Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുടിയിറക്കത്തിനു കൂട്ടമണി?
Friday, June 17, 2022 12:24 AM IST
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികള്‍ക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേന്‍
പഴങ്ങള്‍ക്കായ്
ഒരു നൂറു തൈകള്‍ നിറഞ്ഞു നടുന്നു”
സുഗതകുമാരി ടീച്ചര്‍ വരികളിലൂടെ ഓര്‍മിപ്പിക്കും മുമ്പേ, പതിറ്റാണ്ടുകളായി തങ്ങള്‍ക്കും സഹജീവികള്‍ക്കുമായി ഒന്നല്ല, ഒരായിരം തൈകളും അതുവഴി ജീവിതങ്ങളും നട്ടുപിടിപ്പിച്ച തലമുറകളുണ്ടിവിടെ. കര്‍ഷകര്‍... മലയോരജനത. നമുക്കിടയില്‍ നന്മകളുടെ പൂക്കാലം വിളയിക്കാന്‍ മണ്ണും മനസുമൊരുക്കിയവര്. അവര്‍ വിയര്‍പ്പൊഴുക്കിയത് അവരുടെ നല്ല നാളേകള്ക്കുവേണ്ടി മാത്രമായിരുന്നില്ല; നാടിന്റെ പ്രാണവായുവിനെക്കരുതിയുമായിരുന്നു, അഴകിനായിരുന്നു, തണലിനായിരുന്നു, തേന്പഴങ്ങള്ക്കായിരുന്നു...
നമ്മുടെ നാടിനെ നല്ല നാടാക്കാന്‍ നട്ടും വളര്‍ത്തിയും വിളകൊയ്തും വീണ്ടും വിതച്ചും ജീവിച്ചവര്‍ നാടിന്റെ നീതിയാണ് പകരമായി കൊതിച്ചത്. പക്ഷേ, കാട്ടുനീതിയുടെ വാള് വീശിക്കൊണ്ട്, വിയര്‍പ്പൊഴുക്കിയ മണ്ണ് വിട്ടുപൊയ്ക്കൊള്ളാന്‍ കുറേക്കാലമായി അവരോടു പറയുന്നതാരാണ്?
മലയോരങ്ങളില്‍ കഷ്ടപ്പാടുകളോടു പോരാടി ജീവിക്കുന്ന ജനതയ്ക്ക്, കാലം അനുകൂലസാഹചര്യങ്ങളേക്കാളേറെ പ്രതിബന്ധങ്ങളാണു സമ്മാനിച്ചത്. പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍- ഇഎസ്ഇസഡ്) എന്നതും മലയോരജനതയുടെ ആകാശങ്ങളില്‍ കാലങ്ങളായി ഉരുണ്ടുകൂടിയ കാര്മേഘമാണ്. അതു സര്‍വസംഹാരിയായ പെരുമഴപ്പെയ്ത്താകുമോ എന്നു കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെയുള്ള മലയോരനിവാസികളുടെ ഇപ്പോഴത്തെ ആകുലതയ്ക്കു പിന്നില്‍, 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി ഉത്തരവാണ്.
സെന്‍സിറ്റീവാണ് ഇഎസ്ഇസഡ്
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പക്ഷിസങ്കേതങ്ങളുടെയും സുരക്ഷയ്ക്കായി അവയുടെ അതിര്‍ത്തിപ്രദേശങ്ങള്‍ നിശ്ചിത അളവില്‍ പരിസ്ഥിതിലോല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍- ഇഎസ്സെഡ്) നിശ്ചയിക്കണമെന്ന വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1927ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് എന്നിവയെല്ലാം വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനും വനത്തിന്റെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തരം ബഫര്‍ സോണുകള്‍ക്കായി നിരവധി ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നു.
പല കാലഘട്ടങ്ങളിലായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും കോടതികളും വനസംരക്ഷണത്തിനായി നിയമനിര്‍മാണങ്ങളും ഇടപെടലുകളും നടത്തിവരുന്നുമുണ്ട്. ഇതിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി. ചെറുതും വലുതുമായ നിയമ, ജനകീയ പോരാട്ടങ്ങളിലൂടെയാണ് ജനാഭിമുഖ്യമല്ലാത്ത ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഇന്നോളം മലയോരജനത പ്രതിരോധിച്ചിട്ടുള്ളത്.
കോടതി പറഞ്ഞത്
സംരക്ഷിത വനമേഖലയില്‍നിന്ന് (ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷിസങ്കേതങ്ങള്‍) പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയുള്ള ഭാഗത്ത് ഇഎസ്സെഡ് നിര്‍ബന്ധമാക്കണമെന്നാണ് ജസ്റ്റീസുമാരായ എല്‍. നാഗേശ്വരറാവു, ബി.ആര്. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ ജൂണ്‍ മൂന്നിലെ ഉത്തരവ്. ഈ മേഖലയില്‍ വ്യക്തികള്‍ക്കോ സര്‍ക്കാരിനോ ഒരുവിധത്തിലുമുള്ള നിര്‍മാണ, വികസനപ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല. നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രം തുടരാം. പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. വീടുനിര്മാണങ്ങള്ക്കുപോലും നിയന്ത്രണമുണ്ടാകും.
സംരക്ഷിത വനമേഖലയ്ക്ക് അനുബന്ധമായുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലെ നിര്‍മാണങ്ങളെക്കുറിച്ചു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതിവിധിയിലുണ്ട്. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തില്‍ നടത്തിയ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് (ഐഎ നമ്പര്‍- 1000/2003) രാജ്യം മുഴുവന്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാവുന്ന സുപ്രീംകോടതി ഉത്തരവ്.
കേരളത്തിന് എന്ത്?
ഇഎസ്ഇസഡ് നിയമം നടപ്പാക്കിയാല്‍ കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന മലയോരജനതയെ അതു സാരമായി ബാധിക്കുമെന്നുറപ്പ്. കേരളത്തില്‍ ആകെ 23 വന്യജീവിസങ്കേതങ്ങള്‍. ഇതില്‍ അഞ്ചു ദേശീയോദ്യാനങ്ങളും പറമ്പിക്കുളം, പെരിയാര്‍ കടുവാസങ്കേതങ്ങളും പക്ഷിസങ്കേതങ്ങളും ഉള്‍പ്പെടും. ഇതില്‍ 20ന്റെയും ബഫര്‍ സോണ്‍ നോട്ടിഫിക്കേഷനുള്ള കരട് വിജ്ഞാപനം നേരത്തേതന്നെ പുറത്തുവന്നിട്ടുള്ളതാണ്.
ഏകദേശം 3,211.7372 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെ ആകെ വിസ്തീര്‍ണം. ഇവയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കപ്പെട്ടാല്‍, നാലു ലക്ഷം ഏക്കറോളം പ്രദേശം അതിന്റെ പരിധിയിലാകും. കൃഷിയിടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, ചെറുകിട കച്ചവടകേന്ദ്രങ്ങള്‍, സംരംഭങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
കേരളത്തില്‍ ആലപ്പുഴ ഒഴികെയുള്ള ജില്ലകളുടെ വിവിധ പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ പരിധിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രദേശത്തു ജീവിക്കുന്നവരുടെ മാത്രമല്ല, അതിനോടു ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെയും ജീവിതവും അതിജീവനവും അക്ഷരാര്‍ഥത്തില്‍ അനിശ്ചിതത്വത്തിലാകുമെന്നു സാരം.
നിര്‍ദിഷ്ട ബഫര്‍ സോണിനുള്ളിലെ ജനവാസ മേഖലകളെ നിലനിര്‍ത്തണമെന്ന നിലപാടാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.
ബഫര്‍ സോണ്‍ സംബന്ധിച്ച പുതിയ സാഹചര്യം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ എത്തരത്തിലാണ് ബാധിക്കുന്നത്? വനാതിര്‍ത്തികളിലെ ജനങ്ങള്‍ അതിനെ എങ്ങനെയാണു സമീപിക്കുന്നത്്? 344.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ ഏറ്റവും വലിയ വയനാടിന്റെ ജീവിതപരിസരങ്ങള്ക്കു പറയാനുള്ളതെന്താണ്? അതേക്കുറിച്ചു നാളെ.
ജോര്‍ജ് ചോദിക്കുന്നു: അന്നു കുടിയേറ്റം; ഇനി കുടിയിറക്കമോ?
“പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിക്കാന്‍വേണ്ടി കുടിയേറിയെത്തിയ ഞങ്ങള്‍ക്ക ്, ജീവിതം വഴിമുട്ടി കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയാണിപ്പോള്‍....!!!” പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് എട്ടു കിലോമീറ്റര്‍ അകലെ കാഞ്ഞിരപ്പുഴ ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ജോര്‍ജ് നമ്പുശേരില്‍ ഇതു പറയുമ്പോള്‍, പുറത്ത് ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു കര്‍ഷകരുടെ പൊതുയോഗം നടക്കുന്നുണ്ട്.
“ഒന്നര വയസുള്ളപ്പോള്‍ കര്‍ഷകരായ മാതാപിതാക്കളുടെ കൈപിടിച്ച് ഇവിടെയെത്തിയതാണ്. കോട്ടയം കുറവിലങ്ങാട്ടുനിന്നു കുടിയേറ്റ കര്‍ഷകരായി ഞങ്ങള്‍ എത്തുമ്പോള്‍ കൃഷി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നതു മാത്രമായിരുന്നു ലക്ഷ്യം. റബറും കമുകും തെങ്ങും മറ്റും ഏറെക്കാലം കൃഷി ചെയ്തു. കാലം മാറിയപ്പോള്‍ ജീവിക്കാനുള്ളതു കൃഷിയില്‍നിന്നു കിട്ടില്ലെന്നറിഞ്ഞാണു ചെറിയ കച്ചവടങ്ങളിലേക്കു മാറിയത്. 27 വര്‍ഷമായി ചെറുകിട കച്ചവടം നടത്തിയാണു ജീവിക്കുന്നത്. പ്രളയവും കോവിഡും ഉണ്ടാക്കിയ തകര്‍ച്ചയില്‍നിന്നു പതുക്കെ കരകയറാന്‍ ശ്രമിക്കുമ്പോഴാണ് ബഫര്‍ സോണ്‍ എന്ന ആശങ്ക ഇപ്പോള്‍ ശക്തമായി തലയ്ക്കു മുകളിലേക്കെത്തുന്നത്. കാടിനെയും കാട്ടുജീവികളെയും സംരക്ഷിക്കാന്‍ വലിയ കര്‍ശന നിയമങ്ങളുണ്ടാക്കുന്ന അധികാരികള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യരുടെ ജീവിതങ്ങളെ കാണാത്തതെന്ത്? ഞങ്ങള്‍ക്കും ജീവിക്കേണ്ടേ..?”
സൈലന്റ്വാലി വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന കാഞ്ഞിരപ്പുഴ ടൗണ്‍, 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബഫര്‍ സോണിനുള്ളിലാണ്. ഇവിടെ ചെറുതും വലുതുമായ മുന്നൂറോളം കച്ചവടക്കാര്‍. മലയോര മേഖല എന്ന നിലയില്‍ കൃഷിക്കാരെ ആശ്രയിച്ചുതന്നെയാണ് കച്ചവടങ്ങളും. സൈലന്റ്വാലിയുടെ ഭാഗമായ മങ്കടമലയില്നിന്ന് 500 മീറ്റര്‍ മാത്രം ദൂരത്തുള്ള ഈ പ്രദേശത്തെ ഉള്‍പ്പെടുത്തി ശിരുവാണി- ഭവാനി പ്രത്യേക വനസംരക്ഷണ മേഖല പ്രഖ്യാപനം വന്നേക്കുമെന്ന സൂചനകളുമുണ്ട്. കോഴിക്കോട്- പാലക്കാട് റൂട്ടില്‍നിന്നു പൂഞ്ചോല വഴി അട്ടപ്പാടിക്കുള്ള നിര്‍ദിഷ്ട സമാന്തര റോഡ് കടന്നുപോകുന്നത് കാഞ്ഞിരപ്പുഴ വഴിയാകും.
ബഫര്‍ സോണ്‍ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ചെറുകിട കച്ചവടക്കാരുടെയും കര്‍ഷകരുടെയും ഭാവി അനിശ്ചിതത്വത്തിലാകുമെന്നാണു ജോര്‍ജിനെപ്പോലുള്ളവരുടെ ആവലാതി. എന്തിനുമേതിനും ഫോറസ്റ്റ് വകുപ്പില്‍നിന്ന് എന്‍ഒസി കിട്ടണം. അതിനായി അപേക്ഷ കൊടുത്താല്‍ കാത്തിരിപ്പു മാത്രമാകും മിച്ചമെന്നാണ് മുന്‍ അനുഭവങ്ങള്‍. ബാങ്ക് ലോണ്‍ കിട്ടാത്ത സ്ഥിതിയും ഭൂമിക്കു വിലയിടിയുന്നുവെന്ന സങ്കടവും ജോര്‍ജ് പങ്കുവയ്ക്കുന്നു.
കാഞ്ഞിരപ്പുഴ ടൗണില്‍ ചെറിയ ജ്വല്ലറിയും സിമന്റുകടയും നടത്തുന്ന ജോര്‍ജ്, വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റുകൂടിയാണ്.
കേരളത്തിലെ വന്യജീവിസങ്കേതങ്ങള്‍
1. വയനാട്
2. ഇടുക്കി
3. മലബാര്‍
4. കൊട്ടിയൂര്‍
5. പേപ്പാറ
6. തട്ടേക്കാട് (പക്ഷിസങ്കേതം)
7. സെന്തുരുണി
8. ചിന്നാര്‍
9. ചിമ്മിണി
10. ആറളം
11. മംഗളവനം (പക്ഷിസങ്കേതം)
12. കരിമ്പുഴ
13. കുറിഞ്ഞിമല
14. നെയ്യാര്‍
15. ചോളന്നൂര്‍
16. പീച്ചി
ദേശീയ ഉദ്യാനങ്ങള്‍
01. ഇരവികുളം
02. സൈലന്റ് വാലി
03. ആനമുടി ചോല
04. മതികെട്ടാന്‍ചോല
05. പാമ്പാടുംചോല
കടുവാസങ്കേതങ്ങള്‍
01. പെരിയാര്‍
02. പറമ്പിക്കുളം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ-1 / സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top