Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പകരക്കാരനില്ലാത്ത നേതാവ്
Sunday, October 2, 2022 1:37 AM IST
റെനീഷ് മാത്യു
കണ്ണൂർ: പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും ഒരുപോലെ പ്രിയപ്പെട്ട പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിനു നഷ്ടമായത്. മാറിമാറിയുള്ള ഭരണമെന്ന കീഴ്വഴക്കമുണ്ടായിരുന്ന കേരളത്തിൽ അസാധ്യമെന്ന് എല്ലാവരും കരുതിയ എൽഡിഎഫ് ഭരണത്തുടർച്ച സൃഷ്ടിച്ചത് കോടിയേരിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിന്റെ പ്രവർത്തനമായിരുന്നു. കോടിയേരിയിലെ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നായിരുന്നു ജനനം. ആറാം വയസിൽ അച്ഛന്റെ മരണത്തോടെ അമ്മയുടെ തണലിൽ നാലു സഹോദരിമാർക്കൊപ്പമായിരുന്നു ജീവിതം.
കെഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക്
വിദ്യാർഥിയായിരിക്കേതന്നെ പാർട്ടി പ്രവർത്തനമാണു തന്റെ വഴിയെന്നു സ്കൂൾ അധ്യാപകനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെ ഈ മകൻ തിരിച്ചറിഞ്ഞിരുന്നു. കോടിയേരി ഓണിയൻ ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോൾ സ്കൂളിൽ കെഎസ്എഫിന്റെ യൂണിറ്റുണ്ടാക്കി. അതിന്റെ ആദ്യ സെക്രട്ടറിയുമായി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും മുഴുവൻസമയ പാർട്ടി പ്രവർത്തകനായി മാറിയിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിലെ കുടിപ്പക കോടിയേരിയെയും വെറുതെവിട്ടില്ല. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയ കോടിയേരി രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിനിരയായി.
അച്ഛൻ മരിച്ച കുടുംബത്തിലെ ഏക ആണ്തരിയെ രാഷ്ട്രീയത്തിൽനിന്നകറ്റാനായി പിന്നെ ബന്ധുക്കളുടെ ശ്രമം. അതിന് സഹോദരീഭർത്താവിനൊപ്പം ചെന്നൈയിലേക്കു വിട്ടു.
എന്നാൽ, തലശേരി കലാപകാലത്തു കോടിയേരി ചെന്നൈവാസം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി ഗവ. മഹാത്മാഗാന്ധി ആര്‍ട്സ് കോളജില്‍ പ്രീഡിഗ്രിക്ക് ചേർന്ന കോടിയേരി ബാലകൃഷ്ണൻ അവിടെയും നേതാവായി.
തിരുവനന്തപുരത്തേക്ക്
ബിരുദപഠനത്തിനായി തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിലെത്തിയപ്പോഴേക്കും സിപിഎമ്മിന്റെ ഉശിരുള്ള പ്രവര്‍ത്തകനായി ബാലകൃഷ്ണന് രൂപപ്പെട്ടിരുന്നു.അങ്ങനെ ആ യാത്ര സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലെത്തി.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും എംഎൽഎയായും മന്ത്രിയായും കോടിയേരി ബാലകൃഷ്ണന്റെ ജൈത്രയാത്ര തുടരുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി പഠനകാലത്തിനിടെ 1973 മുതൽ 1979 വരെ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. ഇക്കാലത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. വിദ്യാർഥി കാലഘട്ടത്തിൽ തന്നെ പതിനാറാം വയസിൽ പാർട്ടി അംഗത്വം ലഭിച്ച വിദ്യാർഥികൂടിയായിരുന്നു കോടിയേരി. 1970ൽ പ്രീഡിഗ്രി പഠനകാലത്ത് സിപിഎം ഈങ്ങയിൽ പീടിക ബ്രാഞ്ച് സെക്രട്ടറിയായും കോടിയേരി പ്രവർത്തിക്കുന്നുണ്ടായിരുന്നു. പതിനെട്ടാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം സിപിഎം കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു.
കണ്ണൂർ നേതൃത്വത്തിലേക്ക്
എം.വി. രാഘവനെ സിപിഎം പുറത്താക്കിയപ്പോള്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ കണ്ണൂർ ജില്ലയില്‍ വിയര്‍പ്പൊഴുക്കിയ പിണറായി വിജയന് കോടിയേരിയുടെ പൂര്‍ണ സഹകരണം ഉണ്ടായിരുന്നു. പിണറായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോള്‍ കണ്ണൂരിന്റെ മുഖ്യധാരയിലേക്ക് കോടിയേരിയെത്തി. അതിനിടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദന് പാര്‍ട്ടിയുടെ ശാസനയ്ക്കു വിധേയനായപ്പോള്‍ 1990 ൽ കോടിയേരി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 2002ൽ കേന്ദ്ര കമ്മിറ്റി അംഗം. 2008ൽ പോളിറ്റ് ബ്യൂറോയിൽ. 1982, 87, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2001 ൽ പ്രതിപക്ഷ ഉപനേതാവായി. 2006ൽ വി.എസ്. മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം മന്ത്രി. അച്യുതാനന്ദനൊപ്പം പ്രവർത്തിക്കുക അത്ര എളുപ്പമായിരുന്നില്ല മറുപക്ഷക്കാരനായ കോടിയേരിക്ക്. എന്നാൽ കലഹങ്ങളൊഴിവാക്കി രണ്ടാമനായി കോടിയേരി വൈഭവത്തോടെ വാണു. ആറു വര്‍ഷമാണ് സിപിഎമ്മിനെ കണ്ണൂരില്‍ കോടിയേരി നയിച്ചത്.
മധ്യസ്ഥന്റെ റോൾ
സിപിഎമ്മിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടേത്. പാലക്കാട് സമ്മേളനത്തിലാണ് വി.എസിന്റെ നേതൃത്വത്തില്‍ സിപിഎമ്മിലെ വെട്ടിനിരത്തല്‍ ആരംഭിച്ചത്. സിഐടിയുവിന്റെ പ്രതാപം പാര്‍ട്ടിയില്‍ മങ്ങുന്നത് പാലക്കാട് സമ്മേളനത്തോടെയാണ്. അതിനുശേഷം 2002ല്‍ കണ്ണൂരില്‍ സമ്മേളനം എത്തുമ്പോഴും വിഭാഗീയത വേറെ രൂപത്തില്‍ കത്തിനില്‍ക്കുകയായിരുന്നു.
എന്നാല്‍, കണ്ണൂര്‍ സമ്മേളനത്തിനു നേതൃത്വം നല്കിയ കോടിയേരിയുടെ അടവുനയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അക്കാലത്തെ വലിയ ചര്‍ച്ചയായിരുന്നു. എല്ലാ വിഭാഗത്തെയും യോജിപ്പിച്ചുകൊണ്ട് സമ്മേളനം വന്‍വിജയമാക്കാന്‍ കോടിയേരിക്ക് കഴിഞ്ഞു. സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായിക്കാകട്ടെ ഇത് വലിയ സഹായവുമായി.
രണ്ടു തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി.എസ് മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും കോടിയേരിയെ ഭരണരംഗത്തും ശ്രദ്ധേയനാക്കി. ജനകീയ പോലീസ് എന്ന സംരംഭം കോടിയേരിയുടെ കാലത്താണ് യാഥാര്‍ഥ്യമാകുന്നത്. തലശേരിയിലെ നിറഞ്ഞ സാന്നിധ്യമെന്ന നിലയില്‍ എന്നും തെരഞ്ഞെടുപ്പു വിജയം കോടിയേരിയോടൊപ്പമായിരുന്നു. കൂടെയുള്ളവരുടെ തോളില്‍ കൈയിട്ട് കോടിയേരി നില്ക്കുന്ന ചിത്രം തലശേരിക്കാരുടെ നിത്യകാഴ്ചയാണ്. പാര്‍ട്ടിയിലെന്ന പോലെ പുറത്തും ഒരു സമവായക്കാരന്റെ ചിത്രം സ്വയം സൃഷ്ടിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയം മാത്രമല്ല സിനിമയെയും കളിയെയും സാംസ്കാരിക രംഗത്തെയുമെല്ലാം അടുത്തുനിന്ന് വീക്ഷിക്കാനും ഇടപെടാനും കോടിയേരി എന്നും ശ്രമിച്ചിരുന്നു.
സ്വയം പിന്മാറ്റം
കണ്ണൂരെന്ന രാഷ്ട്രീയക്കളരിയിൽ വളർന്ന കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴ സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ ഡിസംബർ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടുനിന്നിരുന്നു. മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മാറിനിന്നതെന്ന അഭ്യൂഹങ്ങളും ഇക്കാലത്ത് ഉയർന്നിരുന്നു. ബിനീഷിനു ജാമ്യം ലഭിച്ച് നാളുകൾക്കുശേഷമായിരുന്നു കോടിയേരി പാർട്ടിയുടെ അമരത്തേക്ക് വീണ്ടുമെത്തിയത്.
ബിനീഷിനു ജാമ്യം ലഭിക്കുന്നതിന് മുന്‍പുതന്നെ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നെങ്കിലും കോടിയേരി തയാറായിരുന്നില്ല. കോടിയേരിയുടെ അഭാവത്തിൽ എ.വിജയരാഘവനായിരുന്നു താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചത്. ആരോഗ്യസ്ഥിതി അനുവദിക്കാതെവന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാർട്ടിയെ അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top