Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി
Thursday, June 2, 2022 12:58 AM IST
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിവഴി 2019 ജനുവരി 17ന് കേന്ദ്ര സർക്കാർ സർവീസിലെ വിവിധ തസ്തികകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്‍കുന്നതിന് തീരുമാനിച്ചു. അതിനെ പിൻതുടർന്ന് കേരള സർക്കാരും 2020 ജനുവരി ഒന്നിന് പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണം വ്യവസ്ഥ ചെയ്തു. ഈ സംവരണം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ ചില പൊതു മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.
കേന്ദ്ര സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കാൻ കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പ്രസ്തുത മാനദണ്ഡങ്ങൾ പിൻതുടരാനോ പുതിയവ സ്വീകരിക്കാനോ അനുവാദം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡങ്ങൾക്കു പകരം പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് സംവരണത്തിനുള്ള അർഹത നിശ്ചയിച്ചു. കേന്ദ്ര ആവശ്യങ്ങൾക്ക് കേന്ദ്ര മാനദണ്ഡപ്രകാരവും സംസ്ഥാന ആവശ്യങ്ങൾക്ക് സംസ്ഥാനമാനദണ്ഡപ്രകാരവുമാണ് അർഹത നിശ്ചയിക്കപ്പെടുന്നത്.
പുനഃപരിശോധന അത്യാവശ്യം
കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ ആവശ്യമെന്നു കണ്ടാൽ മൂന്നു വർഷം കൂടുമ്പോൾ പുനഃപരിശോധിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇഡബ്ല്യുഎസ് സംവരണ നിയമം 2022 ജനുവരിയിൽ മൂന്നുവർഷങ്ങൾ പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അർഹരായ നിരവധി ആളുകൾ വരുംവർഷങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് ആനുകൂല്യം ലഭിക്കാതെ പുറംതള്ളപ്പെട്ടു പോകാൻ സാധ്യതയുണ്ട്. മാനദണ്ഡങ്ങളിലെ അശാസ്ത്രീയതമൂലം കഴിഞ്ഞ വർഷങ്ങളിൽ നിരവധി ഉദ്യോഗാർഥികളും വിദ്യാർഥികളും പുറംതള്ളപ്പെട്ടിട്ടുണ്ട്.
കേന്ദ്ര മാനദണ്ഡങ്ങളിൽ
കേന്ദ്ര മാനദണ്ഡപ്രകാരം ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീട് ഉണ്ടാകരുത്. നഗരസഭകളിൽ 2.06 സെന്റോ ഗ്രാമ പഞ്ചായത്തിൽ 4.13 സെന്റിൽ കൂടുതലോ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി ഉണ്ടാവരുത് എന്ന വ്യവസ്ഥയുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ രണ്ട് മാനദണ്ഡങ്ങളും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരെപോലും അനർഹരാക്കുന്നു. ഇവിടെ മിക്ക കുടുംബങ്ങൾക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പോലും ആയിരം ചതുരശ്ര അടിയിൽ കൂടിയ വീടുകളും അഞ്ച് സെന്റോ അതിൽ അധികമോ ഭൂമിയും ഉണ്ട്. അതുകൊണ്ട് ഈ മാനദണ്ഡത്തിന്റെ പേരിൽ തികച്ചും പിന്നാക്കാവസ്ഥയിലുള്ള അർഹരായവർ പുറത്താകുന്നു.
മറ്റു സംസ്ഥാനങ്ങളിൽ കൃഷിഭൂമിയും താമസത്തിനുള്ള ഭൂമിയും പ്രത്യേകം തിരിക്കപ്പെട്ടിരിക്കുന്നു. അഞ്ച് ഏക്കറിന് അടുത്ത് കൃഷിഭൂമിയുള്ളവരും മലയാളികളെക്കാൾ സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്നവരുമായ മറ്റു സംസ്ഥാനക്കാർ 1000 ചതുരശ്ര അടിയിൽ കുറഞ്ഞ വീടുകളിൽ കഴിയുന്നു എന്നതിന്റെ പേരിൽ ഈ ആനുകൂല്യം നേടുന്നുണ്ട്.
കടം വാങ്ങിയും വായ്പയെടുത്തുമാണെങ്കിലും കേരളീയർ ജീവിതത്തിലെ സ്വപ്നമാകുന്ന വീട് ഉണ്ടാക്കുന്നതുമൂലം അർഹമായ ആനുകൂല്യമാണ് നഷ്ടപ്പെടുന്നത്. കൂടാതെ കൃഷിഭൂമിയും താമസത്തിനുള്ള ഭൂമിയും തമ്മിൽ വേർതിരിവില്ലാത്ത കേരളത്തിൽ 4.13 സെന്റിൽ കൂടുതൽ ഭൂമി എന്നതും സംവരണത്തെ ഇല്ലാതാക്കുന്നു. അതിനാൽ കൃഷിഭൂമി, താമസത്തിനുള്ള ഭൂമി എന്ന വേർതിരിവ് ഒഴിവാക്കി ആകെ ഭൂമി അഞ്ച് ഏക്കർ എന്നു നിഷ്കർഷിക്കുകയോ താമസത്തിനുള്ള ഭൂമിയുടെ പരിധിയിൽ വലിയ മാറ്റം വരുത്തുകയോ വേണം. അതുപോലെ വീടിന്റെ വിസ്തൃതി ഇഡബ്ല്യുഎസ് മാനദണ്ഡമാക്കുന്നത് ഒഴിവാക്കുകയോ വിസ്തീർണം 2500 ചതുരശ്ര അടി എന്നു നിജപ്പെടുത്തുകയോ ചെയ്യണം. ഈ രണ്ടു മാനദണ്ഡങ്ങളുടെ പേരിൽ ഒരു ലക്ഷം രൂപ പോലും വാർഷിക വരുമാനം ഇല്ലാത്തവർക്ക് ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹത നഷ്ടപ്പെടുന്നെങ്കിൽ, ഈ സംവരണത്തിന്റെ ലക്ഷ്യം പാളിപ്പോകും.
സംസ്ഥാനമാനദണ്ഡങ്ങൾ
സംസ്ഥാന മാനദണ്ഡപ്രകാരം ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷം എന്നു നിജപ്പെടുത്തിയിരിക്കുമ്പോഴും കേന്ദ്ര പരിധിഎട്ടു ലക്ഷം ആയിരിക്കുമ്പോഴുമാണിത്. അതിനാൽ ഇത് കേന്ദ്ര പരിധിപ്രകാരമുള്ള എട്ടു ലക്ഷം രൂപ എന്നു നിശ്ചയിക്കണം. എങ്കിൽ മാത്രമേ ഈ സംവരണം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവൂ.
സംസ്ഥാന സർക്കാരിന്റെ ഭൂമി പരിധി ആകെ 2.5 ഏക്കർ എന്നു നിഷ്കർഷിക്കുന്നു. രണ്ടര ഏക്കറിൽ കൂടുതലുള്ള ഒരു നെൽകർഷകനോ ഒരു മലയോര കർഷകനോ ഇപ്പോഴും ദരിദ്രനായിട്ടാണ് കഴിയുന്നത് എന്നതാണ് യാഥാർത്ഥ്യം. അഞ്ച് ഏക്കറിലധികം കൃഷിഭൂമിയുള്ള കർഷകന്റെ കുടുംബം സാധാരണ തൊഴിലാളികളെക്കാളും ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലും കടത്തിലുമാണ് കഴിയുന്നത്. വരുമാനമില്ലാത്ത കുറച്ച് ഭൂമി കുടുംബത്തിൽ ഉണ്ടായി എന്ന ഒറ്റക്കാരണത്താൽ അർഹമായ ആനുകൂല്യം അവർക്കു നിഷേധിക്കപ്പെടരുത്.
കുടുംബം, വയസ്
കേന്ദ്ര-സംസ്ഥാന മാനദണ്ഡപ്രകാരം കുടുംബം എന്നു കണക്കാക്കുന്നതിൽ അപേക്ഷകന്റെ മാതാപിതാക്കളും പങ്കാളിയും എന്നു വിവക്ഷിക്കുമ്പോൾ പരിധി ഒത്തിരി വിപുലമാകുന്നു. പലപ്പോഴും ഒന്നിലധികം കുടുംബത്തിന്റെ സ്വത്ത് തെറ്റായി കണക്കാക്കപ്പെടുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യത്തിന് (നോൺക്രീമിലെയർ ) അപേക്ഷകന്റെ മാതാപിതാക്കളുടെ മാത്രം സ്വത്തും വരുമാനവും പരിഗണിക്കുമ്പോൾ ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് പങ്കാളിയുടെ കൂടി വരുമാനവും സ്വത്തും പരിഗണിക്കുന്നതും ഇവരെ ആനുകൂല്യത്തിന് പുറത്തു നിർത്തുന്നതിനു കാരണമാകുന്നു. അതിനാൽ ഈ മാനദണ്ഡത്തിൽ കൂടുതൽ വ്യക്തത വരുത്തണം.
സംവരണ വിഭാഗങ്ങൾക്കു ജോലിക്കും വിദ്യാഭ്യാസത്തിനും വയസ് ഇളവ് അനുവദിക്കുമ്പോൾ ഇഡബ്ല്യുഎസ് വിഭാഗം വയസിളവിന് അർഹരല്ലാതെ മാറ്റി നിർത്തപ്പെടുന്നു. മറ്റ് സംവരണത്തിലേതുപോലെ തന്നെ ഇതിലും പ്രായപരിധി ഇളവ് നടപ്പാക്കേണ്ടിയിരിക്കുന്നു.
സാമ്പത്തിക പരാധീനത മൂലം സമൂഹത്തിന്റെ മുഖ്യധാരയ്ക്കു പുറത്തുനിന്നിരുന്ന സംവരണ രഹിത സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയതിന്റെ ഗുണം മലയാളികൾക്കു ലഭ്യമാകണമെങ്കിൽ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം. കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നതു പോലെ മൂന്നു വർഷം കൂടുമ്പോൾ പുനഃപരിശോധനയ്ക്കും ആവശ്യമായ ഭേദഗതിക്കും സൗകര്യം ഒരുക്കണം. കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങി മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു, സംസ്ഥാന സർക്കാരിന്റേത് മൂന്നാം വർഷത്തിലുമാണ്. പുനഃപരിശോധനയ്ക്കും ആവശ്യമായ ഭേദഗതിക്കും കാലമായിരിക്കുന്നു.
എ.എം.എ. ചമ്പക്കുളം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top