മുന്നറിയിപ്പുകൾ അവഗണിച്ചതിന്‍റെ ഫലം
Thursday, May 11, 2023 1:58 AM IST
ഡോ. ബിബിന്‍ പി. മാത്യു

കേരള ചരിത്രത്തില്‍ മേയ് 10 ബുധനാഴ്ച ഒരു കറുത്ത ദിനമായി രേഖപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിന്‍റെ ആശങ്ക കണക്കുകള്‍ നിരത്തി കേരള ഐഎംഎ പലപ്രാവശ്യം പങ്കുവച്ചതാണ്. അടുത്തുതന്നെ ഇവിടെ ആരോഗ്യപ്രവര്‍ത്തകർ കൊലചെയ്യപ്പെട്ടേക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകിയിരുന്നു. പലപ്പോഴായി ഇത്തരം കേസുകള്‍ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ അവസാനമായി സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള 138 ആക്രമണങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഇതില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത് അഞ്ചില്‍ താഴെ കേസുകളില്‍ മാത്രം. പല കേസുകളിലും പോലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കേ പ്രതികള്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചിട്ട് ഒളിവില്‍ പോകുന്നു. അതിനു ശേഷം പ്രതിയെ പിടികിട്ടാനില്ല എന്ന സ്ഥിരം ഇരുട്ടില്‍ തപ്പുന്ന നാടകം കളിക്കുന്നു. അവസാനം ഒളിവിലിരുന്നു പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും അത് ലഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിലസുകയും ചെയ്യുന്നു.

2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പും പോലീസിന് സ്വമേധയാ കേസ് എടുക്കാന്‍ സാധിക്കുന്നതുമായ കുറ്റകൃത്യമാണ് ആശുപത്രി ആക്രമണങ്ങള്‍. ജാമ്യമില്ലാ കുറ്റമെന്നാല്‍ പോലീസ് സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കില്ല, മറിച്ചു കോടതിയില്‍നിന്നേ ജാമ്യം ലഭിക്കൂ എന്നാണ്. ഈ നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും നാശനഷ്ടങ്ങളുടെ ഇരട്ടി തുകവരെ പിഴയായും ലഭിക്കാവുന്നതാണ്. പക്ഷെ കേരളത്തിലെ കേസുകള്‍ എടുത്തു നോക്കിക്കഴിഞ്ഞാല്‍ ഒട്ടുമിക്ക കേസുകളിലും പ്രതി ഒളിവില്‍ പോയ ചരിത്രം മാത്രമാണുള്ളത്. മിക്കപ്പോഴും അറസ്റ്റിലായത് ആരും ശിപാര്‍ശ ചെയ്യാന്‍ സാധ്യത ഇല്ലാത്ത പ്രതികളും. ഇവിടെയാണ് പ്രശ്‌നമുദിക്കുന്നതും. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത് കേരളമാണെങ്കിലും ഇന്നും അതു കടലാസില്‍ ഉറങ്ങുന്നു. അതു നടപ്പിലാക്കേണ്ട നിയമപാലകര്‍ പലപ്പോഴും അതു കണ്ടില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളതില്‍ കേരളത്തിലെ 140 എംഎല്‍എമാരെയും 20 എംപിമാരെയും മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും കേരളത്തിലെ ജനപ്രതിനിധികളെയും ഭരണകര്‍ത്താക്കളെയും നേരില്‍ക്കണ്ട് ഈ നിയമത്തിലെ പോരായ്മകള്‍ ധരിപ്പിച്ചിട്ടുള്ളതാണ്. നാലു ദിവസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ആശുപത്രി ആക്രമണങ്ങള്‍ കൂടിവന്നപ്പോള്‍ ഒരു രക്തസാക്ഷി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുതേ എന്ന് അപേക്ഷിച്ചതുമാണ്.

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രി അക്രമണങ്ങളില്‍ എഫ്ഐ ആര്‍ രേഖപ്പെടുത്തുക, ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുക, ഒരു കൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുക, വീഴ്ച വരുത്തുന്ന പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളും നിയമഭേദഗതികളും പലപ്പോഴായി സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒന്നിനും ആരും ചെവി കൊടുത്തില്ല.


ലോകത്തു മറ്റെല്ലാ വികസിത രാജ്യങ്ങളിലും ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുന്ന സംഭവങ്ങളിൽ കടുത്ത നിയമനടപടികളാണ് സ്വീകരിക്കുന്നത്. നമ്മള്‍ ഒരു പോലീസ് സ്റ്റേഷനില്‍നിന്നു നീതി ലഭിച്ചില്ലെങ്കില്‍ അവിടെ ബഹളമുണ്ടാക്കുമോ? ഒരു വില്ലേജ് ഓഫീസില്‍നിന്നു വേണ്ട സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവിടെ വഴക്കുണ്ടാക്കുമോ? കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ എന്തെങ്കിലും ഒച്ചപ്പാടുണ്ടാക്കുമോ?

ഇല്ല. എന്തുകൊണ്ട്? അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുസമൂഹത്തിനു നന്നായി അറിയാം. എന്‍റെ അറിവില്‍ ഒരാരോഗ്യപ്രവര്‍ത്തകനും താന്‍ ചികില്‍സിക്കുന്ന രോഗിയുടെ ജീവന് എന്തെങ്കിലും സംഭവിക്കണമെന്ന് മനഃപൂര്‍വം ചിന്തിക്കാറില്ല. ചിലപ്പോഴൊക്കെ നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടായെന്നിരിക്കാം. അതിന് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കില്ലെന്നു മാത്രമല്ല നിയമം അനുശാസിക്കുന്ന ശിക്ഷ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക കൂടി വേണ്ടത് ഭരണകൂടത്തിന്‍റെ ആവശ്യകതയാണ്.

ഇവിടെ കൊല്ലം ജില്ലയിലെ ഒരു എംഎല്‍എ ചില ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണ് എന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് നിയമസഭയില്‍ പറഞ്ഞു. ഇത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുവാനുള്ള ഒരാഹ്വാനമായി ചില സാമൂഹികവിരുദ്ധര്‍ എങ്കിലും എടുക്കുമെന്ന് അന്നേ ഐഎംഎ താക്കീത് നല്‍കിയിരുന്നു. എങ്കിലും അദ്ദേഹം അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പിന്നീടുള്ള മാധ്യമ അഭിമുഖങ്ങളില്‍ കണ്ടത്. ഇങ്ങനെ ചിന്തിക്കുന്ന ജനപ്രതിനിധികളിൽ‍ തുടങ്ങി പൊതുസമൂഹത്തില്‍വരെ അടിമുടി മാറ്റം വരേണ്ട സമയമാണ് അതിക്രമിച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരാരും ദൈവങ്ങളല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ മാത്രമാണ്. ഒരു എന്‍ജിനീയറെ പോലെ, ഒരു ആര്‍ക്കിടെക്ടിനെപോലെ ഏതൊരു തൊഴിലും പോലെ ഞങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രശാഖയാണ് ഞങ്ങള്‍ പരിശീലിക്കുന്നത്.

ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ മരിച്ചപ്പോള്‍ ഇവിടെ ഒരാഴ്ച ഹോട്ടലുകള്‍, ചായക്കടകള്‍, തട്ടുകടകള്‍ തുടങ്ങി മുഴുവന്‍ കടകളിലും പരിശോധനയായിരുന്നു. അതുപോലെ ടുറിസ്റ്റ് ബസ് അപകടം ഉണ്ടായപ്പോള്‍ ആ ഒരാഴ്ച മുഴുവന്‍ ടുറിസ്റ്റ് ബസുകളെ കുറിച്ചുള്ള നിയമനിര്‍മാണമായിരുന്നു. ഈ ആഴ്ച ബോട്ടു ദുരന്തമുണ്ടായപ്പോള്‍ കടലാസു ബോട്ടുണ്ടാക്കി വെള്ളത്തില്‍ ഇറക്കാന്‍ പോലും നിയമങ്ങള്‍ നോക്കണമെന്ന അവസ്ഥയായി. അതുപോലെ അടുത്ത ഒരു സംഭവം ഉണ്ടാകുന്നതു വരെയുള്ള അന്വേഷണം മാത്രമായി ഇത് ഒതുങ്ങരുതെന്നൊണ് അപേക്ഷ. കാരണം അത് കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതിനു തുല‍്യമായിരിക്കും.

(കോട്ടയം ഐഎംഎ മുൻ പ്രസിഡന്‍റാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.