പിടിച്ചുനിൽക്കാനും പിടിച്ചടക്കാനും
Friday, January 21, 2022 10:20 PM IST
പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആരു ഭരണത്തിലേറുമെന്നറിയാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആകെ 403 സീറ്റുകളുള്ള യുപിയും 117 സീറ്റുകളുള്ള പഞ്ചാബും തന്നെ കൂടുതൽ നിർണായകം. ഉത്തരാഖണ്ഡ് (70), മണിപ്പൂർ (60), ഗോവ (40) സീറ്റുകളിലെ തെരഞ്ഞെടുപ്പിനും ചൂടേറിത്തുടങ്ങി. അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാർച്ച് പത്തിനാണ്.

ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴു വരെ ഏഴു ഘട്ടങ്ങളായാണു യുപി തെരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20നും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിലുമാണു പോളിംഗ്. കോവിഡ് വ്യാപനം പതിവിലേറെ രൂക്ഷമായപ്പോഴാണു വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതെന്നതും നിസാരമല്ല.

പ്രതിരോധത്തിൽനിന്ന് അകലെ

യുപിയിൽ പകുതിയിലേറെ (56.40%) പേർ മാത്രമാണ് ഇപ്പോഴും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബിലും മണിപ്പൂരിലും അർഹരായവരിൽ പകുതിയാളുകൾപോലും രണ്ടു ഡോസ് ഇനിയുമെടുത്തിട്ടില്ല. മണിപ്പൂരിൽ 43.40 ശതമാനവും പഞ്ചാബിൽ 46.20 ശതമാനവുമാണ് രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്ക്. ഉത്തരാഖണ്ഡിൽ 85 ശതമാനവും ഗോവയിൽ 93 ശതമാനവും പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചുവെന്നതാണ് ആശ്വാസം.

ചെറിയ സംസ്ഥാനമെങ്കിലും മണിപ്പൂരിൽ വെറും 57.40 ശതമാനം പേർ മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചത്. ഗോവയിൽ മാത്രമാണു മുഴുവനാളുകളും ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചത്. ഒരു ഡോസ് മാത്രം സ്വീകരിച്ചവർ യുപി- 91.90, ഉത്തരാഖണ്ഡ്- 98.80, പഞ്ചാബ്- 78.30 ശതമാനം വീതമാണ്. കേരളത്തിൽ അടക്കം കോവിഡ് വ്യാപനം രൂക്ഷമാക്കിയതിൽ തെരഞ്ഞെടുപ്പുകൾ വഹിച്ച പങ്കു വലുതായിരുന്നു.

യുപിയും പഞ്ചാബും പ്രധാനം

ബംഗാൾ, തമിഴ്നാട്, കേരള നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കു കനത്ത തിരിച്ചടിയായതു മറക്കാൻ സമയമായിട്ടില്ല. ആസാമും പുതുച്ചേരിയും ആയിരുന്നു ബിജെപിക്ക് ആശ്വാസം. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനായിരുന്നു കനത്ത തിരിച്ചടി. സ്വാഭാവിക ഭരണമാറ്റ സാധ്യത പോലും ഇല്ലാതാക്കി ഇടതുമുന്നണിക്കു ഭരണത്തുടർച്ചയ്ക്ക് അവസരമൊരുക്കിയ കേരളത്തിലെ തകർച്ചയാകും കോണ്‍ഗ്രസിനു കൂടുതൽ നാണക്കേടായത്.

ഇത്തവണ ബിജെപിക്കു യുപിയും കോണ്‍ഗ്രസിനു പഞ്ചാബും നിലനിർത്താനാകുമോയെന്നതു ദേശീയ രാഷ്‌്ട്രീയത്തിലും നിർണായകമാണ്. ബിജെപിയുടെ 301 ലോക്സഭാ എംപിമാരിൽ 62 പേർ യുപിയിൽനിന്നും കോണ്‍ഗ്രസിന്‍റെ 52 എംപിമാരിൽ എട്ടു പേർ പഞ്ചാബിൽനിന്നുമാണ്. പക്ഷേ, ലോക്സഭയിലെ കോണ്‍ഗ്രസിന്‍റെ ശക്തിയായി മാറിയ 16 എംപിമാർ അടക്കം 20ൽ 19 എംപിമാരെയും കേരളത്തിൽനിന്നു വിജയിപ്പിച്ച യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയതും ചരിത്രത്തിന്‍റെ പാഠമാണ്.

യുപിയിലും പഞ്ചാബിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലല്ല പ്രധാന മത്സരം. യുപിയിലെ യോഗി ആദിത്യനാഥിന്‍റെ ബിജെപിക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത് അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി തന്നെ. ബിജെപിക്കു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കുറയുമെന്നതിൽ സംശയമില്ല. രാജ്യത്തെ ഏറ്റവും പ്രധാനവും വലുതുമായ സംസ്ഥാനത്ത് കേന്ദ്ര ഭരണകക്ഷിക്കു ഭരണം നഷ്ടമായാലും അതിശയിക്കാനില്ല.

കോട്ട കാക്കാനുറച്ച് ബിജെപി

പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പായതിനാൽ നേരിയ ഭൂരിപക്ഷത്തിനെങ്കിലും യുപി ഭരണം നിലനിർത്താനാണു ബിജെപിയുടെ ശ്രമം. മോദിയുടെ ഇരട്ട എൻജിൻ വികസനത്തേക്കാളും ജാതി, മത ധ്രുവീകരണങ്ങൾ തന്നെയാകും യുപിയിലെ വിധി നിർണയിക്കുക. മായാവതിയും ബിഎസ്പിയും വലിയ വെല്ലുവിളി ഉയർത്താത്തത് യോഗിയുടെയും അഖിലേഷിന്‍റെയും ചങ്കിടിപ്പു കൂട്ടും.

ബിജെപിയുടെ അഞ്ചു വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്കു ജോലി നഷ്ടപ്പെട്ടെന്നാണ്, ഇന്നലെ ഡൽഹിയിൽ കോണ്‍ഗ്രസ് പ്രകടനപത്രിക, "ഭാരതി വിധാൻ’ പുറത്തിക്കിക്കൊണ്ടു രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും പറഞ്ഞത്. ""ഞങ്ങൾ വിദ്വേഷം പടർത്തുകയല്ല, ജനങ്ങളെ ഒന്നിപ്പിക്കാനും യുവാക്കളുടെ കരുത്തോടെ പുതിയ ഉത്തർപ്രദേശ് സൃഷ്‌ട്രിക്കാനും ആഗ്രഹിക്കുന്നു''എന്ന രാഹുലിന്‍റെ വാഗ്ദാനം പക്ഷേ യുപിയിൽ കാര്യമായ പ്രതിഫലനം സൃഷ്‌ടിക്കാനിടയില്ല. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാൽ യുപിയിൽ 20 ലക്ഷം പേർക്കു തൊഴിൽ ഉറപ്പാക്കുമെന്നും അതിൽ എട്ടു ലക്ഷം സ്ത്രീകൾക്കായി സംവരണം ഉറപ്പാക്കുകയും ചെയ്യുമെന്ന പ്രിയങ്കയുടെ വാഗ്ദാനത്തിനും ഇതേ ഫലമാകും.

പ്രതീക്ഷകളുടെ ആപ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി പുതുചരിത്രം കുറിക്കുമോയെന്നു കാണാനാണു രാഷ്‌ട്രീയകേന്ദ്രങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും എഎപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്. ശിരോമണി അകാലിദളും തൊട്ടടുത്തു സജീവമാണ്. കോണ്‍ഗ്രസ് വിട്ടിറങ്ങിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കൈകോർത്ത ബിജെപിക്കു വിരലിലെണ്ണാവുന്ന സീറ്റുകൾക്കപ്പുറത്തു കാര്യമായി പ്രതീക്ഷിക്കാനില്ല.


ഒരു വർഷം നീണ്ട ചരിത്രസമരം വിജയിപ്പിച്ച പഞ്ചാബിലെ കർഷകവോട്ടുകൾ നിർണായകമാകും. അവകാശങ്ങൾക്കുവേണ്ടി ഒന്നിച്ചു പോരാടിയ കർഷക സംഘടനകൾ തെരഞ്ഞെടുപ്പിൽ പരസ്പരം പോരടിക്കുന്ന നിലയിലാണ്. കണ്ണുമടച്ച് ഒരു പാർട്ടിയെയും കർഷകർ പിന്തുണയ്ക്കുന്നില്ല. സംയുക്ത സമാജ് മോർച്ച-എസ്എസ്എം സഖ്യമുണ്ടാക്കാനുള്ള എഎപിയുടെ മോഹം ഫലപ്രദമായില്ല.

സീറ്റുവിഭജനത്തെ ചൊല്ലിയാണ് എഎപിയും കർഷകമോർച്ചയും വഴിപിരിഞ്ഞത്. എസ്എസ്എം നേതാവ് ബൽബീർ സിംഗ് രജേവാളിന്‍റെ വസതിയിലെത്തി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയിലെത്തി രജേവാളും നടത്തിയ ചർച്ചകൾ അലസിപ്പിരിഞ്ഞു. ആകെയുള്ള 117 സീറ്റിലും കർഷകമോർച്ച മത്സരിക്കുമെന്നു പ്രഖ്യാപിച്ച ശേഷവും എഎപി സഖ്യചർച്ചകൾ തുടർന്നെങ്കിലും ഫലിച്ചില്ല. കർഷകമോർച്ച 90 സീറ്റാണു ചോദിച്ചത്. പരമാവധി 15 സീറ്റു നൽകാമെന്ന കേജരിവാളിന്‍റെ വാഗ്ദാനം കർഷകർ നിരസിച്ചു.

മാൻ ചെറിയൊരു മീനല്ല

ജനകീയ വാട്ട്സ്ആപ് പോളിംഗിലൂടെ ലോക്സഭാംഗമായ ഭഗവന്ത് സിംഗ് മാനിനെയാണ് എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായി കേജരിവാൾ പ്രഖ്യാപിച്ചത്. സൻഗ്രൂർ ജില്ലയിലെ ധൂരി മണ്ഡലത്തിൽനിന്നാണ് 48 വയസുള്ള ജാട്ട് സിക്കുകാരനായ ഭഗവന്തിന്‍റെ പോരാട്ടം. രണ്ടു തവണ സൻഗ്രൂർ എംപിയായിരുന്നു ഇദ്ദേഹം. 2014ൽ 2,11,721 വോട്ടുകളും 2019ൽ 1,11,111 വോട്ടുകളും ആയിരുന്നു ഭൂരിപക്ഷം. പക്ഷേ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജലാലാബാദിൽ 18,500 വോട്ടുകൾക്കു തോറ്റു.

കൊമേഡിയനും നടനുമായി ജനങ്ങളെ ചിരിപ്പിച്ചിരുന്ന ഭഗവന്ത് രാഷ്‌്ട്രീയത്തിലിറങ്ങിയ ശേഷവും തമാശകൾ പൊട്ടിക്കുന്നതിലും വിവാദം സൃഷ്ടിക്കുന്നതിലും മടിക്കാറില്ല. 2015ൽ വിവാഹ ബന്ധം വേർപെടുത്തി മദ്യസേവ സജീവമാക്കിയെങ്കിലും മദ്യം ഉപേക്ഷിച്ചതായി 2019ൽ ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. ഭഗവന്ത് മാൻ ചെറിയൊരു മീനല്ലെന്നതിൽ സംശയിക്കേണ്ട.

ചന്നിയും ചെന്നിക്കുത്തും

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പിസിസി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള ചക്കളത്തി പോരാട്ടം തുടരുന്നതാണു കോണ്‍ഗ്രസിന്‍റെ മുഖ്യ തലവേദന. പഞ്ചാബിന്‍റെ ചരിത്രത്തിൽ ആദ്യമായി ദളിതനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ദളിത് വോട്ടുകൾ സ്വന്തമാക്കാനാകുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അമരീന്ദർ സിംഗിന്‍റെ നഷ്ടം പാർട്ടിയെ കൂടുതൽ ബാധിക്കാതിരിക്കാനും കോണ്‍ഗ്രസ് പണിപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി മുഖ്യമന്ത്രി ചന്നിയുടെ മരുമകനെതിരേ മണൽ ഖനനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡും കർഷക പ്രതിഷേധത്തത്തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു റാലിയിൽ പ്രസംഗിക്കാനാകാതെ തിരിച്ചുപോകേണ്ടി വന്നതുമാണു രാഷ്ട്രീയ ചർച്ചകളെ ചൂടാക്കുന്നത്. മോദിക്കായി എഴുപതിനായിരം കസേരകൾ നിരത്തിയിരുന്ന റാലിയിൽ 700 പേർ മാത്രം എത്തിയതിനുള്ള പ്രതികാരനടപടിയാണു റെയ്ഡെന്നും പഞ്ചാബ് മന്ത്രിയും വക്താവുമായ രാജ്കുമാർ വെർക ഇന്നലെ കുറ്റപ്പെടുത്തി.

ഭരണവിരുദ്ധ വികാരം മറികടക്കാനാകുമെന്നും കേവല ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടാനാകുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടൽ. ഡൽഹി മാത്രം ഭരിക്കുന്ന എഎപിയാണു മുഖ്യ എതിരാളിയെന്നതും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകൾക്കു ചിറകു നൽകുന്നു. ചന്നിയും സിദ്ദുവും മത്സരിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ഭിന്നത തലവേദനയാണ്.

പ്രവചനങ്ങൾക്കും അപ്പുറം

ഡൽഹിക്കു പുറത്ത് എഎപി ആദ്യമായി പഞ്ചാബിൽ അധികാരം പിടിക്കുമോ, കോണ്‍ഗ്രസ് ഭരണം നിലനിർത്തുമോ എന്നറിയാൻ ഇനിയുള്ള ദിവസങ്ങളാകും നിർണായകം.

സീ ടിവിയുടെ ആദ്യ അഭിപ്രായ സർവേയിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെങ്കിലും എഎപിക്ക് നേരിയ മുൻതൂക്കമുണ്ടെന്നാണു പ്രവചനം. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയ്ക്കും സാധ്യതയുണ്ട്. ഫോട്ടോ ഫിനിഷിംഗിൽ കോണ്‍ഗ്രസിനും എഎപിക്കും തുല്യസാധ്യതകളാണു കൽപിക്കാനാകുക.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.