ കർഷകവോട്ടുകൾ നിർണായകമാകും. അവകാശങ്ങൾക്കുവേണ്ടി ഒന്നിച്ചു പോരാടിയ കർഷക സംഘടനകൾ തെരഞ്ഞെടുപ്പിൽ പരസ്പരം പോരടിക്കുന്ന നിലയിലാണ്. കണ്ണുമടച്ച് ഒരു പാർട്ടിയെയും കർഷകർ പിന്തുണയ്ക്കുന്നില്ല. സംയുക്ത സമാജ് മോർച്ച-എസ്എസ്എം സഖ്യമുണ്ടാക്കാനുള്ള എഎപിയുടെ മോഹം ഫലപ്രദമായില്ല.
സീറ്റുവിഭജനത്തെ ചൊല്ലിയാണ് എഎപിയും കർഷകമോർച്ചയും വഴിപിരിഞ്ഞത്. എസ്എസ്എം നേതാവ് ബൽബീർ സിംഗ് രജേവാളിന്റെ വസതിയിലെത്തി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയിലെത്തി രജേവാളും നടത്തിയ ചർച്ചകൾ അലസിപ്പിരിഞ്ഞു. ആകെയുള്ള 117 സീറ്റിലും കർഷകമോർച്ച മത്സരിക്കുമെന്നു പ്രഖ്യാപിച്ച ശേഷവും എഎപി സഖ്യചർച്ചകൾ തുടർന്നെങ്കിലും ഫലിച്ചില്ല. കർഷകമോർച്ച 90 സീറ്റാണു ചോദിച്ചത്. പരമാവധി 15 സീറ്റു നൽകാമെന്ന കേജരിവാളിന്റെ വാഗ്ദാനം കർഷകർ നിരസിച്ചു.
മാൻ ചെറിയൊരു മീനല്ല
ജനകീയ വാട്ട്സ്ആപ് പോളിംഗിലൂടെ ലോക്സഭാംഗമായ ഭഗവന്ത് സിംഗ് മാനിനെയാണ് എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായി കേജരിവാൾ പ്രഖ്യാപിച്ചത്. സൻഗ്രൂർ ജില്ലയിലെ ധൂരി മണ്ഡലത്തിൽനിന്നാണ് 48 വയസുള്ള ജാട്ട് സിക്കുകാരനായ ഭഗവന്തിന്റെ പോരാട്ടം. രണ്ടു തവണ സൻഗ്രൂർ എംപിയായിരുന്നു ഇദ്ദേഹം. 2014ൽ 2,11,721 വോട്ടുകളും 2019ൽ 1,11,111 വോട്ടുകളും ആയിരുന്നു ഭൂരിപക്ഷം. പക്ഷേ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജലാലാബാദിൽ 18,500 വോട്ടുകൾക്കു തോറ്റു.
കൊമേഡിയനും നടനുമായി ജനങ്ങളെ ചിരിപ്പിച്ചിരുന്ന ഭഗവന്ത് രാഷ്്ട്രീയത്തിലിറങ്ങിയ ശേഷവും തമാശകൾ പൊട്ടിക്കുന്നതിലും വിവാദം സൃഷ്ടിക്കുന്നതിലും മടിക്കാറില്ല. 2015ൽ വിവാഹ ബന്ധം വേർപെടുത്തി മദ്യസേവ സജീവമാക്കിയെങ്കിലും മദ്യം ഉപേക്ഷിച്ചതായി 2019ൽ ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. ഭഗവന്ത് മാൻ ചെറിയൊരു മീനല്ലെന്നതിൽ സംശയിക്കേണ്ട.
ചന്നിയും ചെന്നിക്കുത്തും
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പിസിസി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള ചക്കളത്തി പോരാട്ടം തുടരുന്നതാണു കോണ്‍ഗ്രസിന്റെ മുഖ്യ തലവേദന. പഞ്ചാബിന്റെ ചരിത്രത്തിൽ ആദ്യമായി ദളിതനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ദളിത് വോട്ടുകൾ സ്വന്തമാക്കാനാകുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അമരീന്ദർ സിംഗിന്റെ നഷ്ടം പാർട്ടിയെ കൂടുതൽ ബാധിക്കാതിരിക്കാനും കോണ്‍ഗ്രസ് പണിപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി മുഖ്യമന്ത്രി ചന്നിയുടെ മരുമകനെതിരേ മണൽ ഖനനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡും കർഷക പ്രതിഷേധത്തത്തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു റാലിയിൽ പ്രസംഗിക്കാനാകാതെ തിരിച്ചുപോകേണ്ടി വന്നതുമാണു രാഷ്ട്രീയ ചർച്ചകളെ ചൂടാക്കുന്നത്. മോദിക്കായി എഴുപതിനായിരം കസേരകൾ നിരത്തിയിരുന്ന റാലിയിൽ 700 പേർ മാത്രം എത്തിയതിനുള്ള പ്രതികാരനടപടിയാണു റെയ്ഡെന്നും പഞ്ചാബ് മന്ത്രിയും വക്താവുമായ രാജ്കുമാർ വെർക ഇന്നലെ കുറ്റപ്പെടുത്തി.
ഭരണവിരുദ്ധ വികാരം മറികടക്കാനാകുമെന്നും കേവല ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടാനാകുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടൽ. ഡൽഹി മാത്രം ഭരിക്കുന്ന എഎപിയാണു മുഖ്യ എതിരാളിയെന്നതും കോണ്‍ഗ്രസിന്റെ പ്രതീക്ഷകൾക്കു ചിറകു നൽകുന്നു. ചന്നിയും സിദ്ദുവും മത്സരിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ഭിന്നത തലവേദനയാണ്.
പ്രവചനങ്ങൾക്കും അപ്പുറം
ഡൽഹിക്കു പുറത്ത് എഎപി ആദ്യമായി പഞ്ചാബിൽ അധികാരം പിടിക്കുമോ, കോണ്‍ഗ്രസ് ഭരണം നിലനിർത്തുമോ എന്നറിയാൻ ഇനിയുള്ള ദിവസങ്ങളാകും നിർണായകം.
സീ ടിവിയുടെ ആദ്യ അഭിപ്രായ സർവേയിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെങ്കിലും എഎപിക്ക് നേരിയ മുൻതൂക്കമുണ്ടെന്നാണു പ്രവചനം. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയ്ക്കും സാധ്യതയുണ്ട്. ഫോട്ടോ ഫിനിഷിംഗിൽ കോണ്‍ഗ്രസിനും എഎപിക്കും തുല്യസാധ്യതകളാണു കൽപിക്കാനാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Latest News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top