Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലം
Thursday, May 11, 2023 1:58 AM IST
ഡോ. ബിബിന്‍ പി. മാത്യു
കേരള ചരിത്രത്തില്‍ മേയ് 10 ബുധനാഴ്ച ഒരു കറുത്ത ദിനമായി രേഖപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ ആശങ്ക കണക്കുകള്‍ നിരത്തി കേരള ഐഎംഎ പലപ്രാവശ്യം പങ്കുവച്ചതാണ്. അടുത്തുതന്നെ ഇവിടെ ആരോഗ്യപ്രവര്‍ത്തകർ കൊലചെയ്യപ്പെട്ടേക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകിയിരുന്നു. പലപ്പോഴായി ഇത്തരം കേസുകള്‍ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ അവസാനമായി സര്‍ക്കാര്‍ നല്കിയ കണക്കുകള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള 138 ആക്രമണങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഇതില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത് അഞ്ചില്‍ താഴെ കേസുകളില്‍ മാത്രം. പല കേസുകളിലും പോലീസ് നിഷ്ക്രിയരായി നോക്കിനില്‍ക്കേ പ്രതികള്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചിട്ട് ഒളിവില്‍ പോകുന്നു. അതിനു ശേഷം പ്രതിയെ പിടികിട്ടാനില്ല എന്ന സ്ഥിരം ഇരുട്ടില്‍ തപ്പുന്ന നാടകം കളിക്കുന്നു. അവസാനം ഒളിവിലിരുന്നു പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും അത് ലഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിലസുകയും ചെയ്യുന്നു.
2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പും പോലീസിന് സ്വമേധയാ കേസ് എടുക്കാന്‍ സാധിക്കുന്നതുമായ കുറ്റകൃത്യമാണ് ആശുപത്രി ആക്രമണങ്ങള്‍. ജാമ്യമില്ലാ കുറ്റമെന്നാല്‍ പോലീസ് സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കില്ല, മറിച്ചു കോടതിയില്‍നിന്നേ ജാമ്യം ലഭിക്കൂ എന്നാണ്. ഈ നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും നാശനഷ്ടങ്ങളുടെ ഇരട്ടി തുകവരെ പിഴയായും ലഭിക്കാവുന്നതാണ്. പക്ഷെ കേരളത്തിലെ കേസുകള്‍ എടുത്തു നോക്കിക്കഴിഞ്ഞാല്‍ ഒട്ടുമിക്ക കേസുകളിലും പ്രതി ഒളിവില്‍ പോയ ചരിത്രം മാത്രമാണുള്ളത്. മിക്കപ്പോഴും അറസ്റ്റിലായത് ആരും ശിപാര്‍ശ ചെയ്യാന്‍ സാധ്യത ഇല്ലാത്ത പ്രതികളും. ഇവിടെയാണ് പ്രശ്നമുദിക്കുന്നതും. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത് കേരളമാണെങ്കിലും ഇന്നും അതു കടലാസില്‍ ഉറങ്ങുന്നു. അതു നടപ്പിലാക്കേണ്ട നിയമപാലകര്‍ പലപ്പോഴും അതു കണ്ടില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളതില് കേരളത്തിലെ 140 എംഎല്‍എമാരെയും 20 എംപിമാരെയും മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും കേരളത്തിലെ ജനപ്രതിനിധികളെയും ഭരണകര്‍ത്താക്കളെയും നേരില്‍ക്കണ്ട് ഈ നിയമത്തിലെ പോരായ്മകള്‍ ധരിപ്പിച്ചിട്ടുള്ളതാണ്. നാലു ദിവസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ആശുപത്രി ആക്രമണങ്ങള്‍ കൂടിവന്നപ്പോള്‍ ഒരു രക്തസാക്ഷി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുതേ എന്ന് അപേക്ഷിച്ചതുമാണ്.
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രി അക്രമണങ്ങളില്‍ എഫ്ഐ ആര് രേഖപ്പെടുത്തുക, ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുക, ഒരു കൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുക, വീഴ്ച വരുത്തുന്ന പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളും നിയമഭേദഗതികളും പലപ്പോഴായി സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒന്നിനും ആരും ചെവി കൊടുത്തില്ല.
ലോകത്തു മറ്റെല്ലാ വികസിത രാജ്യങ്ങളിലും ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുന്ന സംഭവങ്ങളിൽ കടുത്ത നിയമനടപടികളാണ് സ്വീകരിക്കുന്നത്. നമ്മള് ഒരു പോലീസ് സ്റ്റേഷനില്‍നിന്നു നീതി ലഭിച്ചില്ലെങ്കില്‍ അവിടെ ബഹളമുണ്ടാക്കുമോ? ഒരു വില്ലേജ് ഓഫീസില്‍നിന്നു വേണ്ട സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവിടെ വഴക്കുണ്ടാക്കുമോ? കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ എന്തെങ്കിലും ഒച്ചപ്പാടുണ്ടാക്കുമോ?
ഇല്ല. എന്തുകൊണ്ട്? അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുസമൂഹത്തിനു നന്നായി അറിയാം. എന്റെ അറിവില്‍ ഒരാരോഗ്യപ്രവര്ത്തകനും താന്‍ ചികില്സിക്കുന്ന രോഗിയുടെ ജീവന് എന്തെങ്കിലും സംഭവിക്കണമെന്ന് മനഃപൂര്‍വം ചിന്തിക്കാറില്ല. ചിലപ്പോഴൊക്കെ നമ്മള് പ്രതീക്ഷിക്കാത്ത രീതിയില്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടായെന്നിരിക്കാം. അതിന് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കില്ലെന്നു മാത്രമല്ല നിയമം അനുശാസിക്കുന്ന ശിക്ഷ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക കൂടി വേണ്ടത് ഭരണകൂടത്തിന്റെ ആവശ്യകതയാണ്.
ഇവിടെ കൊല്ലം ജില്ലയിലെ ഒരു എംഎല്‍എ ചില ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണ് എന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് നിയമസഭയില്‍ പറഞ്ഞു. ഇത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുവാനുള്ള ഒരാഹ്വാനമായി ചില സാമൂഹികവിരുദ്ധര്‍ എങ്കിലും എടുക്കുമെന്ന് അന്നേ ഐഎംഎ താക്കീത് നല്‍കിയിരുന്നു. എങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നതായാണ് പിന്നീടുള്ള മാധ്യമ അഭിമുഖങ്ങളില്‍ കണ്ടത്. ഇങ്ങനെ ചിന്തിക്കുന്ന ജനപ്രതിനിധികളിൽ തുടങ്ങി പൊതുസമൂഹത്തില്വരെ അടിമുടി മാറ്റം വരേണ്ട സമയമാണ് അതിക്രമിച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരാരും ദൈവങ്ങളല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ മാത്രമാണ്. ഒരു എന്‍ജിനീയറെ പോലെ, ഒരു ആര്ക്കിടെക്ടിനെപോലെ ഏതൊരു തൊഴിലും പോലെ ഞങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രശാഖയാണ് ഞങ്ങള്‍ പരിശീലിക്കുന്നത്.
ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ മരിച്ചപ്പോള്‍ ഇവിടെ ഒരാഴ്ച ഹോട്ടലുകള്‍, ചായക്കടകള്‍, തട്ടുകടകള്‍ തുടങ്ങി മുഴുവന്‍ കടകളിലും പരിശോധനയായിരുന്നു. അതുപോലെ ടുറിസ്റ്റ് ബസ് അപകടം ഉണ്ടായപ്പോള്‍ ആ ഒരാഴ്ച മുഴുവന്‍ ടുറിസ്റ്റ് ബസുകളെ കുറിച്ചുള്ള നിയമനിര്‍മാണമായിരുന്നു. ഈ ആഴ്ച ബോട്ടു ദുരന്തമുണ്ടായപ്പോള്‍ കടലാസു ബോട്ടുണ്ടാക്കി വെള്ളത്തില്‍ ഇറക്കാന്‍ പോലും നിയമങ്ങള്‍ നോക്കണമെന്ന അവസ്ഥയായി. അതുപോലെ അടുത്ത ഒരു സംഭവം ഉണ്ടാകുന്നതു വരെയുള്ള അന്വേഷണം മാത്രമായി ഇത് ഒതുങ്ങരുതെന്നൊണ് അപേക്ഷ. കാരണം അത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതിനു തുല്യമായിരിക്കും.
(കോട്ടയം ഐഎംഎ മുൻ പ്രസിഡന്റാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വളർച്ചയിലെ വിളർച്ച
അത്ര സന്തോഷകരമല്ല വർത്തമാനങ്ങൾ.
*രണ്ടു വർഷം ക
പ്രവാസജീവിതത്തിലെ സങ്കീർണതകൾ
മെറിറ്റിനു മുകളിൽ പണവും സ്വാധീനവും ജാതി സംവരണങ്ങളും വരുന്പോൾ അർഹതപ്പെട്ട അ
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
Latest News
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
Latest News
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top