ഡിമെൻഷ്യയെ അറിയുക, ആൽസ്ഹൈമേഴ്സിനെ മനസിലാക്കാം
Tuesday, September 20, 2022 10:58 PM IST
ഡോ. മാത്യു ഏബ്രഹാം

ഇത്തവണത്തെ ലോക ആൽസ്ഹൈമേഴ്സ് ദിനത്തിന്‍റെ മുദ്രാവാക്യം ഡിമെൻഷ്യയെ അറിയുക, ആൽസ്ഹൈമേഴ്സ് അറിയുക എന്നതാണ്. രോഗനിർണയം, ലക്ഷണങ്ങൾ, കോവിഡ് കാലം ഡിമെൻഷ്യ ബാധിതരെ ഏതെല്ലാം രീതിയിൽ ബാധിച്ചു തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ ആൽസ്ഹൈമേഴ്സ് ദിനാചരണം കടന്നുപോകുന്നത്. പ്രശസ്ത എഴുത്തുകാരൻ ദേവദത്ത് പടനായിക് ആൽസ്ഹൈമേഴ്സിനെ വിശേഷിപ്പിച്ചത് ‘ഭാവനയുടെ മരണം’ എന്നാണ്. ജോലി ചെയ്യാൻ കഴിയാത്ത, ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കാത്ത, ഒരു കുഞ്ഞിനെപ്പോലെ പൂർണമായും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അവരെത്തും. ഓർമകൾ, വർഷങ്ങൾ, ഭാവിയെക്കുറിച്ചുള്ള ചിന്ത, പ്രതീക്ഷകൾ എല്ലാം തന്നെ ഇല്ലാതാവും.

ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രൂപമാണ് ആൽസ്ഹൈമേഴ്സ്. അറുപത് മുതൽ എൺപത് ശതമാനം വരെ ഡിമെൻഷ്യ കേസുകളിലും കാണിക്കുന്നത് ആൽസ്ഹൈമേഴ്സിന്‍റേതായ മാനസികപ്രശ്നങ്ങളാണ്. ഓർമക്കുറവ്, മറവി, വിഷാദം, നിസംഗത തുടങ്ങിയ അവസ്ഥകൾ പതുക്കെ പ്രകടമാകും. ഇത് വ്യക്തിയെ സംബന്ധിച്ച് ഏറെ സങ്കീർണവും ആശങ്കപ്പെടുത്തുന്നതുമായ സ്ഥിതിയാണ്. ക്രമേണ വളരെ ലളിതമായ ജോലികൾ നിർവഹിക്കുന്നതുപോലും തടസപ്പെടുത്തുന്ന രീതിയിൽ ബാധിക്കും.

ഇന്ത്യയിൽ ജനസംഖ്യാപരമായി വാർധക്യത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നതോടെ ഡിമെൻഷ്യ എന്ന രോഗാവസ്ഥയും പ്രശ്നമായി ഉയരാൻ പോവുകയാണ്. ഓരോ അഞ്ച് വർഷത്തിലും ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭാവിയിൽ ഏറ്റവും കൂടുതൽ ഡിമെൻഷ്യ ബാധിതരുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കും. രാജ്യത്ത് ഏകദേശം 40 ലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2030 ഓടെ ഇരട്ടിയാകുമെന്നാണു വിലയിരുത്തൽ.

പ്രായത്തിനനുസരിച്ച് ഡിമെൻഷ്യയുടെ വ്യാപനം ക്രമാനുഗതമായി വർധിക്കുന്നതും കാണാം. രണ്ടു ശതമാനം കേസുകളിൽ മാത്രമാണ് 65 വയസിനു മുമ്പുതന്നെ ഡിമെൻഷ്യ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല, പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നതും.

അലോയിസ് ആൽസ്ഹൈമർ

1906ൽ അലോയിസ് ആൽസ്ഹൈമ‍‍ർ എന്ന ഡോക്ടറാണ് ഈ രോഗാവസ്ഥയെക്കുറിച്ച് ആദ്യമായി കണ്ടെത്തുന്നത്. ചില അസാധാരണ മാനസിക വെല്ലുവിളികൾ മൂലം മരണപ്പെട്ട സ്ത്രീയുടെ മസ്തിഷ്കകോശങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, അതിനെക്കുറിച്ച് പഠിക്കുകയായിരുന്നു. ഓർമക്കുറവ്, ഭാഷാപ്രശ്നങ്ങൾ, പ്രവചനാതീതമായ പെരുമാറ്റം തുടങ്ങിയവയായിരുന്നു ആ രോഗിയിലുണ്ടായിരുന്ന ലക്ഷണങ്ങൾ. അവരുടെ മസ്തിഷ്കം പരിശോധിച്ചപ്പോൾ, അമിലോയിഡ് പ്ലാക്സ് എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ പല കൂട്ടങ്ങളും ന്യൂറോഫിബ്രില്ലറി ടാംഗിൾസ് എന്ന് വിളിക്കപ്പെടുന്ന നാരുകളുടെ കെട്ടുകളും കണ്ടെത്തി. ഇവ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതായും മനസിലാക്കി. അലോയിസ് ആൽസ്ഹൈമറിന്‍റെ പേരിലാണ് ആൽസ്ഹൈമേഴ്സ് രോഗം അറിയപ്പെടുന്നതും.
പ്രശസ്തരായ പലരിലും ആൽസ്ഹൈമേഴ്സ് രോഗം കണ്ടെത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ, ഹോളിവുഡ് അഭിനേതാക്കളായ ചാൾസ് ബ്രോൺസൺ, ചാൾട്ടൺ ഹെസ്റ്റൺ, പീറ്റർ ഫോക്ക്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് വിൽസൺ തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു.


ഭൂരിഭാഗം ഡിമെൻഷ്യ ബാധിതരിലും അറുപതുകളുടെ മധ്യത്തിലാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചിലരിൽ ഒരു ലക്ഷണമാണെങ്കിൽ മറ്റു പലരിലും ഒന്നോ അതിലധികമോ രോഗലക്ഷണങ്ങൾ പ്രകടമായേക്കാം. ഓർമക്കുറവാണ് മിക്കവാറും ആളുകളിലും ആദ്യമായി കാണുന്ന സൂചന. പ്രത്യേകിച്ച് അടുത്തിടെ നടന്ന സംഭവങ്ങൾ ഓർത്ത് എടുക്കുന്നതിലുള്ള ബുദ്ധിമുട്ട്. ചിലപ്പോൾ എല്ലാ മാസവും മുടങ്ങാതെ അടയ്ക്കാറുള്ള ബില്ലുകൾ അടയ്ക്കാൻ മറന്നേക്കാം. വീട്ടിലോ തൊഴിലിടത്തിലോ ചെയ്തിരുന്ന പരിചിതമായ ജോലികൾ പൂർത്തിയാക്കാനാകാതെ കഷ്ടപ്പെട്ടേക്കാം. സ്ഥിരം വാഹനവുമായി സഞ്ചരിച്ചിരുന്ന വഴികൾ മറന്നു പോകാം. പ്രധാനപ്പെട്ട തീയതികളും വിശേഷകാര്യങ്ങളും വിട്ടുപോകും. ഒരേ കാര്യംതന്നെ വീണ്ടും വീണ്ടും അവർ നമ്മോട് ചോദിച്ചേക്കാം. മാനസികാവസ്ഥയിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം. അത്തരത്തിൽ പലതരം പ്രതിസന്ധികളിലൂടെയായിരിക്കും രോഗാവസ്ഥയുടെ ആദ്യഘട്ടങ്ങളിൽ അവർ കടന്നുപോവുക.

ചികിത്സയില്ല

നിലവിൽ ആൽസ്ഹൈമേഴ്സ് ഭേദമാകാനുള്ള ചികിത്സ ലഭ്യമല്ല. എന്നാൽ നേരത്തേ രോഗനിർണയം നടത്താനായാൽ, രോഗലക്ഷണങ്ങളിൽനിന്ന് അല്പം ആശ്വാസം ലഭിക്കാനും പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെ മനസിലാക്കാനും സഹായികമാവും. ആൽസ്ഹൈമേഴ്സ്, രോഗിയെയും അവരുടെ ചുറ്റുമുള്ളവരെയും എങ്ങനെയെല്ലാം ബാധിക്കുമെന്നു മനസിലാക്കേണ്ടതു പ്രധാനമാണ്. രോഗിയുടെ അനാരോഗ്യം, ശാരീരികമായ വെല്ലുവിളികൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാംതന്നെ ആ കുടുംബമാണ് പ്രധാനമായും അഭിമുഖീകരിക്കേണ്ടിവരുന്നത്. അതേ കുടുംബംതന്നെയാണ് രോഗിയുടെ പരിചരണത്തിന്‍റെയും പിന്തുണയുടെയും ആണിക്കല്ലായി പ്രവർത്തിക്കേണ്ടതും.

കുടുംബബന്ധങ്ങൾക്ക് ഏറെ മൂല്യം കൽപ്പിക്കുന്ന നമ്മുടെ രാജ്യത്ത് അത് രോഗികൾക്ക് വലിയ ആശ്വാസമായിരിക്കും. രക്തബന്ധത്തിലുള്ളവർ സംരക്ഷിക്കുന്നതുപോലെയാവില്ലല്ലോ മറ്റൊരു പരിചരണവും. അതേസമയം ഇന്ന് നഗരകേന്ദ്രീകൃത ജീവിതങ്ങളിൽ പണം നൽകി ഹോംനഴ്സുമാരെയും മറ്റും ചുമതലപ്പെടുത്തുന്നത് വർധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി പരിചരിക്കുന്നവർക്കും ആൽസ്ഹൈമേഴ്സ് രോഗികളുമായി നിരന്തരം അടുത്തിടപഴകുന്നവർക്കും കൃത്യമായ പരിശീലനം നൽകേണ്ടതിന്‍റെ ആവശ്യകത വർധിച്ചിരിക്കുകയാണ്. ഭക്ഷണം, വ്യക്തിശുചിത്വം, വസ്ത്രധാരണം, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കൽ തുടങ്ങി സാമ്പത്തിക ക്രയവിക്രയങ്ങൾ വരെയുള്ള കാര്യങ്ങളിൽ രോഗികൾക്ക് മറ്റൊരാളുടെ പിന്തുണ ആവശ്യമുണ്ടാകും.

എൻജിഒകൾ, ഡേകെയർ സെന്‍ററുകൾ, സപ്പോർട്ട് ഗ്രൂപ്പുകൾ, മെമ്മറി ക്ലിനിക്കുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന റെസിഡൻഷ്യൽ കെയർ സേവനങ്ങൾ പരിമിതമാണ്. ആസ്റ്റർ മെഡ്സിറ്റി പോലുള്ള അത്യാധുനിക ആശുപത്രികളിൽ ആൽസ്ഹൈമേഴ്സ് രോഗികളുടെ പരിചരണത്തിനായി സ്പെഷലിസ്റ്റ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസവും പിന്തുണയുമാണ് നൽകുന്നത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.