Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
| Back to Home |
മുല്ലപ്പെരിയാർ ഡാം-പുനർചിന്തനം അനിവാര്യം
Sunday, September 23, 2018 12:44 AM IST
മുല്ലപ്പെരിയാർ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഫോറം എന്ന പേരിൽ 2001ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ 2006ൽ മൂന്നംഗ ബഞ്ചിന്റെ വിധിയാണു ഡാം സംബന്ധിച്ച ചർച്ചകൾക്ക് ആധാരമാക്കുന്നത്. (2006 സുപ്രീംകോർട്ട് കേസ് 643). ഇവർ ഉന്നയിച്ച ആവശ്യങ്ങൾക്ക് ഇവരെ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്? 1886ൽ ബ്രിട്ടീഷുകാരും അന്നത്തെ തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പുവച്ച ഉടന്പടിയുടെ സാധുത സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെയും 1956ലെ സംസ്ഥാന പുനർവിഭജനത്തിന്റെയും സാഹചര്യത്തിൽ വിലയിരുത്താനോ 1970ൽ അന്നത്തെ സംസ്ഥാന സർക്കാരിനുവേണ്ടി മുഖ്യമന്ത്രി മാത്രം മദ്രാസിൽ പോയി ഒപ്പിട്ടു പുതുക്കിനൽകിയ കരാർ ഉടന്പടിയിലേക്കു നയിച്ച സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിശോധിക്കാനോ വേണ്ടത്ര ഗൗരവത്തോടെ ആവശ്യപ്പെട്ടിട്ടില്ല.
കടുവ വന്യമൃഗസംരക്ഷണ പ്രശ്നം, ഡാമിൽ വെള്ളം നിറയുന്പോൾ വനവിസ്തൃതി കുറയും, ഡാമിന്റെ കാലപ്പഴക്കംകൊണ്ടു സംഭവിക്കാവുന്ന ദുരന്തസാധ്യത തുടങ്ങിയ ദുർബല വാദമുഖങ്ങളാണു മുന്നോട്ടുവച്ചത്. 1970ൽ വേണ്ടത്ര ചർച്ചകൾക്കു വിധേയമാക്കാതെ അന്നത്തെ മുഖ്യമന്ത്രി മാത്രം മദിരാശിയിൽ പോയി കരാർ പുതുക്കിയ നടപടിക്ക് നിയമസാധുത ഉറപ്പുവരുത്താനുള്ള ഗൂഢതന്ത്രമായിരുന്നോ ഇത്തരമൊരു കടലാസ് സംഘടനയുടെ പേരിൽ തമിഴ്നാട്ടിലെ തന്ത്രശാലികളായ സുബ്രഹ്മണ്യസ്വാമിയെപ്പോലുള്ള ബുദ്ധികേന്ദ്രങ്ങൾ നടത്തിയതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കേസിലെ പ്രധാന എതിർകക്ഷി കേന്ദ്രസർക്കാർ മാത്രമാണ്.
1886ലെ കരാറിൽ തർക്കങ്ങൾ ഉണ്ടായാൽ ആർബിട്രേഷൻ നടപടികളിൽകൂടി പരിഹരിക്കണമെന്ന സുപ്രധാന വ്യവസ്ഥ 1970ൽ പുതുക്കിയപ്പോൾ ഇല്ലാതാക്കി. പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ നിയമപരമായ സുരക്ഷിതത്വം വരുത്തണമെന്ന ലക്ഷ്യത്തിലാകണം ആർബിട്രേഷൻ നടപടികൾ തർക്കപരിഹാരത്തിന് പ്രയോജനപ്പെടുത്തണമെന്ന ആവശ്യംകൂടി മുന്നോട്ടുവച്ചത്. ഇതേപ്പറ്റി സുപ്രീംകോടതി സംശയങ്ങൾക്കതീതമായി വ്യക്തമാക്കിയത്, "1970ൽ (29.05.1970) കരാർ പുതുക്കിയപ്പോൾ ഇതേ ആവശ്യം കരാറിൽനിന്ന് ഒഴിവാക്കിയതുകൊണ്ട് പരിഗണന അർഹിക്കുന്നില്ല.' എന്ന നിലയ്ക്കാണ് (പേജ് 645 എ). മാത്രവുമല്ല തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അവകാശവും അധികമായി നൽകി. ഇതിനു പ്രതിഫലമായി കേരളത്തിന് ഡാമിൽ മീൻ വളർത്തുന്നതിനും പിടിച്ചുവിറ്റ് പണസന്പാദനത്തിനും അധികാരം നൽകി (പേജ് 6455).
സുപ്രീംകോടതി ഒന്നിലേറെ പ്രാവശ്യം കരാർ സംബന്ധമായ ബാധ്യതകൾ 1970ൽ പുതുക്കിയതനുസരിച്ചാണ് ഊന്നിപ്പറയുകയും ഉറപ്പാക്കുകയുമുണ്ടായിട്ടുള്ളത് (65017). മാത്രവുമല്ല, 1970ലേത് പുതിയ കരാറാണെന്നും പറയുന്നു. കോടതിക്കു മുന്നിലുള്ള പരാതി കരാറിനെ സംബന്ധിക്കുന്ന അധികാരഅവകാശങ്ങളോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണങ്ങളോ ഒന്നുമല്ലെന്ന് സംശയലേശമന്യേ കോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്. (The present dispute is not about the rights, duties and obligations or interpretation of any part of the agreement) പേജ് 654 (26).
ഡാമിന്റെ ഒരുനൂറ്റാണ്ടു പിന്നിട്ട ചരിത്രവും അന്നത്തെ ഡാം സാങ്കേതികവിദ്യയുടെ അപര്യാപ്തതയും പരാമർശിച്ച് നിർമാണത്തിനുപയോഗിച്ച സുർക്കിയുടെ പ്രയോജനക്ഷമതയും പരീക്ഷണശാലകളിൽ വിദഗ്ധപരിശോധന വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പുകളൊന്നും നൽകിയിട്ടില്ല. മറിച്ച് ലളിതമായ കണക്ക് വരച്ചുകാട്ടി ഉത്തരംമുട്ടിക്കുകയാണുണ്ടായത്. അതു മറ്റൊന്നുമല്ല, മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി 152 അടിയിൽ ജലനിരപ്പുണ്ടാകുന്ന സമയം വെറും 10.653 ടിഎംസിയാണ് (പേജ് 646 ലൈവ് കപ്പാസിറ്റി).
നിലവിൽ ഡാമിന് വിള്ളലുള്ളതായിട്ടോ ശക്തിയായ ചോർച്ചയുള്ളതായോ ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതിനെല്ലാം പുറമേ മനസിലാക്കേണ്ട ഒരു വസ്തുത തൊട്ടുതാഴെ ഇടുക്കി അണക്കെട്ടാണുള്ളത് എന്നതാണ്. ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി 70.5 ടിഎംസിയാണ്. ഈ കേസ് പരിഗണിക്കുന്ന 2006 വരെ ഇടുക്കി ഡാമിൽ പരമാവധി സംഭരിച്ചിട്ടുള്ളത് 57.365 ടിഎംസി വെള്ളം മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ഒരുതരത്തിലും പ്രതീക്ഷിക്കാത്ത ദുരന്തമുണ്ടായാൽ പോലും ഇടുക്കി അണക്കെട്ടിന് 11 ടിഎംസിയെക്കാൾ കൂടുതൽ ജലം ഉൾക്കൊള്ളാനാകും. പേജ് 657.
ഇത്തരത്തിൽ സംശയാതീതമായി അപകടസാധ്യത ഇല്ലെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി നിലനിൽക്കുന്പോൾ ഒന്നോ രണ്ടോ അടി ജലം ഡാമിന്റെ സംഭരണശേഷിയുടെ മുകളിൽനിന്നു ഷട്ടർ ഉയർത്തി താഴോട്ട് ഒഴുക്കിവിട്ടത് പെരിയാർ കരകവിഞ്ഞൊഴുകി പ്രളയദുരിതത്തിന്റെ ആക്കം കൂട്ടിയെന്നു വാദിക്കുന്നവർ രാജ്യത്തെ ഉന്നത നീതിപീഠത്തെ പരസ്യമായി അവഹേളിക്കുകയാണെന്നു മാത്രമല്ല ഗുരുതരമായ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരികയും ചെയ്യാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണസമിതി പോലുള്ള മനുഷ്യരാശിയുടെ നിലനില്പും സന്പൂർണ സുരക്ഷിതത്വം ജീവിതവ്രതമായി സ്വീകരിച്ചിട്ടുള്ള ഒന്നും നഷ്ടപ്പെടാനില്ലാത്ത ജീവികളും സംഘടനകളും സുലഭമാണെന്ന സാഹചര്യം ഇന്നും നിലനിൽക്കുന്നുമുണ്ട്.
കോടതിയലക്ഷ്യമെന്ന ലക്ഷ്യത്തോടെയല്ലെങ്കിലും ന്യായമോ അന്യായമോ ആയ ഒരു സംശയം ബാക്കിനിൽക്കുന്നു. മുല്ലപ്പെരിയാർ ഡാം ഒറ്റയടിക്ക് കല്ലും മണ്ണും ശേഷിക്കാതെ അപ്രത്യക്ഷമായാൽപോലും ഇടുക്കി ഡാം ഉൾക്കൊള്ളുമെന്ന സുപ്രീംകോടതി വിധിക്കെവിടെയാണ് തകരാർ സംഭവിച്ചത്. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷിയുടെ ഒരുശതമാനംപോലും വരാത്ത അളവിൽ ജലം പെരിയാറ്റിലേക്ക് ഒഴുകിയപ്പോൾ എന്തേ പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടുന്നതിനിടയാക്കി? ഇത്തരം വികലമായ കണ്ടെത്തലുകളിലേക്ക് നയിച്ച തരത്തിൽ കാര്യങ്ങൾ എത്തിച്ചപ്പോൾ കേരളത്തിനുവേണ്ടി വാദിച്ച അഭിഭാഷകർ ആരായിരുന്നു? അന്ന് ഭരിച്ചിരുന്ന മന്ത്രിസഭയും വൈദ്യുതി, ജലസേചന വകുപ്പ് മന്ത്രിമാരും സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടോ? ഇത്തരക്കാരിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടുപോകുന്ന ജനതയുടെ ഗതിയെന്താവും?
1970ൽ കരാർ പുതുക്കാനുണ്ടായ സാഹചര്യവും പ്രേരണയായ ഘടകങ്ങളും സൂഷ്മപരിശോധനയ്ക്കു വിധേയമാക്കുകയും ഇതിന്റെ പിന്നിൽ ചില്ലറ രാഷ്ട്രീയനേട്ടങ്ങൾ മാത്രമായിരുന്നോ പ്രേരകശക്തിയായത് എന്നതും അന്തർസംസ്ഥാന കരാർ സംബന്ധമായ ചട്ടവട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നതും സൂഷ്മപരിശോധനയ്ക്കു വിധേയമാക്കണം. 1980ൽ ഡാമിന്റെ പിന്നിൽ മുഴുവൻ നീളത്തിൽ കട്ടിയായ നിലയിൽ നല്ല ഘനത്തിൽ ഇരുന്പുകന്പി ധാരാളമായി ഉപയോഗിച്ചു നടത്തിയിട്ടുള്ള ബലപ്പെടുത്തൽ നടപടികൾക്കു ശേഷവും നിരന്തരം ഡാമിന്റെ നിലനില്പിനെപ്പറ്റിയുള്ള ഭീഷണിവാർത്തകൾക്ക് എത്രമാത്രം പ്രസക്തിയുണ്ട്. 1970ലെ കേരള മന്ത്രിസഭയിൽ ഏതൊക്കെ കക്ഷികളാണുണ്ടായിരുന്നത്, അന്നത്തെ ജല,വൈദ്യുതി മന്ത്രിമാർ ആരായിരുന്നു? മന്ത്രിസഭ വിശദമായ ചർച്ചകൾ നടത്തി തീരുമാനം എടുത്തിരുന്നോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു.
ഡോ.എം.സി.ജോർജ്, ഇൻഫാം ലീഗൽ സെൽ
കെഎസ്ആർടിസി ബസുകളും രണ്ടു വാതിലും
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് തുടങ്ങിയ ദീർഘദൂര ബസുകളിൽ മുന്നിലും പിറകിലും യാത്രക്കാർക്ക്
ജനപ്രതിനിധികൾ നാടുവാഴികളല്ല, ജനസേവകർ മാത്രം
ജനപ്രതിനിധികൾ സംയമനത്തോടെ പെരുമാറുകയും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുകയും ചെയ്യണം. അധികാര ധാർഷ്
റെയിൽ, ബസ് സ്റ്റേഷനുകളിൽ ലൈബ്രറി വേണം
കരിപ്പുർ വിമാനത്താവളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും വിമാനത്താവള അഥോറിറ്റിയും ചേർന്നു സൗജന്യ ലൈബ്ര
വാഗ്ദാനത്തേക്കാൾ വലുതാണോ സർക്കാരിനു വരുമാനം?
മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നടപടിയായിരിക്കും എൽഡിഎഫ് സ്വീകരിക്കുക എന്ന് പ്ര
ടൂറിസ്റ്റുകളുടെ പേരിൽ മദ്യക്കച്ചവടം വർധിപ്പിക്കരുത്
എല്ലാ മാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിക്കാൻ ഉദ്ദേശിക്കുന്നതായി വാർത്ത വന്നിരിക്കുന്നു. ടൂറിസ്റ്റുകളല്ല ഇവിടത്തെ മദ്യ
വിഷപ്രയോഗം തടയുക
മാമ്പഴക്കാലം തുടങ്ങിയതോടൊപ്പം, പഴം രാസവസ്തുക്കൾ ചേർത്തു പഴുപ്പിച്ചതാണോ എന്ന ആശങ്ക വാങ്ങുന്നവർക്കും തുടങ്ങിക്കഴിഞ്
കാനകൾ വൃത്തിയാക്കണം
നമ്മുടെ പ്രധാന റോഡുകളിലെല്ലാം നടപ്പാതകളും ഒപ്പം അടിയിൽ കാനകളുമായിട്ടുള്ള സംവിധാനം ആണ്. കോൺക്രീറ്റ് ചെയ്ത് കാനകൾ നി
റോഡിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധ നിരവധി ജീവിതങ്ങൾ തകർക്കുന്നു
റോഡിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം ഒരുപാട് അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലവിധ ആവശ്യങ്ങൾക്കായി റോഡിൽ ഉണ
കുടിവെള്ളം പരിശോധിക്കണം
വേനൽ കടുത്തതോടെ നാട്ടിൽ പലേടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെറിയ മഴകൾ ഇടയ്ക്കു കിട്ടുന്നുണ്ടെങ്കിലും അതൊന്നും ജലക
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.