Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചെറുപൂരത്തിന്റെ തുടക്കം
Monday, October 3, 2022 2:26 AM IST
കോൺഗ്രസ് പരിവാർ രാജവംശമായി കണക്കാക്കുന്ന നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരു അധ്യക്ഷനെ 22 വർഷത്തിനുശേഷം ഈ മാസം 18-19 തീയതികളിലായി തെരഞ്ഞെടുക്കുകയാണ്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെയും ലോക്സഭാംഗവും അറിയപ്പെടുന്ന എഴുത്തുകാരനുമായ ശശി തരൂരുമാണ് മത്സരരംഗത്ത്. രണ്ടു നേതാക്കൾക്കും ഹൈക്കമാൻഡിന്റെ ആശീർവാദമുണ്ട്. എന്നാൽ എൺപതുകാരനായ ഖാർഗെയ്ക്ക് നെഹ്റു കുടുംബത്തിന്റെ അനുഗ്രഹമുള്ളതിനാൽ ഔദ്യോഗിക സ്ഥാനാർഥിയെന്ന മുദ്ര ഇതിനകം പതിഞ്ഞിട്ടുണ്ട്. നെഹ്റു കുടുംബത്തോടുള്ള വിശ്വസ്തതയുമായി ബന്ധപ്പെട്ട ചെറിയ അഭിപ്രായവ്യത്യാസങ്ങളോടെ, ഉൾപ്പാർട്ടി ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാനപോരാട്ടത്തിലാണ് രണ്ടുപേരും.
മല്ലികാർജുൻ ഖാർഗെ
ഭൂരിപക്ഷസമുദായത്തിലെ ദുർബലവിഭാഗത്തിൽപ്പെട്ടയാളായിരുന്ന ഖാർഗെ ബുദ്ധമതം പിന്തുടരുന്നയാളാണ്. 50 വർഷത്തെ രാഷ്ട്രീയപാരന്പര്യമുള്ള, കർണാടകയിലും ന്യൂഡൽഹിയിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഖാർഗെയെ എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി ആലോച്ചാണ് സോണിയ തെരഞ്ഞെടുത്തത്. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടിരുന്ന വിവാദ ജി-23 യുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. പ്രായം ഹൈക്കമാൻഡ് നിശ്ചയിച്ച മാനദണ്ഡത്തിനുള്ളിലല്ലെങ്കിലും പരിചയസമ്പന്നതയും പാർട്ടിയോടുള്ള കൂറും നെഹ്റു കുടുംബത്തോടുള്ള വിശ്വസ്തതയും ഈ പോരാട്ടത്തിൽ ഖാർഗെയ്ക്കു മുൻതൂക്കം നല്‍കുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ രാഷ്ട്രീയമായും അനുകൂലനിലയിലാണ് അദ്ദേഹം.
പക്ഷെ, രാജ്യമാസകലം യാത്ര ചെയ്ത് പാർട്ടി സംഘടനാ വ്യവസ്ഥ പുനർനിർമിക്കാനും വിവിധ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ നടത്തി പാർട്ടി നിലപാടുകൾ പൊതുജനങ്ങളിലെത്തിക്കാനും പറ്റുന്ന അവസ്ഥയിലല്ല അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയനില ഇപ്പോഴത്തെ പോലെ തന്നെയാവുമെങ്കിലും ബിജെപിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും ഉയർത്തുന്ന വെല്ലുവിളികളോട് പ്രതികരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് രാജ്യത്തെ ഏറ്റവും പ്രായംചെന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സഹായകമാവുകയേ ഉള്ളു.
ശശി തരൂർ
അറുപത്തിയാറുകാരനായ ശശി തരൂർ ജി-23 യിലെ അംഗമായിരുന്നു. സമീപവർഷങ്ങളിൽ പാർട്ടി ഇലക്ഷൻ ആവശ്യപ്പെട്ടിരുന്നു അവരിപ്പോൾ നെഹ്റുകുടുംബത്തോടടുപ്പമുള്ള മുതിർന്നവർക്കൊപ്പമാണ്. പാർട്ടി നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ പ്രതിനിധിയായ തരൂർ യുവാക്കളും സാധാരണക്കാരുമായ അംഗങ്ങൾക്കിടയിലും വായനാശീലമുള്ള കോൺഗ്രസ് അംഗങ്ങൾക്കിടയിലും പ്രശസ്തനാണ്. രാജ്യമെങ്ങും അറിയപ്പെടുന്ന ആളാണ്. ഇംഗ്ളീഷിലെ അധികമറിയപ്പെടാത്ത, അപൂർവപദങ്ങളിൽ അദ്ദേഹത്തിനുള്ള ഭ്രമവും എല്ലാവർക്കുമറിയാം. എഴുത്തും രാഷ്ട്രീയത്തിൽ വരുന്നതിനു മുന്‍പുള്ള ഐക്യരാഷ്ട്രസഭയിലെ ജോലിയും അദ്ദേഹത്തെ രാജ്യത്തിനു പുറത്തും പ്രശസ്തനാക്കി.
നിലപാടുകളിലുള്ള വ്യക്തതയും ഇംഗ്ളീഷിലുള്ള പ്രാഗത്ഭ്യവും സജീവ പാർലമെന്റേറിയനുമാക്കി. വ്യത്യസ്ത വിഷയങ്ങളിലുള്ള നിലപാടുകൾ ഇടതും വലതുമായി മാറിമറിയുന്നതിനാൽ അദ്ദേഹത്തിന്റെ പക്ഷം കൃത്യമായി നിർണിയിക്കാനായെന്നു വരില്ല. മധ്യപക്ഷമായി വ്യാഖ്യാനിക്കാനുമാവില്ല. അദ്ദേഹം നയിക്കുകയാണെങ്കിൽ പാർട്ടിക്ക് തീർത്തും വ്യത്യസ്തമായ പ്രതിഛായ ലഭിക്കും. പ്രസംഗത്തിലും ശാന്തമായ ഭാഷയിൽ ആശയങ്ങൾ അവതരിപ്പിക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങൾ നയചാതുര്യത്തോടെ വ്യക്തമാക്കുന്നതിലും പേരുകേട്ട, പരക്കെ അറിയപ്പെടുന്നവരും അറിവുള്ളവരുമായ പഴയകാല നേതാക്കളുടെ നിരയിലേക്കാവും അദ്ദേഹമെത്തുക.
തരൂരിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായതും മറ്റു വിഷയങ്ങളിലുമുള്ള നിലപാടുകളോടു വിയോജിപ്പുള്ളവർ പോലും, ജി-23 യിലെ മുതിർന്ന നേതാക്കൾ കളം മാറിയതും എതിരാളി കരുത്തനാണെന്നതും കണക്കിലെടുക്കുന്പോൾ, അദ്ദേഹത്തിന്റെ മത്സരിക്കാനുള്ള തീരുമാനത്തേയും അതുവഴി ഒരു തെരഞ്ഞെടുപ്പ് സാധ്യമാക്കിയതിനേയും അഭിനന്ദിക്കുന്നുണ്ട്. അദ്ദേഹത്തിനു ലഭിക്കുന്ന വോട്ടുകൾ കോൺഗ്രസ് അംഗങ്ങളുടെ താത്പര്യം വെളിപ്പെടുത്തുന്നതാവുമെന്നതിൽ തർക്കമില്ല. കാരണം അദ്ദേഹത്തിന്റെ നിലപാട് വളരെക്കാലമായി കോൺഗ്രസ് പിന്തുടരുന്ന പ്രബലമായ നിലപാടിനെതിരാണ് എന്നതുതന്നെ. രാജ്യം മുഴുവൻ സഞ്ചരിച്ച് ബിജെപിയുടെ ന്യൂനതകളോട് പ്രതികരിക്കാനും അദ്ദേഹത്തിനാവും. പാർട്ടിയെ കൂടുതൽ ജനകീയവും പാവപ്പെട്ടവർക്കൊപ്പം നില്ക്കുന്നതുമാക്കാൻ നയങ്ങളിൽ പൊളിച്ചുപണിക്കും അദ്ദേഹത്തിനായേക്കും.
കോൺഗ്രസിന്റെ നില ഭദ്രമല്ല
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവസ്ഥ അത്ര സുഖപ്രദമൊന്നുമല്ല. നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിടുകയും അവരിൽ പലരും നൂറ്റാണ്ടിലേറെയായുള്ള പ്രത്യയശാസ്ത്രവിരോധം മറന്ന് ബിജെപിയിലേക്കു പോകുകയും ചെയ്തു. ദശകങ്ങളായി ഭരണകൂടങ്ങളിൽ ഉയർന്ന സ്ഥാനത്തിരിക്കുകയും എംഎൽഎമാരും എംപിമാരുമായി ഇരിക്കുകയും ചെയ്തിരുന്നവർ കുറച്ചുകാലം സ്ഥാനമാനങ്ങൾ ഇല്ലാതായതോടെ കുറേക്കാലമായി സ്തുതി പാടിക്കൊണ്ടിരുന്ന നേതൃത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. പാർട്ടിയിലും സർക്കാരിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചവർ നെഹ്റു കുടുംബത്തെ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെ പാർട്ടി നിയമസഭകളിലും പാർലമെന്റിലും ദുർബലമായി.
രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പുകമ്മീഷന്റെ മാർഗനിർദേശങ്ങൾ മാത്രം അനുസരിച്ച്, ഇപ്പോഴത്തെ നിശ്ചലാവസ്ഥയിൽ തുടരണമെന്നല്ല അതിനർഥം. ഉള്ളതുപോലെ പറഞ്ഞാൽ നെഹ്റു കുടുംബത്തിന്റെ നേതൃത്വമാണ് പാർട്ടിയെ തകർച്ചയിലെത്തിച്ചത്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രതീക്ഷയ്ക്കു വിഘാതമാവുന്ന കോൺഗ്രസ് രാജവാഴ്ചയ്ക്കെതിരേ നിരന്തരം വിമർശനങ്ങളുയർത്തുന്നത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നതാരായാലും സ്വന്തം നയപരിപാടികളുമായി നീങ്ങുന്നതിനു മുന്‍പ് ഇക്കാര്യം ഓർക്കേണ്ടതുണ്ട്.
അവസാന നോട്ടത്തിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പിന്തുണയും മാർഗദർശനവും കോൺഗ്രസിനു ശക്തിയാണ്. ഇടയ്ക്കിടെ ചുവടുമാറി പാർട്ടി അംഗങ്ങളെ നാണം കെടുത്തുന്നുണ്ടെങ്കിലും രാജ്യത്ത് കറ പുരളാത്ത അപൂർവം നേതാക്കളിലൊരാളാണ് രാഹുൽ ഗാന്ധി. അതുപോലെതന്നെയാണ് സോണിയയും പ്രിയങ്കയും. ചില ആരോപണങ്ങൾ അവർക്കെതിരേയുണ്ടെങ്കിലും അതൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മുഖ്യപങ്കു വഹിച്ച മഹത്തായ പാർട്ടിയെ നയിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നത് ഖാർഗെയായാലും തരൂരായാലും ഇക്കാര്യങ്ങളെല്ലാം മനസിൽ വയ്ക്കേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥ ഒരു ചെറുപൂരത്തിന്റെ തുടക്കമാണ്. “കോൺഗ്രസ് പാർട്ടിയിൽ സംഭവിക്കുന്നതെല്ലാം ചെറുപൂരത്തിനു സമാനമാണ്. പ്രധാനപൂരം ഭാരത് ജോഡോ യാത്രയാണ്. അത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറ്റമാണ്. കോൺഗ്രസിന്റെ മാറ്റമാണ്.’’- കഴിഞ്ഞ വെള്ളിയാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവർത്തകരോടു പറഞ്ഞതാണിത്. സന്ദേശം വ്യക്തമാണ്: പാർട്ടിക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ നെഹ്റു-ഗാന്ധി കുടുംബവും പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാക്കളും വേണം. പാർട്ടി ശിഥിലമായതിനാൽ പുനരുജ്ജീവിപ്പിക്കാൻ ഒരുപാട് അധ്വാനം ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പ് ചെറിയ കെട്ടുകാഴ്ചയുടെ തുടക്കമാണ്. പഴയ പ്രതാപത്തിലേക്കു പാർട്ടിയെ തിരിച്ചെത്തിക്കാൻ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top