പകരക്കാരനില്ലാത്ത നേതാവ്
Sunday, October 2, 2022 1:37 AM IST
റെനീഷ് മാത്യു

കണ്ണൂർ: പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും ഒരുപോലെ പ്രിയപ്പെട്ട പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിനു നഷ്ടമായത്. മാറിമാറിയുള്ള ഭരണമെന്ന കീഴ്‌വഴക്കമുണ്ടായിരുന്ന കേരളത്തിൽ അസാധ്യമെന്ന് എല്ലാവരും കരുതിയ എൽഡിഎഫ് ഭരണത്തുടർച്ച സൃഷ്ടിച്ചത് കോടിയേരിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിന്‍റെ പ്രവർത്തനമായിരുന്നു. കോടിയേരിയിലെ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നായിരുന്നു ജനനം. ആറാം വയസിൽ അച്ഛന്‍റെ മരണത്തോടെ അമ്മയുടെ തണലിൽ നാലു സഹോദരിമാർക്കൊപ്പമായിരുന്നു ജീവിതം.

കെഎസ്എഫിലൂടെ രാഷ്‌ട്രീയത്തിലേക്ക്

വിദ്യാർഥിയായിരിക്കേതന്നെ പാർട്ടി പ്രവർത്തനമാണു തന്‍റെ വഴിയെന്നു സ്കൂൾ അധ്യാപകനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെ ഈ മകൻ തിരിച്ചറിഞ്ഞിരുന്നു. കോടിയേരി ഓണിയൻ ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോൾ സ്കൂളിൽ കെഎസ്എഫിന്‍റെ യൂണിറ്റുണ്ടാക്കി. അതിന്‍റെ ആദ്യ സെക്രട്ടറിയുമായി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും മുഴുവൻസമയ പാർട്ടി പ്രവർത്തകനായി മാറിയിരുന്നു. കണ്ണൂർ രാഷ‌്ട്രീയത്തിലെ കുടിപ്പക കോടിയേരിയെയും വെറുതെവിട്ടില്ല. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയ കോടിയേരി രാഷ്‌ട്രീയ എതിരാളികളുടെ ആക്രമണത്തിനിരയായി.

അച്ഛൻ മരിച്ച കുടുംബത്തിലെ ഏക ആണ്‍തരിയെ രാഷ‌്ട്രീയത്തിൽനിന്നകറ്റാനായി പിന്നെ ബന്ധുക്കളുടെ ശ്രമം. അതിന് സഹോദരീഭർത്താവിനൊപ്പം ചെന്നൈയിലേക്കു വിട്ടു.

എന്നാൽ, തലശേരി കലാപകാലത്തു കോടിയേരി ചെന്നൈവാസം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി ഗവ. മഹാത്മാഗാന്ധി ആര്‍ട്‌സ് കോളജില്‍ പ്ര‌ീഡിഗ്രിക്ക് ചേർന്ന കോടിയേരി ബാലകൃഷ്ണൻ അവിടെയും നേതാവായി.

തിരുവനന്തപുരത്തേക്ക്

ബിരുദപഠനത്തിനായി തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജിലെത്തിയപ്പോഴേക്കും സിപിഎമ്മിന്‍റെ ഉശിരുള്ള പ്രവര്‍ത്തകനായി ബാലകൃഷ്ണന്‍ രൂപപ്പെട്ടിരുന്നു.അങ്ങനെ ആ യാത്ര സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലെത്തി.

സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായും എംഎൽഎയായും മന്ത്രിയായും കോടിയേരി ബാലകൃഷ്ണന്‍റെ ജൈത്രയാത്ര തുടരുകയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി പഠനകാലത്തിനിടെ 1973 മുതൽ 1979 വരെ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. ഇക്കാലത്ത് അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചു. വിദ്യാർഥി കാലഘട്ടത്തിൽ തന്നെ പതിനാറാം വയസിൽ പാർട്ടി അംഗത്വം ലഭിച്ച വിദ്യാർഥികൂടിയായിരുന്നു കോടിയേരി. 1970ൽ പ്രീഡിഗ്രി പഠനകാലത്ത് സിപിഎം ഈങ്ങയിൽ പീടിക ബ്രാഞ്ച് സെക്രട്ടറിയായും കോടിയേരി പ്രവർത്തിക്കുന്നുണ്ടായിരുന്നു. പതിനെട്ടാം വയസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം സിപിഎം കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു.

കണ്ണൂർ നേതൃത്വത്തിലേക്ക്

എം.വി. രാഘവനെ സിപിഎം പുറത്താക്കിയപ്പോള്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ കണ്ണൂർ ജില്ലയില്‍ വിയര്‍പ്പൊഴുക്കിയ പിണറായി വിജയന് കോടിയേരിയുടെ പൂര്‍ണ സഹകരണം ഉണ്ടായിരുന്നു. പിണറായി സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് നീങ്ങിയപ്പോള്‍ കണ്ണൂരിന്‍റെ മുഖ്യധാരയിലേക്ക് കോടിയേരിയെത്തി. അതിനിടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദന്‍ പാര്‍ട്ടിയുടെ ശാസനയ്ക്കു വിധേയനായപ്പോള്‍ 1990 ൽ കോടിയേരി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 2002ൽ കേന്ദ്ര കമ്മിറ്റി അംഗം. 2008ൽ പോളിറ്റ് ബ്യൂറോയിൽ. 1982, 87, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2001 ൽ പ്രതിപക്ഷ ഉപനേതാവായി. 2006ൽ വി.എസ്. മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം മന്ത്രി. അച്യുതാനന്ദനൊപ്പം പ്രവർത്തിക്കുക അത്ര എളുപ്പമായിരുന്നില്ല മറുപക്ഷക്കാരനായ കോടിയേരിക്ക്. എന്നാൽ കലഹങ്ങളൊഴിവാക്കി രണ്ടാമനായി കോടിയേരി വൈഭവത്തോടെ വാണു. ആറു വര്‍ഷമാണ് സിപിഎമ്മിനെ കണ്ണൂരില്‍ കോടിയേരി നയിച്ചത്.


മധ്യസ്ഥന്‍റെ റോൾ

സിപിഎമ്മിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്‍റെ സ്ഥാനമായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടേത്. പാലക്കാട് സമ്മേളനത്തിലാണ് വി.എസിന്‍റെ നേതൃത്വത്തില്‍ സിപിഎമ്മിലെ വെട്ടിനിരത്തല്‍ ആരംഭിച്ചത്. സിഐടിയുവിന്‍റെ പ്രതാപം പാര്‍ട്ടിയില്‍ മങ്ങുന്നത് പാലക്കാട് സമ്മേളനത്തോടെയാണ്. അതിനുശേഷം 2002ല്‍ കണ്ണൂരില്‍ സമ്മേളനം എത്തുമ്പോഴും വിഭാഗീയത വേറെ രൂപത്തില്‍ കത്തിനില്‍ക്കുകയായിരുന്നു.

എന്നാല്‍, കണ്ണൂര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കിയ കോടിയേരിയുടെ അടവുനയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അക്കാലത്തെ വലിയ ചര്‍ച്ചയായിരുന്നു. എല്ലാ വിഭാഗത്തെയും യോജിപ്പിച്ചുകൊണ്ട് സമ്മേളനം വന്‍വിജയമാക്കാന്‍ കോടിയേരിക്ക് കഴിഞ്ഞു. സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായിക്കാകട്ടെ ഇത് വലിയ സഹായവുമായി.

രണ്ടു തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി.എസ് മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയും കോടിയേരിയെ ഭരണരംഗത്തും ശ്രദ്ധേയനാക്കി. ജനകീയ പോലീസ് എന്ന സംരംഭം കോടിയേരിയുടെ കാലത്താണ് യാഥാര്‍ഥ്യമാകുന്നത്. തലശേരിയിലെ നിറഞ്ഞ സാന്നിധ്യമെന്ന നിലയില്‍ എന്നും തെരഞ്ഞെടുപ്പു വിജയം കോടിയേരിയോടൊപ്പമായിരുന്നു. കൂടെയുള്ളവരുടെ തോളില്‍ കൈയിട്ട് കോടിയേരി നില്‍ക്കുന്ന ചിത്രം തലശേരിക്കാരുടെ നിത്യകാഴ്ചയാണ്. പാര്‍ട്ടിയിലെന്ന പോലെ പുറത്തും ഒരു സമവായക്കാരന്‍റെ ചിത്രം സ്വയം സൃഷ്ടിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ട്.

രാഷ്‌ട്രീയം മാത്രമല്ല സിനിമയെയും കളിയെയും സാംസ്‌കാരിക രംഗത്തെയുമെല്ലാം അടുത്തുനിന്ന് വീക്ഷിക്കാനും ഇടപെടാനും കോടിയേരി എന്നും ശ്രമിച്ചിരുന്നു.

സ്വയം പിന്മാറ്റം

കണ്ണൂരെന്ന രാഷ്ട്രീയക്കളരിയിൽ വളർന്ന കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴ സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ ഡിസംബർ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടുനിന്നിരുന്നു. മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മാറിനിന്നതെന്ന അഭ്യൂഹങ്ങളും ഇക്കാലത്ത് ഉയർന്നിരുന്നു. ബിനീഷിനു ജാമ്യം ലഭിച്ച് നാളുകൾക്കുശേഷമായിരുന്നു കോടിയേരി പാർട്ടിയുടെ അമരത്തേക്ക് വീണ്ടുമെത്തിയത്.

ബിനീഷിനു ജാമ്യം ലഭിക്കുന്നതിന് മുന്പുതന്നെ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നെങ്കിലും കോടിയേരി തയാറായിരുന്നില്ല. കോടിയേരിയുടെ അഭാവത്തിൽ എ.വിജയരാഘവനായിരുന്നു താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചത്. ആരോഗ്യസ്ഥിതി അനുവദിക്കാതെവന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാർട്ടിയെ അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.