Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തിലെ ഇ-മാലിന്യം
Tuesday, January 24, 2023 10:01 PM IST
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സംസ്കരണത്തിന് ആദ്യമായി ഇ-മാലിന്യ ശേഖരണം ആരംഭിച്ചത് 2010ലാണ്. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് കേരളത്തിൽ ആദ്യമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇ-മാലിന്യ ശേഖരണം തുടങ്ങിയത്.
2010 ഫെബ്രുവരിയിലാണ് എർത്ത് സെൻസ് പ്രവർത്തനമാരംഭിച്ചത്. ആദ്യം ഒരു മാസം ശരാശരി 1.5 ടണ്‍ ഇ-മാലിന്യം മാത്രമാണ് ഇവർക്കു ലഭിച്ചത്. 2011-12ൽ പ്രതിമാസം ശരാശരി മൂന്നര ടണ്‍ ആയി ഉയർന്നു. 2012-13ൽ പ്രതിമാസം ഏഴു മുതൽ എട്ടു ടണ്‍ വരെയുള്ള ഇ-മാലിന്യമാണ് ഇവർ ശേഖരിച്ചത്.
നിലവിൽ പ്രതിമാസം ഏകദേശം 10 ടണ്‍ ഇ-മാലിന്യം ഇവർ ശേഖരിക്കുന്നുണ്ട്. ഇ-മാലിന്യം ശേഖരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇവർ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ടെക്നോ പാർക്കിൽനിന്നും ഇൻഫോ പാർക്കിൽനിന്നുമുള്ള കന്പനികളിൽനിന്ന് ഇ-മാലിന്യങ്ങൾ എർത്ത് സെൻസ് ശേഖരിക്കുന്നുണ്ട്. ഇതു കൂടാതെ ആശുപത്രികൾ, വ്യവസായ ശാലകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു.
ക്ലീൻ കേരള കന്പനി
കേരളത്തിൽ ഏകദേശം 18,000 ടണ്‍ ഇ-മാലിന്യം പ്രതിവർഷം ഉണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനു ക്ലീൻ കേരള കന്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മാലിന്യങ്ങൾ 2016ലെ നിയമത്തിന് അനുസൃതമായാണ് ശേഖരിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതും ആപത്കരമായ മാലിന്യങ്ങളുടെ പട്ടികയിൽ വരുന്നതുമായ ഇ-മാലിന്യങ്ങൾ പ്രത്യേകമായാണ് കന്പനി ശേഖരിക്കുന്നത്. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് കന്പനി പ്രവർത്തിക്കുന്നത്. 2014 ഒക്ടോബർ രണ്ടിനാണ് കന്പനി ഇ-മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചത്.
പുനഃചംക്രമണയോഗ്യമായ പാഴ്വസ്തുക്കൾ 19-10-2019ലെ തദ്ദേശ സ്വയംഭരണ(ഡിസി) വകുപ്പ് 2300/2019 ഉത്തരവനുസരിച്ച് എല്ലാ സ്ഥാപനങ്ങളിൽനിന്നും ക്ലീൻ കേരള കന്പനി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു. ഒരു കിലോഗ്രാമിന് 10 രൂപ നൽകിയാണ് ഇത്തരത്തിൽ ഇവ ശേഖരിക്കുന്നത്. എന്നാൽ ആപത്കരമായ ഇ-മാലിന്യങ്ങളായ ട്യൂബ് ലൈറ്റ്, സിഎഫ്എൽ, യൂസ്ഡ് ടോണർ കാട്രിഡ്ജ്, ടോയ്സ്, എമർജൻസി ലാന്പ്, ഡിവിഡികൾ, മാഗ്നെറ്റിക് ടോപ്സ്, ലൈറ്റ് ഫിറ്റിംഗ്സ്, പിക്ചർ ട്യൂബ്സ്, ബ്രോക്കണ്‍ ടെലിവിഷൻ, പൊട്ടിയ ഐടി മെറ്റീരിയൽസ്, ഇലക്ട്രിക് പാട്സ് തുടങ്ങിയവ ഫലപ്രദമായി സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് ഇപ്പോൾ അന്പലമുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഇഐഎൽ) എന്ന സ്ഥാപനത്തിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആപത്കരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 50 രൂപയും ടാക്സും തദ്ദേശസ്ഥാപനങ്ങളോ ഉടമകളോ നൽകണം. 2021ലെ പ്രത്യേക നിയമപ്രകാരമാണ് ഈ ചുമതല ക്ലീൻ കേരള കന്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതുവരെ 1972 മെട്രിക് ടണ്‍ പുനഃചംക്രമണ സാധ്യതയുള്ള ഇ-വേസ്റ്റും 67 മെട്രിക് ടണ്‍ അപകടകരമായ ഇ-വേസ്റ്റും ക്ലീൻ കേരള കന്പനിക്ക് ശേഖരിച്ചിട്ടുണ്ട്. ക്ലീൻ കേരള കന്പനി ശേഖരിച്ച ഇ-മാലിന്യങ്ങളുടെ വിശദവിവരം ചുവടെ:
ബാറ്ററികൾക്കു പ്രത്യേക നിയമം
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കു മാത്രമായി കേന്ദ്രസർക്കാർ ബാറ്ററീസ് (മാനേജ്മെന്റ് ആന്‍ഡ് ഹാൻഡിലിംഗ്) റൂൾസ് 2001 എന്ന പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഉപയോഗിച്ച ബാറ്ററികളുടെ തിരിച്ചെടുക്കലും ശരിയായ സംസ്കരണവും അതത് കന്പനികൾ തന്നെ ഉറപ്പു വരുത്തണം. വർഷത്തിൽ രണ്ടുതവണ കന്പനികൾ, തങ്ങൾ തിരിച്ചെടുത്ത ബാറ്ററികളുടെ കണക്ക് സർക്കാരിലേക്കു സമർപ്പിക്കണം.
ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രങ്ങളിൽ ഉപയോഗശൂന്യമായ ബാറ്ററികൾ സംസ്കരിക്കുന്നതിനു പ്രത്യേക പ്ലാന്റുകൾ ഉണ്ടായിരിക്കണം. ബാറ്ററികളിൽ ലിഥിയം എന്ന മൂലകം അടങ്ങിയിരിക്കുന്നു. വേഗത്തിൽ തീപിടിക്കുന്ന ഈ മൂലകം കത്തുന്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ കാഴ്ചശക്തിയെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കും ഇതു കാരണമാകും. ഇ-മാലിന്യങ്ങൾക്കൊപ്പം ബാറ്ററികൾ വരുന്നതു സ്വാഭാവികമാണ്. അധികൃതരുടെ അനുമതിയോടെ ഇ-മാലിന്യങ്ങൾ സംഭരിക്കുന്നവർ ബാറ്ററി മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് ഇവ സംസ്കരിക്കുന്നവർക്കു നൽകണം.
സംസ്കരിക്കുന്നതിനു ചെലവേറെ
ഇ-മാലിന്യങ്ങൾ സംഭരിക്കുന്നതിനും ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനും ഏറെ സാന്പത്തിക ചെലവുണ്ടെന്ന് എർത്ത് സെൻസ് റീസൈക്കിൾ കണ്‍സൾട്ടന്റ് ജി. പ്രമോദ് പറയുന്നു. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇതിനാവശ്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് പാലക്കാട് കാഞ്ചിക്കോടുള്ള സെന്ററിൽ എത്തിക്കുകയാണ് എർത്ത് സെൻസ് ആദ്യം ചെയ്യുന്നത്. 15 ടണ്‍ ആകുന്പോൾ സംസ്കരണത്തിനായി ഹൈദരാബാദിലുള്ള റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അവിടെയാണ് ഇ-മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്കരിക്കുകയും പുനരുപയോഗത്തിനായി ശേഖരിക്കുകയും ചെയ്യുന്നത്. ശേഖരണകേന്ദ്രങ്ങളിൽ ഇ-മാലിന്യങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കാൻ പാടില്ലെന്നാണു നിയമം.
ഇ-മാലിന്യ നിയമങ്ങൾ
2011 മുതൽ ഇ-മാലിന്യ സംസ്കരണത്തിനു പ്രത്യേക നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇ-മാലിന്യത്തിന്റെ സംഭരണം മുതൽ സംസ്കരണവും പുനരുപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ നിയമത്തിൽ വ്യക്തമാക്കുന്നു. 2016ൽ ആണ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാൻഡ്ലിംഗ് റൂൾ രൂപീകരിച്ചത്. നിയമം വന്നെങ്കിലും ശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്.
ഈ മേഖലയിൽ കച്ചവടതാത്പര്യത്തോടെ മാത്രം ചിലർ നടത്തുന്ന ഇടപെടൽ ഇ-മാലിന്യങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനു വലിയതോതിൽ തടസമുണ്ടാക്കുന്നു. പലരും സംഭരിക്കുന്ന ഇ-മാലിന്യങ്ങൾ ഇന്ന് കൈകാര്യം ചെയ്യുന്നത് പൂർണാർഥത്തിൽ ശാസ്ത്രീയമായല്ല. ഇവ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് മനുഷ്യനും പ്രകൃതിക്കും വലിയതോതിലുള്ള ദോഷമുണ്ടാക്കുന്നു. സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ സംസ്ഥാനത്തുനിന്ന് സംസ്കരിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലുകൾ ക്ലീൻ കേരള കന്പനി മുഖാന്തിരം നടത്തിവരുന്നു.
ജി.കെ. സുരേഷ്കുമാർ മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കന്പനി ലിമിറ്റഡ്
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top