Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മനുഷ്യൻ മൃഗമാകുന്ന കഥ!
Wednesday, May 17, 2023 10:17 PM IST
മയക്കുമരുന്ന് മരണം അരികിലുണ്ട് -2 /ജോൺസൺ പൂവന്തുരുത്ത്
എനിക്കു പേടിയായിരുന്നു സത്യം പറയാൻ. ഡോക്ടർ ചോദിച്ചപ്പോൾ കുഞ്ഞ് കട്ടിലിൽനിന്നു വീണു എന്നാണ് ഞാൻ പറഞ്ഞത്. സത്യം തുറന്നുപറഞ്ഞാൽ അവൻ എന്നെ കൊല്ലാതെ കൊല്ലും... പിന്നെ ഞാൻ എന്തു ചെയ്യും?- പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആ യുവതി പറഞ്ഞു. അടിയേറ്റു തിണർത്ത പാടുകൾ അവശേഷിക്കുന്ന കവിളിലൂടെ കണ്ണീർ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു.
പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് ഉരുകുന്പോൾ അവളുടെ ഏഴു വയസുകാരനായ മകൻ വെന്റിലേറ്ററിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. എന്നാൽ, അവന് ഏറെ ദിവസങ്ങൾ പൊരുതിനിൽക്കാനുള്ള ശേഷിയില്ലായിരുന്നു. കാരണം, ആ പിഞ്ചുശരീരം താങ്ങാവുന്നതിലേറെ ക്രൂരതകൾ ഏറ്റുവാങ്ങി തകർന്നുകഴിഞ്ഞിരുന്നു.
തല മുതൽ പാദം വരെ തല്ലിച്ചതയ്ക്കപ്പെട്ട ആ കുരുന്നു ജീവൻ വൈദ്യശാസ്ത്ര പരിശ്രമങ്ങൾ നിസഹായമായപ്പോൾ പറന്നകന്നു. ഒരുപക്ഷേ അവനീ ലോകത്തിൽ കഴിയാൻ ഇഷ്ടമില്ലായിരുന്നിരിക്കണം. കാരണം അത്രയ്ക്കു കടുത്ത വേദനകളാണ് ‘ലോകം’ അവനു നൽകിയത്. ഒാർക്കുന്നില്ലേ, ഈ കുരുന്നിനെ? 2019 മാർച്ചിൽ തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ കൊടുംക്രൂരതയ്ക്കിരയായി ജീവൻ നഷ്ടമായ ആ ഏഴു വയസുകാരനെ?
മുറിപ്പാടുകൾ
കട്ടിലിൽനിന്നു വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് യുവതിയും യുവാവും കുഞ്ഞുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയിൽത്തന്നെ ഇതു കട്ടിലിൽനിന്നു വീണപ്പോഴുള്ള പരിക്കല്ലെന്നു ഡോക്ടർക്കു മനസിലായി. തലയിൽ കനത്ത അടിയേറ്റതിന്റെ സൂചനകൾ. ദേഹമാസകലം പഴക്കമുള്ളതും അല്ലാത്തതുമായ മുറിപ്പാടുകൾ. കുട്ടിയുടെ നില അതീവഗുരുതരമാണെന്നു തിരിച്ചറിഞ്ഞ ഡോക്ടർ അടിയന്തര ശസ്ത്രക്രിയ വേണമെന്നു നിർദേശിച്ചു. എന്നാൽ, അതിന്റെ ഗൗരവം ഉൾക്കൊള്ളുന്ന രീതിയിലായിരുന്നില്ല യുവാവിന്റെയും യുവതിയുടെയും പെരുമാറ്റം.
ഒടുവിൽ അവിടെനിന്ന് ആംബുലൻസിൽ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപാടെ വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്നു പോലീസ് എത്തി യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു. അരുണ്‍ ആനന്ദ് എന്ന യുവാവ് അപ്പോഴും ലഹരിയിൽ മുങ്ങിനിൽക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആരുടെയും മനഃസാക്ഷി മരവിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞത്. പരിക്കേറ്റ ഏഴുവയസുകാരന്റെ അനുജൻ നാലു വയസുള്ള കുട്ടി അപ്പോഴും വീട്ടിൽ തനിച്ചാണെന്നു പോലീസിനു വ്യക്തമായി. ഉടൻ അയൽവാസികളെ വിളിച്ചു കുഞ്ഞിനെ സുരക്ഷിതമാക്കാൻ നിർദേശിച്ചു.
കുഞ്ഞിനോടു ചെയ്തത്
പിറ്റേന്ന് ആ നാലുവയസുകാരനും യുവതിയും വെളിപ്പെടുത്തിയ കാര്യങ്ങൾ മനുഷ്യത്വമുള്ള ആരുടെയും മനസിനെ കീറിമുറിക്കുന്നതായിരുന്നു. ഭർത്താവ് മരിച്ച് ആറു മാസം കഴിയുംമുന്പേ യുവതിക്കൊപ്പം കൂടിയതാണ് അരുണ്‍ ആനന്ദ്.
യുവതിയുടെ മരിച്ചുപോയ ഭർത്താവിന്റെ ബന്ധുകൂടിയായിരുന്ന അരുണിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നു. തിരുവനന്തപുരത്തുനിന്നു യുവതിക്കൊപ്പം തൊടുപുഴയിലെത്തി വാടകവീട്ടിൽ കഴിയുകയായിരുന്നു അരുണ്‍ ആനന്ദ്. മയക്കുമരുന്നായിരുന്നു അയാൾക്ക് ഹരം. ലഹരി അകത്തുചെന്നാൽ അവശേഷിക്കുന്ന മനുഷ്യത്വവും ചോരുന്ന പ്രകൃതം. പലപ്പോഴും യുവതിയുടെ ഏഴും നാലും വയസുമുള്ള മക്കളായിരുന്നു ഇയാളുടെ വൈകൃതങ്ങളുടെ പ്രധാന ഇരകൾ. കുട്ടികളെ രാത്രി വീട്ടിൽ അടച്ചിട്ടിട്ട് യുവതിയുമായി പുറത്തുപോകുന്നത് ഇയാളുടെ പതിവായിരുന്നു.
ഇങ്ങനെ പോയി മടങ്ങിവന്ന ഒരു ദിവസം വീട്ടിലെ സോഫ നനഞ്ഞിരിക്കുന്നതു കണ്ടു. നാലു വയസുകാരൻ മൂത്രമൊഴിച്ചതിനാലാണ് നനഞ്ഞത്. ഇതിൽ പ്രകോപിതനായ അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ വാരിവലിച്ച് അടിക്കുകയായിരുന്നു. നിലത്തിട്ടു പലവട്ടം ചവിട്ടി. വടികൊണ്ട് ദേഹമാസകലം അടിച്ചു. പലവട്ടം തലയ്ക്കും അടിയേറ്റു.
ഒന്നു നിലവിളിക്കാൻ പോലും ശേഷിയില്ലാതെ പ്രാണൻ പോകുന്ന പേടിയോടെ ചുരുണ്ടുകൂടിയ കുഞ്ഞിനെ ഭിത്തിയിലും അലമാരയ്ക്കിടയിലും ചേർത്ത് അരുണ്‍ ഞെരിച്ചമർത്തി. തടയാൻ ശ്രമിച്ചപ്പോൾ യുവതിയെയും ക്രൂരമായി മർദിച്ചു. നാലു വയസുകാരനെയും ഇയാൾ വെറുതെവിട്ടില്ല. ഭ്രാന്ത് തെല്ലൊന്ന് അടങ്ങിയപ്പോൾ ഏഴു വയസുകാരൻ അടിയേറ്റു ബോധമറ്റു കിടക്കുന്നു. കുട്ടിയുടെ അവസ്ഥ കണ്ടതോടെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നു യുവതി നിർബന്ധിച്ചു. ഇതോടെയാണ് കുട്ടിയെയുമായി ആശുപത്രിയിലേക്കു വന്നത്.
ബാങ്ക് ഉദ്യോഗസ്ഥൻ
മയക്കുമരുന്ന് മനുഷ്യനെ എങ്ങനെ മൃഗമാക്കി മാറ്റുമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു തൊടുപുഴയിൽ അരങ്ങേറിയ ഈ ദുരന്തം. കൂടുതൽ ചോദ്യം ചെയ്യലിൽ നാലു വയസുകാരനെ ലൈംഗികമായി ദുരുപയോഗിച്ചതിന്റെ കഥകളും പുറത്തുവന്നു. തന്റെ യുവത്വം അടക്കം ജയിലിൽ തള്ളിനീക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് ഈ യുവാവ്.
അത്യാവശ്യം നല്ല ചുറ്റുപാടിൽ അന്തസായി കഴിയേണ്ട ഒരു യുവാവിന്റെ ജീവിതത്തെ മയക്കുമരുന്ന് തകർത്തു തരിപ്പണമാക്കുകയും മറ്റുള്ളവരുടെ സമാധാനജീവിതത്തിനു ഭീഷണിയായി വളർത്തുകയും ചെയ്തതിന്റെ ദുരന്തചിത്രമാണ് അരുണ്‍ ആനന്ദിന്റെ ജീവിതം.
പ്രമുഖ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ ആന്ദിന്റെ അച്ഛൻ. സഹോദരൻ മിലിട്ടറി ലെഫ്റ്റനന്റ് കേണൽ.
അച്ഛൻ ബാങ്ക് സർവീസിലിരിക്കെ മരിച്ചതിനെത്തുടർന്ന് ആ ജോലി അരുണ്‍ ആനന്ദിനു ലഭിച്ചു. മലപ്പുറത്തായിരുന്നു പോസ്റ്റിംഗ്. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു തിരുവനന്തപുരത്തിനു മടങ്ങി. ഇതിനകം ലഹരിഭ്രാന്ത് ഇയാളെ കീഴ്പ്പെടുത്തിയിരുന്നു.
ലഹരി-ഗുണ്ടാസംഘങ്ങളുമായി ബന്ധം, ലഹരിക്കടത്ത്, മണൽക്കടത്ത് തുടങ്ങി ഇരുണ്ട വഴികളിലൂടെ സഞ്ചാരം തുടങ്ങി. ലഹരി അകത്തുചെന്നാൽ വിരോധം തോന്നുന്നവരോടു പൈശാചികമായ രീതിയിലാണ് ഇയാൾ ഇടപെട്ടിരുന്നത്. അങ്ങനെ വധശ്രമം അടക്കമുള്ള കേസുകളിൽപ്പെട്ടു. ഭാര്യ ഉപേക്ഷിച്ചുപോയി. ഇതിനിടയിലാണ് ഭർത്താവ് മരിച്ച യുവതിയെ പരിചയപ്പെടുന്നതും വലയിലാക്കുന്നതും.
ഇരകൾ കുരുന്നുകൾ
കുട്ടികളോടു സ്നേഹം പ്രകടിപ്പിച്ചാണ് യുവതിയുമായി അടുപ്പമുണ്ടാക്കിയത്. ആ അടുപ്പം വേണ്ടെന്നു ബന്ധുക്കളടക്കം ഉപദേശിച്ചതു കണക്കാക്കാതെയാണ് രണ്ടു കുട്ടികളുമായി യുവതി അരുണിനൊപ്പം പോയത്. എന്നാൽ, ആഴ്ചകൾക്കു ശേഷമാണ് അരുണിന്റെ ലഹരിശീലവും മൃഗീയസ്വഭാവവുമൊക്കെ അവർ തിരിച്ചറിയുന്നത്. അപ്പോഴേക്കും ഭീഷണികൊണ്ടും മർദനംകൊണ്ടും അരുണ്‍ അവരെ വരുതിയിലാക്കിയിരുന്നു.
ഇതൊരു അരുണിന്റെ മാത്രം ചരിത്രമല്ല, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ലഹരി ഉപയോഗം മൂലം തങ്ങളുടെ ബാല്യം ഭീതിയിലും അരക്ഷിതാവസ്ഥയിലും പീഡനങ്ങളിലും തള്ളിനീക്കുന്ന നിരവധി കുട്ടികൾ ഇന്നു കേരളത്തിലുണ്ട്. പലപ്പോഴും ദുരന്തങ്ങളിൽ കലാശിച്ചുകഴിയുന്പോൾ മാത്രമേ അതു പുറംലോകം അറിയുന്നുള്ളൂ എന്നു മാത്രം. കുട്ടികളെ മറയാക്കി മയക്കുമരുന്നു കടത്തുന്ന സംഘങ്ങളും പെരുകിയിട്ടുണ്ട്. ഭാര്യയെയും കുട്ടികളെയും ഒപ്പം കൂട്ടി ഒഡീഷയിൽനിന്നു മയക്കുമരുന്നു കടത്തിയ സംഘം രണ്ടു ദിവസങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്തു പിടിയിലായിരുന്നു.
ആരെ വിശ്വസിക്കും?
നമ്മുടെ കുഞ്ഞുതലമുറയ്ക്ക് തീർത്തും അരക്ഷിതമായൊരു അന്തരീക്ഷമാണ് ഈ മയക്കുമരുന്നു വ്യാപനം സൃഷ്ടിച്ചു നൽകിയിരിക്കുന്നത്. സിനിമയിലെ ലഹരിവ്യാപനം മൂലം മകന് അഭിനയിക്കാൻ കിട്ടിയ അവസരം വേണ്ടെന്നുവച്ചെന്നു നടൻ ടിനി ടോം പറഞ്ഞത് വലിയ വാർത്തയായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ലഹരിയിൽനിന്നും ലഹരി ഉപയോഗിക്കുന്നവരിൽനിന്നും മക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന ആധിയിൽ കഴിയുന്ന മാതാപിതാക്കൾ നിരവധിയുണ്ട് ഈ നാട്ടിൽ. കലാലയ പരിസരങ്ങളിലും കളിക്കളങ്ങളിലുമെല്ലാം ലഹരിയുടെ കണ്ണികൾ വേരുറപ്പിച്ചുകഴിഞ്ഞു. പണ്ടൊക്കെ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്ന മക്കളെ എങ്ങനെയെങ്കിലും പറഞ്ഞു കളിമൈതാനങ്ങളിലേക്കു വിടാനായിരുന്നു മാതാപിതാക്കൾ ശ്രമിച്ചിരുന്നത്. എന്നാൽ, ഇന്നു മക്കളെ കളിക്കളങ്ങളിലേക്ക് പറഞ്ഞുവിട്ടിട്ട് എങ്ങനെ സമാധാനത്തോടെ വീട്ടിലിരിക്കുമെന്നാണ് മാതാപിതാക്കളിൽ പലരും ചോദിക്കുന്നത്.
മദ്യവും മറ്റും ഉപയോഗിച്ചെത്തുന്നവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. എന്നാൽ, രാസലഹരികളും മറ്റും ഉപയോഗിക്കുന്നവരെ സാധാരണക്കാർക്ക് അത്ര പെട്ടെന്നു തിരിച്ചറിയാൻ പോലും കഴിയില്ല. അവർ ഡ്രൈവർമാരായും തൊഴിലാളികളായും കച്ചവടക്കാരായും ഉദ്യോഗസ്ഥരായും എന്തിന് അധ്യാപകരായി പോലും നമ്മുടെ മുന്നിലെത്തുമെന്നാണല്ലോ കൊട്ടാരക്കര സംഭവം തെളിയിക്കുന്നത്. ഇവരൊക്കയുമായി ഇടപെടുന്ന നമ്മുടെ കുട്ടികൾ ഉൾപ്പെട്ടവർ സുരക്ഷിതരാണന്ന് എങ്ങനെ നമ്മൾ ഉറപ്പിക്കും?
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
നമ്മുടെ സൂര്യൻ
ഡോ. ജിമ്മി സെബാസ്റ്റ്യൻ
സൗരയൂഥത്തിലെ ഏറ്
ഉത്തരമില്ലാത്ത ചോദ്യങ്ങളും ഇടതു സർക്കാരും
അനന്തപുരി /ദ്വിജന്
തിരുവോണത്തോടനുബ
Latest News
അമേരിക്കയുമായി സൈനിക സഖ്യമില്ല, സഹകരണം മാത്രമെന്ന് കരസേന മേധാവി
മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത്; മേഖലാതല അവലോകന യോഗം തുടങ്ങി
നായ്ക്കളുടെ കാവലിൽ കഞ്ചാവ് വില്പന നടന്ന വീട്ടില്‍ മോഷണശ്രമം; രണ്ടുപേര്‍ പിടിയില്‍
ലോണ്‍ ആപ്പിന്റെ വായ്പ നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
Latest News
അമേരിക്കയുമായി സൈനിക സഖ്യമില്ല, സഹകരണം മാത്രമെന്ന് കരസേന മേധാവി
മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത്; മേഖലാതല അവലോകന യോഗം തുടങ്ങി
നായ്ക്കളുടെ കാവലിൽ കഞ്ചാവ് വില്പന നടന്ന വീട്ടില്‍ മോഷണശ്രമം; രണ്ടുപേര്‍ പിടിയില്‍
ലോണ്‍ ആപ്പിന്റെ വായ്പ നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top