Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ജി-20 നൽകുന്ന പ്രതീക്ഷകൾ
Monday, November 21, 2022 10:51 PM IST
ലോകത്തിലെ വികസിതവും അതിവേഗം വികസിതമാകുന്നതുമായ 20 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ, മെക്സിക്കോ, റഷ്യ, സൗദിഅറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇതിലെ അംഗങ്ങൾ. കഴിഞ്ഞ ദിവസം സമാപിച്ച ജി-20 ഉച്ചകോടി ലോകമെന്പാടുമുള്ള ജനങ്ങൾ ശ്രദ്ധയോടുകൂടി വീക്ഷിച്ച ഒരു രാജ്യാന്തര സമ്മേളനമായിരുന്നു. പലവിഷയങ്ങളെപ്പറ്റിയും ഈ ഉച്ചകോടിയിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ഔദ്യോഗികമായ ചർച്ചകൾ കൂടാതെ ഗൗരവമായ ഉഭയകക്ഷി ചർച്ചകളും അവിടെ നടക്കുകയുണ്ടായി.
വളരെ സങ്കീർണമായ തായ്വാൻ പ്രശ്നമാണ് ഈ ഉച്ചകോടിയിൽ ആദ്യമായി ഉഭയകക്ഷി ചർച്ചയിൽ വന്നത്. തായ്വാൻ പ്രശ്നം ചൈനയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഏറ്റവും മൗലികമായ പ്രശ്നമാണ്. അതുകൊണ്ട് തന്നെയാണ് ഈ ഉച്ചകോടി ആരംഭിക്കുന്നതിന്റെ തലേദിവസം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചനടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ലോകശ്രദ്ധയെ ആകർഷിച്ച സംഭവമായിരുന്നു. അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ചൈനീസ് പ്രസിഡന്റിനെ കാണുന്നത്. തായ്വാൻപ്രശ്നം സംഘർഷമയമായ അന്തരീക്ഷത്തിലേക്ക് ചെന്നെത്തിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. ചൈനീസ് മിലിട്ടറിയോട് യുദ്ധത്തിന് തയാറെടുക്കാൻ പ്രസിഡന്റ് ഷി ചിൻപിംഗ് കഴിഞ്ഞയാഴ്ചയാണ് ആഹ്വാനം ചെയ്തത്. എന്തായാലും യുദ്ധസമാനമായ സാഹചര്യം ഈ മേഖലയിൽ ഉടലെടുത്തിട്ടുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
ചൈനീസ് വിപ്ലവത്തെത്തുടർന്ന് 1949ലാണ് ചൈനയിൽനിന്നും ഒളിച്ചോടിയ ജനറൽ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിൽ തായ്വാൻ ദ്വീപിനെ റിപ്പബ്ലിക്ക് ഓഫ് ചൈന (തായ്വാൻ) ആയി പ്രഖ്യാപിക്കുന്നത്. അമേരിക്കയുടെ എല്ലാവിധ സഹായത്തോടുംകൂടിയാണ് ഈ രാഷ്ട്രം നിലനിൽക്കുന്നതുതന്നെ. തുടക്കം മുതൽ ഈ പ്രദേശം ചൈനയുടെ ഭാഗമാണെന്ന് ചൈനയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അംഗീകരിച്ചതാണ്. എന്നാൽ അമേരിക്കയുടെ സഹായത്തോടുകൂടി ചൈനയ്ക്കെതിരായ നടപടികളുമായി തായ്വാൻ മുന്നോട്ട് പോവുകയാണ്. അതുകൊണ്ടാണിവിടെ സംഘർഷം മൂർച്ഛിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘർഷത്തിന് അയവുവരുത്തുന്നതിനാണ് ഷി ചിൻപിംഗും ജോ ബൈഡനും തുറന്ന ചർച്ചയ്ക്ക് തയാറായത്.
അമേരിക്കയും ചൈനയും
തായ്വാൻ വിഷയത്തിൽ അമേരിക്ക അതിരുകടക്കരുതെന്ന മുന്നറിയിപ്പ് പ്രസിഡന്റ് ഷി ചിൻപിംഗ് നൽകി. തായ്വാൻ ചൈനയുടെ അഭേദ്യഭാഗമാണ്. ഏകചൈനാനയം അമേരിക്ക അംഗീകരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഷി ബൈഡനെ ഓർമിപ്പിച്ചു. ചൈനയുടെ എതിർപ്പ് അവഗണിച്ച് യുഎസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി ഫെലോസി തായ്വാൻ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ചൈന ആക്രമിച്ചാൽ തായ്വാനെ പ്രതിരോധിക്കാൻ സൈന്യത്തെ അയയ്ക്കുമെന്ന് ബൈഡൻ വെല്ലുവിളിച്ചിരുന്നു. ഇതിനിടയിലാണ് ഇരുനേതാക്കളും തമ്മിൽ മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്.
സംഘർഷങ്ങൾ രമ്യമായി പരിഹരിച്ച് സഹകരിക്കാവുന്ന കൂടുതൽ മേഖലകൾ കണ്ടെത്താനാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. മുൻകാല അനുഭവങ്ങൾ പാഠമാക്കി മുന്നേറണമെന്നും ലോക സമാധാനത്തിനായി ചേർന്ന് ശ്രമിക്കണമെന്നും ഷി പറഞ്ഞു. തായ്വാനോടുള്ള ചൈനയുടെ അക്രമാസക്തമായ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ബൈഡൻ ഷി ചിൻപിംഗിനോടാവശ്യപ്പെട്ടു. യുഎസിന്റെ ഏക ചൈന നയത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ സമീപനങ്ങളെ എതിർക്കുന്നതായും ബൈഡൻ ഷിയെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പലപ്രദമായി കൈകാര്യം ചെയ്യണമെന്നും മത്സരം സംഘർഷമാകുന്നത് തടയണമെന്നും ബൈഡൻ പറഞ്ഞു. യുഎസ് - ചൈന ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ പാതയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചക്ക് ശേഷം ചൈനീസ് വിദേശകാര്യ വക്താവ് മാവോനിങ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം
റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ കുറ്റപ്പെടുത്തുന്ന പാശ്ചാത്യ ചേരിയുടെ നിലപാടുമൂലം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ സമവായം അസാധ്യമാകുമെന്ന ആശങ്ക ഉയർന്നിരുന്നു. ജി-20 പ്രഖ്യാപനത്തിന് എല്ലാ അംഗരാജ്യങ്ങളുടെയും സമവായം അനിവാര്യമാണ്. പ്രഖ്യാപനം നീട്ടിവച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തലവന്മാർ വീണ്ടും ചർച്ചനടത്തി സമവായം കണ്ടെത്തുകയായിരുന്നു.
യുക്രെയ്ൻ യുദ്ധം ജി-20 ഉച്ചകോടി വളരെ ഗൗരവമായാണ് ചർച്ച ചെയ്തത്. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിലുള്ള ഭിന്നത അംഗീകരിച്ചുകൊണ്ടാണ് ജി-20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. എന്നാൽ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടണമെന്നും സാധാരണ പൗരന്മാർ സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. തങ്ങൾ ആണവായുധങ്ങൾക്ക് എതിരാണെന്നും യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണണമെന്നും ജി-20 നിർദ്ദേശിക്കുന്നുണ്ട്. ഇത് യുദ്ധത്തിനുള്ള കാലഘട്ടമല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അംഗീകരിച്ചുകൊണ്ടുള്ളതാണ് സംയുക്ത പ്രസ്താവന. വിരുദ്ധ നിലപാടുകൾ സമന്വയിപ്പിച്ച് സംയുക്ത പ്രസ്താവന തയാറാക്കിയതിൽ ഇന്ത്യക്ക് പ്രധാനപങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു.
യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് അംഗരാജ്യങ്ങൾ അവരവരുടേതായ നിലപാടുകൾ വിശദീകരിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്സിലിൽ പ്രകടിപ്പിച്ച അതേനിലപാടുകളായിരുന്നു അവ. മിക്കരാജ്യങ്ങളും റഷ്യയെ ശക്തമായി വിമർശിച്ചു. ഇതിനു വിരുദ്ധമായ നിലപാടുകളുമുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉച്ചകോടിക്ക് എത്തിയിരുന്നില്ല. വിദേശകാര്യ മന്ത്രി സെർജി ലാവുറോവാണ് റഷ്യയെ പ്രതിനിധീകരിച്ചത്. ആഗോള സാന്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവിനായി അംഗരാജ്യങ്ങൾ ഏകോപിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉച്ചകോടിയുടെ പ്രസ്താവനയിൽ പറയുന്നു. തൊഴിലും വളർച്ചയും ലക്ഷ്യമിട്ടുള്ള ആഗോള സാന്പത്തിക വ്യവസ്ഥയുടെ മടങ്ങിവരവിന് നയരൂപീകരണമടക്കം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വെല്ലുവിളികൾ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കും. ആഗോള ഭക്ഷ്യസുരക്ഷയിലെ ആശങ്കകൾ ഉച്ചകോടി പങ്കുവച്ചു. കാർഷിക ഭക്ഷ്യവസ്തുക്കളുടെ വ്യാപാര നയം വിശപ്പും പോഷകാഹാരക്കുറവും നേരിടുകയെന്ന ലക്ഷ്യവും ഉൾക്കൊള്ളുന്നതാവണമെന്നും ഉച്ചകോടി അതിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞു.
അടുത്ത അധ്യക്ഷനായി മോദി
ഉച്ചകോടിക്കെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിവർഷം ഇന്ത്യയിൽ നിന്നുള്ള 3000 യുവ പ്രഫഷണലുകൾക്ക് വർക്ക് വീസ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കഴിഞ്ഞ വർഷം ധാരണയായ യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പാർട്ണർഷിപ്പിന്റെ ഭാഗമായാണ് ഈ നടപടി 18-30വയസ് പ്രായക്കാരായ ബിരുദധാരികൾക്കാണ് അവസരം. രണ്ട് വർഷമെങ്കിലും ഇവർ യുകെയിൽ ജോലിചെയ്യാൻ സന്നദ്ധമാകണമെന്നും പ്രധാനമന്ത്രി സുനകിന്റെ ഓഫീസ് ട്വിറ്റ് ചെയ്തു.
കോവിഡനന്തര ലോകം, കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള സാന്പത്തിക സഹകരണം, ഭക്ഷ്യ-ഉൗർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ഗൗരവമായി ചർച്ചചെയ്തു. കോവിഡ് അടക്കമുള്ള ആഗോള പകർച്ചവ്യാധികളെ നേരിടാൻ വിപുലമായ പകർച്ചവ്യാധി ഫണ്ടിന് ജി-20 രാജ്യങ്ങൾ രൂപംനൽകി. ആരോഗ്യ- ധനമന്ത്രിമാർ ചേർന്നാണ് ഈ ഫണ്ട് സ്വരൂപിക്കുന്നത്. ജി-20 രാജ്യങ്ങളും സംഖ്യത്തിന് പുറത്തുള്ളവരും സന്നദ്ധ സംഘടനകളും ഇതിൽ പങ്കുചേരും.
ജി-20 ഉച്ചകോടിയുടെ അവസാന ദിവസം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ചടങ്ങിൽ അടുത്ത വർഷത്തെ ജി-20 അധ്യക്ഷനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. നിലവിലുള്ള ജി-20 പ്രസിഡന്റായ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോബ്കോ വീഡോഡോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പദവി ഏറ്റെടുത്തു. ഡിസംബർ ഒന്നിനാണ് ഔദ്യോഗകമായി ചുമതലകൾ നരേന്ദ്ര മോദി ഏറ്റെടുക്കേണ്ടത്. പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും കൂട്ടായ പ്രവർത്തനം ത്വരിതപ്പെടുത്തുവാനുമായിരിക്കും ഇനിയുള്ള ഒരു വർഷം ഇന്ത്യ ശ്രമിക്കുകയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ലോകത്തെ ഇന്നത്തെ ഏറ്റവും വലിയ സാർവദേശീയ പ്രശ്നങ്ങളിൽ ഒന്നായ തായ്വാൻ വിഷയം തണുപ്പിക്കാൻ തീർച്ചയായും ബൈഡൻ - ഷി ചിൻപിംഗ് ഉഭയകക്ഷി ചർച്ച സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. യുക്രെയ്ൻ പ്രശ്നവും ഈ ഉച്ചകോടിയിൽ കാര്യമായ ചർച്ചക്ക് വഴിയൊരുക്കി. ഉഭയകക്ഷി ചർച്ചകളിൽക്കൂടി സംഘർഷം അവസാനിപ്പിക്കുന്നതിനും യുദ്ധം ഇനിയെങ്കിലും ഒഴിവാക്കുന്നതിനും ബന്ധപ്പെട്ട പാർട്ടികൾ തയാറാകണമെന്നുള്ള ഈ ഉച്ചകോടിയുടെ ആഹ്വാനം എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പല അഭിപ്രായങ്ങൾ വിവിധ രാഷ്ട്രങ്ങൾക്ക് ഈ വിഷയത്തിലുണ്ടായിരുന്നെങ്കിലും യോജിച്ച ഒരു തീരുമാനവും പ്രമേയവും പാസാക്കിയെടുക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞത് ഇന്നത്തെ സാഹചര്യത്തിൽ എടുത്തുപറയേണ്ട കാര്യമാണ്. ഇന്ന് വൻകിട കുത്തക മുതലാളിത്ത - സാമ്രാജ്യത്വ രാജ്യങ്ങൾക്കാണ് ജി-20യിൽ പ്രാമുഖ്യവും നേതൃത്വവും. എങ്കിലും അവികസിത രാജ്യങ്ങളടക്കമുള്ള ഇതിലെ വിവിധ രാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പര്യാപ്തമായ നിലയിലുള്ള നടപടികൾ കൈക്കൊള്ളാൻ പുതിയ സാഹചര്യത്തിൽ ജി-20 ഉച്ചകോടി തയാറാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്മല്ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
ലക്ഷ്മണരേഖകൾ പാലിക്കണം
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂ
മണ്ണിലും മനസിലും വേണം, ഒരു കർഷകലോല മേഖല
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇ
എഫ്പിസികളെ തകർക്കരുതേ...!
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃ
ഗവർണർമാർ പിന്നിൽ നിന്നു ഭരിക്കേണ്ടവർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർ
കർണാടകത്തിൽ ആരു വാഴും?
മണികർണിക ശ്രീരാമരാജു
കർണാട
മണ്ണിനടിയിലാകുന്ന ഹിമാലയന് പട്ടണം
അരുണ് ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർ
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
ലിൻജോ എ. ജോസഫ്
രാഷ്ട്രീയ
Latest News
ബജറ്റ് കര്ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Latest News
ബജറ്റ് കര്ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top