Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിശ്വാസം, അതാണല്ലോ പ്രധാനം!
Saturday, October 1, 2022 1:33 AM IST
‘പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍’ ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരുടെ പ്രധാന മുദ്രാവാക്യമായിരുന്നിത്. സ്വതന്ത്രഭാരതത്തില്‍ 1990കള്‍ വരെ കടലാസ് ബാലറ്റുകള്‍ ആയിരുന്നു. രാജ്യത്ത് ആദ്യമായി 1982ല്‍ കേരളത്തിലെ നോര്‍ത്ത് പറവൂര്‍ നിയമസഭാമണ്ഡലത്തിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചതോടെ ചരിത്രം വഴിമാറി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയിലാകെ പേപ്പര്‍ ബാലറ്റ് സംവിധാനം ഇല്ലാതാക്കിയത്. കടലാസ് ബാലറ്റുകള്‍ക്കു കടലാസിന്റെ വില പോലും ഇല്ലാതായി.
ആധുനികതയുടെ പ്രതീകമായ ഇലക്ടോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) രാജ്യത്തെല്ലായിടത്തും ഉപയോഗിച്ചതോടെ വോട്ടെടുപ്പും വോട്ടെണ്ണലും അതിവേഗമാകുമെന്നു ജനം മോഹിച്ചു. പക്ഷേ ഇപ്പോഴും വോട്ടെടുപ്പു കഴിഞ്ഞ് മൂന്നും അതിലേറെയും ദിവസം കഴിഞ്ഞാണു വോട്ടെണ്ണലും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനവും. വോട്ടിംഗ് യന്ത്രങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളിൽ ഒരു വിഭാഗം ജനങ്ങളെങ്കിലും സംശയം ഉയര്‍ത്തുന്നുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു കൃത്രിമവും ഇല്ലെന്നും ബഹുകേമമെന്നും സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ആണയിടുന്നു.
പരീക്ഷിക്കാത്ത വോട്ടിംഗ് യന്ത്രം
കേരളത്തിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ളതും ഒരു പാര്‍ലമെന്റ് മണ്ഡലത്തിലേതിലും കുറവ് വോട്ടര്‍മാര്‍ ആകെയുള്ളതുമായ കുവൈറ്റില്‍ പക്ഷേ ഇപ്പോഴും കടലാസ് ബാലറ്റാണ് ഉപയോഗിക്കുന്നത്. എത്ര മികച്ച വോട്ടിംഗ് യന്ത്രം വേണമെങ്കിലും സ്ഥാപിക്കാന്‍ സാമ്പത്തികഭദ്രതയുള്ള രാജ്യം എന്തിനാണു പഴയ രീതി തുടരുന്നതെന്നു സ്വാഭാവികമായും ചോദിക്കാം. കുവൈറ്റിലെ ദേശീയ അസംബ്ലിയിലേക്കു കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്ന ദീപിക ലേഖകന്‍ ഇതേക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചു.
സൂക്ഷ്മതയിലും ഫലപ്രഖ്യാപനത്തിലെ വേഗതയിലും വോട്ടിംഗ് യന്ത്രങ്ങളെക്കാള്‍ മെച്ചം കടലാസ് ബാലറ്റുകള്‍ തന്നെയാണെന്ന് കുവൈറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിലേറെ വിശ്വാസ്യതയില്‍ പത്തര മാറ്റാണ് കടലാസ് ബാലറ്റുകള്‍. വോട്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടത്താനും അവ പിടിക്കപ്പെടാതിരിക്കാനും വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം കൂടുതല്‍ സാധ്യതയും അവസരവും ഒരുക്കുന്നുവെന്നാണു സാങ്കേതിക വിദഗ്ധരുടെയും വോട്ടര്‍മാരുടെയും അഭിപ്രായമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
രാവിലെ എട്ടിനു തുടങ്ങി രാത്രി എട്ടിനു തീരുന്ന വോട്ടെടുപ്പിന്റെ ഫലം അതേ രാത്രിയില്‍ തന്നെ കുവൈറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിനാല്‍ വേഗതയുടെ പ്രശ്നവുമില്ല. കുവൈറ്റ് പോലെയൊരു ചെറുരാജ്യവുമായി ഇന്ത്യക്ക് താദാത്മ്യമില്ല. പക്ഷേ കടലാസ് വോട്ടിംഗിലെ വിശ്വാസ്യതയുടെ കാര്യത്തില്‍ വ്യത്യാസമില്ല. പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ വേണമെന്ന ആവശ്യത്തോടു ഇന്ത്യയില്‍ പക്ഷേ തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാരും മുഖം തിരിക്കുന്നു!
അര്‍ഥവത്താകണം ജനാധിപത്യം
പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറതന്നെ തെരഞ്ഞെടുപ്പിലെ വിശ്വാസ്യതയാണ്. ജനഹിതം അട്ടിമറിക്കപ്പെടാനുള്ള വിദൂര സാധ്യതകള്‍ പോലും ഇല്ലാതാക്കേണ്ടതുണ്ട്. വോട്ടിംഗ് യന്ത്രങ്ങളിലെ കണക്കുകളും മൊത്തം അതാതു ബൂത്തില്‍ വോട്ടു ചെയ്തവരുടെ എണ്ണത്തിൽ പോലും വ്യത്യാസം കണ്ടെത്തിയ നിരവധി സംഭവങ്ങളുണ്ട്. ഓരോ വോട്ടും ചെയ്യുമ്പോള്‍ താന്‍ അമര്‍ത്തിയ ബട്ടണിലുള്ള സ്ഥാനാര്‍ഥിക്കു തന്നെയാണു കിട്ടുന്നതെന്നു ഉറപ്പാക്കാന്‍ വോട്ടിംഗ് സ്ലിപ്പുകള്‍ കൂട്ടി ചേര്‍ത്തത് ഇത്തരം പരാതികള്‍ ഇല്ലാതാക്കാനാണ്.
വോട്ടിംഗ് സ്ലിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടും കൃത്രിമത്തിനു സാധ്യത നൂറു ശതമാനം ഇല്ലാതായെന്നു വിശ്വസിക്കാത്തവര്‍ നിരവധിയുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ വിദൂരത്തിരുന്ന് ഇന്റര്‍നെറ്റിലൂടെ വോട്ടു ചെയ്യുന്ന സംവിധാനം വരെയുള്ളവയും നിലവിലുണ്ട്. എന്നാൽ എവിടെയൊക്കെയോ സംശയത്തിന്റെ കുന്തമുനകള്‍ ഉയര്‍ന്നു നില്ക്കുന്നു. ആശങ്കകളും സംശയങ്ങളും ദുരീകരിക്കപ്പെടേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം അര്‍ഥവത്താകൂ.
കടലാസ് ബാലറ്റുകള്‍ക്ക് വില
വികസിത രാജ്യങ്ങളില്‍ അടക്കം ഭൂരിപക്ഷം ലോകരാജ്യങ്ങളിലും കടലാസ് ബാലറ്റുകളാണ് ഇന്നും ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത്. ‘എസിഇ ഇലക്ട്രല്‍ നോളജ് നെറ്റ്വര്‍ക്ക്’ വിവരം ശേഖരിച്ച 227 രാജ്യങ്ങളില്‍ 209 എണ്ണത്തില്‍ പേപ്പര്‍ ബാലറ്റുകള്‍ സ്വമേധയാ അടയാളപ്പെടുത്തിയാണു വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. മിക്ക രാജ്യങ്ങളിലും സ്ഥാനാര്‍ഥികളുടെ മുഴുവന്‍ പട്ടികയും അല്ലെങ്കില്‍ പാര്‍ട്ടികളുടെ പേരും അടങ്ങുന്ന പേപ്പര്‍ ബാലറ്റില്‍ - X, ക്രോസ് അല്ലെങ്കില്‍ ചെക്ക്മാര്‍ക്ക് പോലുള്ള ചിഹ്നമാണ് വോട്ടര്‍മാര്‍ രേഖപ്പെടുത്തേണ്ടത്.
ഇസ്രയേലും മാലിയും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍, വോട്ടര്‍മാര്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ബാലറ്റ് തെരഞ്ഞെടുക്കുകയാണ്. തുടര്‍ന്ന് പേപ്പര്‍ ബാലറ്റില്‍ വോട്ടു അടയാളപ്പെടുത്തി ഒരു കവറിലിട്ട് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും. ഇന്ത്യ, സിംഗപ്പൂര്‍ തുടങ്ങിയവ അടക്കം വെറും പത്തു ശതമാനം രാജ്യങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. മിക്കയിടത്തും ചില പ്രവിശ്യകളില്‍ കടലാസ് ബാലറ്റും മറ്റു ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിക്കുന്നു.
കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, അര്‍മേനിയ, എസ്തോണിയ എന്നീ നാലു രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിംഗ് നടപ്പാക്കിക്കഴിഞ്ഞു. അതേസമയം, ഗാംബിയയില്‍ ഏറ്റവും പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡ്രമ്മുകളില്‍ മാര്‍ബിളുകള്‍ സ്ഥാപിക്കുന്ന സമ്പ്രദായത്തിലാണ്. നിരക്ഷരരായ വോട്ടര്‍മാരെ സഹായിക്കുന്നതിന് 1960കളില്‍ തുടങ്ങിയ രീതിയാണിത്.
വിദേശത്തെ പൗരനും അവകാശം
നിരവധി രാജ്യങ്ങള്‍ വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെ 151 രാജ്യങ്ങളില്‍ അവരുടെ പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലും പ്രവാസികള്‍ക്ക് വോട്ട് അനുവദിച്ചെങ്കിലും നിലവില്‍ നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ടെത്തിയാല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കാനാകുകയുള്ളൂ. യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകളില്‍ വിദേശത്തുള്ള അവരുടെ വോട്ടര്‍മാര്‍ക്ക് വോട്ടവകാശമുണ്ട്.
‘ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ്’ എന്ന സംഘടന വിലയിരുത്തിയ 216ല്‍ 152 രാജ്യങ്ങളില്‍ വിദേശത്തുള്ള അവരുടെ പൗരന്മാര്ക്കും വോട്ടവകാശമുണ്ട്. നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ (124), പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ (88), റഫറണ്ടം (74) എന്നിവയ്ക്കെല്ലാം ബാഹ്യവോട്ടിംഗ് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലും പല തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കായി വിദേശത്തുനിന്നു വോട്ടുചെയ്യാന്‍ പൗരന്മാരെ അനുവദിക്കുന്നതില്‍ ഇനിയും തടസം പാടില്ല. യൂറോപ്പിലെ 23 രാജ്യങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ബാഹ്യ വോട്ടിംഗ് നല്‍കുന്നുണ്ട്. ലാറ്റിനമേരിക്ക, സബ്-സഹാറന്‍ ആഫ്രിക്ക, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലെ 55 രാജ്യങ്ങളില്‍ മാത്രമാണ് വിദേശത്തു നിന്നുള്ള വോട്ട് ഇനിയും അനുവദിക്കാത്തത്. അനേകം കോടികളുടെ പണം ഇടപാടുകള്‍ക്കും പോലും ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ലോകത്തെവിടെനിന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഞൊടിയിടകൊണ്ട് ഇടപാടുകളും വിനിമയവും നടത്താന്‍ കഴിയുന്ന കാലമാണിത്.
ഇന്ത്യയില്‍ വേണ്ടത് തുറന്ന ചര്‍ച്ച
ജനാധിപത്യം ശക്തവും അര്‍ഥവത്തും സുതാര്യവും വിശ്വാസ്യത ഉള്ളതും ആകുകയെന്നത് സുപ്രധാനമാണ്. തങ്ങളുടെ വോട്ടവകാശത്തില്‍ എന്തെങ്കിലും തരത്തിലുള്ള തിരിമറി നടക്കപ്പെടുന്നില്ലെന്ന് ഓരോ വോട്ടര്‍ക്കും ബോധ്യം വരേണ്ടതുണ്ട്. പ്രയാസങ്ങളുണ്ടൈങ്കിലും ഇതിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും കൂടുതല്‍ ഫലപ്രദവും ബോധ്യപ്പെടുന്നതുമായ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം.
രാജഭരണമുള്ള മതാധിഷ്ഠിത രാജ്യങ്ങളില്‍പ്പോലും ജനാധിപത്യത്തിന്റെ വില തിരിച്ചറിഞ്ഞു. കുവൈറ്റ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ സ്വാഗതാര്‍ഹമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ലോകത്തിനാകെ കൂടുതല്‍ മാതൃകയാകാന്‍ കഴിയേണ്ടതുണ്ട്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പേ വോട്ടിംഗ് യന്ത്രം പരീക്ഷിച്ച ഇന്ത്യയില്‍ ഇന്നും പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളിലിരുന്നു വോട്ടു ചെയ്യാന്‍ കഴിയുന്നില്ല. ലോകത്തെവിടെയായാലും ഇന്ത്യന്‍ പൗരന്റെ സമ്മതിദാനാവകാശം പാഴാക്കാന്‍ പാടില്ല.
സുതാര്യവും കുറ്റമറ്റതും വിശ്വാസ്യത ഉറപ്പു വരുത്തുന്നതുമായ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കും. വോട്ടിംഗ് യന്ത്രത്തില്‍നിന്നു കൂടുതല്‍ വിശ്വാസ്യതയുള്ള കടലാസ് വോട്ട് സമ്പ്രദായത്തിലേക്കു തിരികെ പോകുന്നതിനെ എതിര്‍ക്കുമ്പോള്‍ ജനത്തിന്റെ സംശയങ്ങള്‍ കൂടുകയേയുള്ളൂ. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച നടക്കട്ടെ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇതിനായി മുന്‍കൈയെടുക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top