സ്പേസ് സ്യൂട്ട് റെഡി, ഇനി പറക്കാം
Saturday, September 8, 2018 9:13 AM IST
2022ലെ ബഹിരാകാശദൗത്യത്തിനായുള്ള സ്പേസ് സ്യൂട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അവതരിപ്പിച്ചു. ആറാം എഡിഷൻ ബംഗളൂരു സ്പേസ് എക്സ്പോയിലാണ് സ്യൂട്ട് പ്രദർശിപ്പിച്ചത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ രണ്ടു വർഷത്തെ ഗവേഷണത്തിന്‍റെ ഫലമാണിത്.

ബഹിരാകാശ യാത്രികന് ഒരു മണിക്കൂർ ശ്വസിക്കാവുന്ന ഒരു ഓക്സിജൻ സിലിണ്ടർ വഹിക്കാൻ സ്യൂട്ടിനാകും. നിലവിൽ രണ്ടു സ്യൂട്ടുകളുടെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്. 2022ലെ ദൗത്യത്തിന് മൂന്ന് സഞ്ചാരികളായിരിക്കും ഉണ്ടാവുകയെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ, ഒരു സ്യൂട്ടുകൂടി നിർമിക്കും.

സ്യൂട്ട് കൂടാതെ ക്രൂ മോഡൽ ക്യാപ്സ്യൂളും ഇസ്രോ അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിക്കു പുറത്ത് 400 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിൽ അഞ്ചു മുതൽ ഏഴു വരെ ദിവസം കഴിയാവുന്ന പേടകമാണിത്.

ചൂടിനെ ചെറുക്കാൻ ശേഷിയുള്ള താപകവചമുള്ള പേടകത്തിന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്പോൾ ബോൾ രൂപത്തിലേക്കു മാറാനുള്ള കഴിവുമുണ്ട്. പേടകത്തിന്‍റെ ഉള്ളിലെ താപനില 25 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്താൻ താപകവചത്തിനു കഴിയും.
ഒരോ 90 മിനിറ്റിലും ഭൂമിക്കു ചുറ്റും തിരിയാൻ പേടകത്തിനു കഴിയും. അതിനാൽ ഉള്ളിലുള്ള സഞ്ചാരികൾക്ക് ഉദയവും അസ്തമയവും കാണാൻ കഴിയും. കൂടാതെ ബഹിരാകാശത്തുനിന്ന് ഒരു ദിവസം രണ്ടു തവണ സഞ്ചാരികൾക്ക് ഇന്ത്യയെ ദർശിക്കാം.

ഫ്രഞ്ച് സ്പേസ് ഏജൻസിയായ സിഎൻഇഎസ് ബഹിരാകാശ ദൗത്യത്തിന് ഇന്ത്യയെ സഹായിക്കും. സ്പേസ് മെഡിസിൻ, സഞ്ചാരികളുടെ ആരോഗ്യനിരീക്ഷണം, ജീവൻ രക്ഷാ, റേഡിയേഷൻ സംരക്ഷണം, ശുചിത്വം തുടങ്ങിയവയിൽ സിഎൻഇഎസിന്‍റെ സഹായമുണ്ടാകും.

ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രണപഥത്തിൽ 16 മിനിറ്റുകൊണ്ടാണ് ബഹിരാകാശസഞ്ചാരികളുള്ള പേടകം എത്തിക്കുക. 36 മിനിറ്റ് സമയമെടുത്താണ് തിരികെ ഭൂമിയിൽ ഇറങ്ങുക. ഗുജറാത്തിനു സമീപം അറബിക്കടലിൽ പേടകം ഇറക്കാനാണ് ഇസ്രോയുടെ തീരുമാനം. അടിയന്തര സഹായങ്ങൾക്ക് ഇന്ത്യൻ നേവി അവിടെ സജ്ജമായിരിക്കുമെന്നും ഇസ്രോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.