Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്ലാസിഡച്ചൻ സഭയിലെ പ്രവാചകശബ്ദം-ആധികാരികമല്പാൻ
Tuesday, April 26, 2022 11:32 PM IST
1985 ഏപ്രിൽ 27ന് വന്ദ്യനായ പ്ലാസിഡച്ചൻ മരണമടഞ്ഞതിനെത്തുടർന്ന് വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽവന്ന പ്ലാസിഡച്ചനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് സമാപിക്കുന്നത് ഇപ്രകാരമാണ്: “പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള തിരുസംഘം പൊടിപ്പാറ പ്ലാസിഡച്ചനെ നന്ദിയോടും ആദരവോടുംകൂടി അനുസ്മരിക്കുകയും എല്ലാവർക്കും ഒരു മാതൃകയായി എടുത്തു കാണിക്കുകയും ചെയ്യുന്നു.”
വത്തിക്കാനിൽ ഉന്നത ചുമതലകൾ
1953ൽ പൗരസ്ത്യസഭാകാര്യാലയത്തിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട പ്ലാസിഡച്ചൻ, 1954 മുതൽ 1980 വരെ റോമിൽതന്നെ താമസിച്ചുകൊണ്ട് തനിക്കേല്പിക്കപ്പെട്ട സുപ്രധാനങ്ങളായ ഉന്നതചുമതലകൾ നിർവഹിക്കുകയുണ്ടായി. 1954ൽ അദ്ദേഹം സിറോ മലബാർ കുർബാന പുനഃസ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ കമ്മീഷൻ അംഗമായി. 1955ൽ അദ്ദേഹം പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും റോമിലെ ഊർബൻ സർവകലാശാലയിലെയും പ്രഫസറായി നിയമിക്കപ്പെട്ടു; 1958ൽ റോമിലെ മലബാർ കോളജിന്റെ റെക്ടറായി. 1960ൽ രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ അജണ്ട തയാറാക്കാൻ നിയമിതനായ പൊന്തിഫിക്കൽ കമ്മീഷൻ ഉപദേശകനായി; 1963ൽ വത്തിക്കാൻ കൗണ്‍സിലിൽ സംബന്ധിക്കാൻ മാർപാപ്പ തെരഞ്ഞെടുത്ത വിദഗ്ധസമിതിയിൽ അംഗമായി. അതോടൊപ്പം പൗരസ്ത്യസഭയെ സംബന്ധിച്ച സിനഡ് കമ്മീഷന്റെ ഉപദേഷ്ടാവായി. 1974ൽ പൗരസ്ത്യസഭകളുടെ കാനോൻസംഹിത തയാറാക്കാൻ നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ കമ്മീഷൻ അംഗമായി.
അധ്യാപകനും ആധികാരിക മല്പാനും
പൗരസ്ത്യസഭാകാര്യാലയത്തിന്റെ അനുസ്മരണക്കുറിപ്പിൽ പ്ലാസിഡച്ചനെ വിശേഷിപ്പിക്കുന്നത് “ജന്മനാ അധ്യാപകനും ആധികാരികമല്പാനും”എന്നാണ്. റോമിൽ ഉപരിപഠനം നടത്തിയ പ്ലാസിഡച്ചൻ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടറേറ്റ് നേടിയിരുന്നു. തുടർന്ന് നാട്ടിലെത്തി താൻ അംഗമായിരുന്ന സിഎംഐ കോണ്‍ഗ്രിഗേഷനിൽ സന്യാസാർഥികളുടെ ഗുരുനാഥനായി 24 വർഷം അധ്യാപനം നടത്തി. പ്ലാസിഡച്ചന്റെ അഗാധ പാണ്ഡിത്യവും അധ്യാപനമികവും ഏറെ മതിപ്പോടെയാണ് പൗരസ്ത്യകാര്യാലയം അനുസ്മരിക്കുന്നത്: “ദൈവത്തിലുള്ള ഉറച്ച വിശ്വാസം, ഭക്തി, വിവേകം, സംസ്കാരസന്പന്നത തുടങ്ങിയ ഗുണങ്ങളും മാർത്തോമാനസ്രാണി സഭയുടെ ചരിത്രത്തെക്കുറിച്ചും പാരന്പര്യത്തെക്കുറിച്ചും റീത്തിനെക്കുറിച്ചുമുള്ള അഗാധപാണ്ഡിത്യവും സാർവത്രികമായ ആദരവ് പ്ലാസിഡച്ചന് നേടിക്കൊടുത്തു” എന്ന് കോണ്ഗ്രിഗേഷൻ അനുസ്മരിക്കുന്നു. സീറോമലബാർ രൂപതകളിൽ മാത്രമല്ല, സീറോമലങ്കര, ലത്തീൻ രൂപതകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിശ്വാസസത്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന തന്റെ പ്രഭാഷണങ്ങളും ധ്യാനപ്രസംഗങ്ങളും അനേകരെ ആധ്യാത്മിക ഉപദേശത്തിനായും കൗണ്‍സലിംഗിനായും പ്ലാസിഡച്ചനിലേക്കാകർഷിച്ചു.
ശാന്തത, വിവേകം, ലാളിത്യം, മിതവ്യയം, ആഴമായ വിശ്വാസത്തിൽ വേരൂന്നിയ പ്രാർത്ഥനാജീവിതം തുടങ്ങിയവയൊക്കെ ആയിരുന്നു പ്ലാസിഡച്ചന്റെ ഗുണങ്ങൾ. തന്റെ സീറോമലബാർ കർമലീത്താ സന്യാസസമൂഹത്തോട് ഗാഢബന്ധമുണ്ടായിരുന്ന പ്ലാസിഡച്ചന് ഈ സമൂഹത്തിന്റെ ചൈതന്യം എന്തെന്നും സാർവത്രിക സഭയിൽ ഈ സമൂഹത്തിന്റെ ദൗത്യം എന്തെന്നും ഉത്തമ ബോധ്യം ഉണ്ടായിരുന്നു.
ഈ ദൗത്യം സീറോമലബാർസഭയുടെ പൗരസ്ത്യ പാരന്പര്യത്തോട് വിശ്വസ്തത ആവശ്യപ്പെടുന്നതും അതുൾക്കൊള്ളുന്നതാണെന്നുള്ള പ്ലാസിഡച്ചന്റെ ഉദ്ബോധനങ്ങൾ അദ്ദേഹത്തിന്റെ പ്രവാചകശബ്ദം തന്നെയായിരുന്നു.
ഈസ്റ്റ് ഇന്ത്യക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധികൾ ഇന്ത്യയിലെ പൗരസ്ത്യസഭകളെ സംബന്ധിച്ച് ചരിത്രപരവും ദൈവാരാധനാപരവും സൈദ്ധാന്തികവുമായ പ്രശ്നങ്ങളിൽ വിദഗ്ധാഭിപ്രായം ആരാഞ്ഞിരുന്നത് പ്ലാസിഡച്ചനോടായിരുന്നു. കൽദായ പൊന്തിഫിക്കൽ പരിഷ്കരിക്കുന്നതിനു വേണ്ടിയുള്ള റോമൻ കമ്മീഷനിൽ പങ്കാളിയാകാനും പ്ലാസിഡച്ചൻ ക്ഷണിക്കപ്പെട്ടു. സീറോമലങ്കര കാനോൻനിയമത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് രണ്ടു പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.
1930 ൽ നടന്ന പുനരൈക്യത്തിനും സീറോമലങ്കരസഭയുടെ രൂപീകരണത്തിനും മുന്‍പും പിന്‍പും പ്രബോധനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമൊക്കെ പുനരൈക്യത്തിന് ഉത്തേജനവും ശക്തിയും പകർന്ന പ്ലാസിഡച്ചൻ ക്രൈസ്തവൈക്യത്തിന്റെ മുന്നണിപ്പോരാളിയും മാർഗദർശിയുമായിരുന്നു
ദീർഘമായ റോമൻവാസകാലത്ത് പ്ലാസിഡച്ചൻ റോമിലെ പുരാതന രേഖാലയങ്ങളിൽ ഗവേഷണം നടത്തി ലിറ്റർജിയെക്കുറിച്ചും സഭാചരിത്രത്തെക്കുറിച്ചും നിരവധി ആധികാരിക ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ഒരുക്കത്തിനായുള്ള കമ്മീഷനിൽ ഒരു പണ്ഡിതൻ എന്ന നിലയിൽ പ്ലാസിഡച്ചനും അംഗമായിരുന്നു. വിവിധ സഭകളെക്കുറിച്ച്, പ്രത്യേകിച്ച് തന്റെ മാതൃസഭയെക്കുറിച്ചുള്ള പ്ലാസിഡച്ചന്റെ വീക്ഷണവും സന്ദേശവും കൗണ്‍സിൽ വീക്ഷണത്തിന്റെയും സന്ദേശത്തിന്റെയും ഭാഗമാക്കാൻ കഴിഞ്ഞപ്പോൾ, പൗരസ്ത്യ കാര്യാലയത്തിന്റെ വാക്കുകളിൽ “ഇപ്പോൾ എന്നെ വിട്ടയച്ചാലും” എന്നുപറഞ്ഞുകൊണ്ട് ദൈവത്തിന് സ്വയം സമർപ്പിക്കാൻ പ്ലാസിഡച്ചനു കഴിഞ്ഞു. പ്ലാസിഡച്ചൻ സഭയിലെ ആധികാരികതയുള്ള മല്പാൻ ആണെന്നതിനെ അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും പ്രബോധനങ്ങളും അവയ്ക്കു ലഭിച്ച സാർവത്രികാംഗീകാരവും.
സഭയിലെ പ്രവാചകശബ്ദം
തന്റെ മാതൃസഭയെ ആഴത്തിൽ അറിയുകയും സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പ്ലാസിഡച്ചൻ. സഭയുടെ ചരിത്രം അറിഞ്ഞപ്പോൾ, അവളുടെ ആധികാരിക വ്യക്തിത്വം എന്താണെന്നും അതിന് എന്തു സംഭവിച്ചു എന്നും വ്യക്തിത്വ പുനരുദ്ധാരണത്തിന് എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നും പ്ലാസിഡച്ചനു ബോധ്യമായി. ആ ബോധ്യം സഭാമക്കൾക്കും ലഭിക്കാൻ അച്ചൻ തന്റെ കഴിവുകളും അവസരങ്ങളും നിരന്തരം ഉപയോഗപ്പെടുത്തി.
പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും അധ്യാപനത്തിലൂടെയും സർവോപരി ജീവിതത്തിലൂടെയും അതിനായി യത്നിച്ചു. സഭയുടെ പുനരുദ്ധാരണത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള ചിന്തകൾ ക്രമേണ ശക്തിപ്രാപിച്ചു. തന്റെ ബോധ്യവും തന്റെ സഭയുടെ അവസ്ഥയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്ലാസിഡച്ചന് കഴിഞ്ഞു.
പൗരസ്ത്യ സഭകാര്യാലയത്തിലെ സെക്രട്ടറിയായിരുന്ന കർദിനാൾ ടിസറാങ്ങുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ കേരളസന്ദർശനവും ഇന്ത്യയിലെ പൗരസ്ത്യസഭകളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിക്കാൻ അവസരമൊരുക്കി.1953ൽ പ്ലാസിഡച്ചൻ കർദിനാൾ ടിസറാങ്ങിനു സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സഭയുടെ മുഖ്യ പ്രശ്നങ്ങളെല്ലാംതന്നെ വ്യക്തമാക്കിയിരുന്നു.
മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾ ഭാരതത്തിലെ മാർത്തോമാനസ്രാണിസഭയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും അനിവാര്യങ്ങളായിരുന്നു. രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പൗരസ്ത്യ നസ്രാണി കത്തോലിക്കസഭയുടെ പുനരുദ്ധാരണത്തിനു ശക്തിയും ഊർജവും പകർന്നു. ക്രമേണ അതു യാഥാർഥ്യമായിത്തീരുന്ന ചരിത്രമാണു നമ്മൾ കാണുന്നത്.
ഇന്ത്യയിലെ പൗരസ്ത്യസഭകൾക്ക് അമൂല്യമായ ഒരു പൈതൃകം ഉണ്ടെന്നും നസ്രാണികൾ നൂറ്റാണ്ടുകളിലൂടെ കാത്തുസൂക്ഷിച്ച ആ പൈതൃകം നഷ്ടപ്പെടുത്തരുതെന്നുമുന്നള്ള ബോധ്യം സഭയിൽ വളർത്തുവാൻ പ്ലാസിഡച്ചന്റെ പ്രവാചക ഇടപെടൽ വഴിതെളിച്ചു. ലത്തീനീകരിക്കപ്പെട്ട വൈദികപരിശീലനത്തിലൂടെ നഷ്ടപ്പെട്ട പൗരസ്ത്യാവബോധം വീണ്ടെടുക്കാൻ, സഭയുടെ പൗരസ്ത്യപാരന്പര്യത്തിൽ അധിഷ്ഠിതമായ വൈദിക പരിശീലനത്തിന് ഉതകുന്ന സെമിനാരി ആവശ്യമാണെന്നുള്ള പ്ലാസിഡച്ചന്റെ നിവേദനം കാലതാമസമില്ലാതെ യാഥാർഥ്യമായി.
ലോകമെങ്ങും സുവിശേഷം അറിയിക്കാൻ ഓരോ വ്യക്തിസഭയ്ക്കും അവകാശവും ചുമതലയും ഉണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പഠിപ്പിച്ചു. അങ്ങനെ സാവധാനമാണെങ്കിലും നസ്രാണിസഭയുടെ പ്രേക്ഷിതസ്വാതന്ത്ര്യം അംഗീകരിക്കപ്പെടുകയും അതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിച്ചു വരികയുംചെയ്യുന്നു.
ഒരു വ്യക്തിസഭയുടെ നവീകരണവും വ്യക്തിത്വസംരക്ഷണവും മുഖ്യമായി അധിഷ്ഠിതമായിരിക്കുന്നത് സ്വന്തം ആരാധനാപൈതൃകത്തിന്റെ അടിത്തറയിലാണെന്നുള്ള സത്യം ആരാധനക്രമപുനരുദ്ധാരണത്തിലൂടെ ബുദ്ധിമുട്ടുകളിലൂടെയാണെങ്കിലും യാഥാർഥ്യമാകുന്നത് നാം കാണുന്നു.
സീറോ മലബാർ സഭയ്ക്ക് ഇന്നു സ്വന്തമായ സെമിനാരികളുണ്ട്. ലോകമെങ്ങും ചിതറിക്കിടക്കുന്ന വിശ്വാസികളെ മാതൃസഭയോടു ചേർത്തുനിർത്തുവാനുള്ള പുതിയ സംവിധാനങ്ങൾ രൂപതകളിലും മറ്റും രൂപപ്പെട്ടിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം കാലേക്കൂട്ടി ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പ്രായോഗിക നടപടികൾക്കു വഴിതെളിക്കുകയും ചെയ്ത പ്ലാസിഡച്ചൻ സഭയിലെ ഒരു ആധികാരിക മല്പാനും ആധുനിക സഭാചരിത്രത്തിലെ പ്രവാചക ശബ്ദവും ആണെന്നതിനു സംശയമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top