Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
മരുന്നിനു പോലും ആഹാരമില്ല, മരണം മാത്രം മുന്നിൽ; നിസഹായതയുടെ നടുവിലെ രോഗജീവിതങ്ങൾ
Saturday, March 28, 2020 3:55 PM IST
ഉണങ്ങിയ ഒരു കഷണം റൊട്ടിയുടെ അരികും മൂലയും ഒടിച്ചു തിന്നും പച്ചവെള്ളം കുടിച്ചും മൂന്നു ദിവസം തള്ളി നീക്കി. ശനിയാഴ്ച രാവിലെ തുണിക്കെട്ട് തുറന്നു നോക്കിയപ്പോള്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു കഷണം റൊട്ടിയില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നു.
മൂന്നാഴ്ച ഇനി എങ്ങനെ കഴിഞ്ഞു കൂടുമെന്ന് ഒരറിവുമില്ല. ബിഹാറിലെ വീട്ടിലേക്കുള്ള ദൂരം മനസ് കൊണ്ടളന്ന് ചെന്നു ചേരാന്‍ ഒരു വഴിയുമില്ലാതെ ഡല്‍ഹി എയിംസ് ആശുപത്രിയ്ക്ക് പുറത്തെ വഴിയോരത്ത് കാന്‍സര്‍ രോഗിയായ ഭാര്യയെ തുണി വിരിച്ചു നിലത്തു കിടത്തി കാത്തിരിക്കുകയാണ് ചമന്‍ലാല്‍.
കോവിഡ്-19 ലോക്ഡൗണ്‍ വന്നതോടു കൂടി മരുന്നും ഭക്ഷവും ഇല്ലാതെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ ഡല്‍ഹി ആശുപത്രികളിലെ നൂറുകണക്കിന് രോഗികളാണ് വഴിയോരങ്ങളില്‍ തുണി വിരിച്ചു കഴിയുന്നത്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നു.
ഇവരില്‍ പലരും വിദഗ്ധ ചികിത്സ തേടി അന്യ സംസ്ഥാനത്തു നിന്നെത്തിയവവരാണ്. ആശുപത്രി പരിസരത്തോ വളപ്പിലോ താത്കാലിക ഭക്ഷണ, താമസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പോലീസ് സന്നദ്ധ സംഘടനകള്‍ക്കും അനുവാദം നല്‍കുന്നില്ല. വാര്‍ഡുകളില്‍ ഇടം കിട്ടാത്ത രോഗികളും ഒട്ടനേകം കൂട്ടിരിപ്പുകാരും ഇപ്പോഴും പരിസരത്തെ വഴിയോരങ്ങളില്‍ തുണിവിരിച്ചു കിടക്കുന്നുമുണ്ട്. ഇവരില്‍ പലരും കഴിഞ്ഞ മൂന്നു ദിവസമായി വെള്ളമല്ലാതെ ഭക്ഷണ രൂപത്തില്‍ ഒന്നും തന്നെ കഴിച്ചിട്ടില്ല.
വീടുകളിലേക്ക് മടങ്ങാമെന്നു വെച്ചാല്‍ ഗതാഗത സംവിധാനങ്ങളൊന്നും തന്നെയുമില്ല. സ്വകാര്യ ആംബുലന്‍സ് ആണ് ആകെയുള്ള പ്രതീക്ഷ. പക്ഷേ, അതാണെങ്കില്‍ കൈയെത്തിപ്പിടിക്കാവുന്നതിലും അകലെയുമാണ്. ഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ വരെ എത്തിക്കാന്‍ ഒരു ആംബുലന്‍സ് ഡ്രൈവര്‍ 50,000 രൂപയാണ് ചോദിച്ചത്. അംറോറയിലേക്ക് പോകാന്‍ 15,000 രൂപയും മൊറാദാബാദിലേക്ക് 20,000 രൂപയുമാണ് സ്വകാര്യ ആംബുലന്‍സ് സര്‍വീസുകാര്‍ ചോദിക്കുന്നത്.
മൊറാദാബാദ് സ്വദേശി സോനു സിംഗ് രോഗിയായ ഭാര്യയുമായി കഴിഞ്ഞ 22നാണ് എയിംസില്‍ എത്തിയത്. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം മടങ്ങാന്‍ കഴിഞ്ഞില്ല. ആദ്യം ദിവസങ്ങളില്‍ 20 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പ്ലേറ്റ് ചോറിനും പരിപ്പ് കറിക്കും ഇപ്പോള്‍ 60 രൂപയാണ്. ഈ ഭക്ഷണം പങ്കിട്ട് കഴിച്ചാണ് ഇരുവരും ഒരു ദിവസം തള്ളി നീക്കുന്നത്.
വീട്ടിലേക്ക് മടങ്ങുന്നതിനായി ഒരു ആംബുലന്സ്കാരനോട് ചോദിച്ചപ്പോഴാണ് 20,000 രൂപ ആവശ്യപ്പെട്ടത്. അടുത്ത മൂന്നാഴ്ചക്കാലത്തേക്ക് എന്ത് ചെയ്യുമെന്ന് തങ്ങള്‍ക്ക് ഒരു പിടിയുമില്ലെന്ന് ഇവര്‍ പറയുന്നു.
കാലില്‍ കാന്‍സര്‍ ബാധിച്ച മകളെയും കൊണ്ടാണ് നാഥുറാം മാര്‍ച്ച് 18ന് ആശുപത്രിയില്‍ എത്തിയത്. രാജസ്ഥാനിലെ അജ്മീറില്‍ ഒരു ചെറിയ കട നടത്തുകയാണ് നാഥുറാം. കഴിഞ്ഞ തിങ്കളാഴ്ചത്തേക്കാണ് എയിംസില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചത്.
എന്നാല്‍ തിങ്കളാഴ്ച ഒപി വിഭാഗം തുറന്നു പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ലോക്ഡൗണും ആയി. ഇപ്പോള്‍ എയിംസ് ആശുപത്രിയുടെ പുറത്ത് വഴിയോരത്ത് കഴിയുകയാണ് നാഥുറാമും ഭാര്യയും മകളും.
മിക്കവാറും ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ മഴയാണ്. മകളുടെ കാലിന്റെ വേദനയും ദിനംപ്രതി കൂടി വരുന്നു. മറ്റൊരാള്‍ വഴി പറഞ്ഞറിഞ്ഞ് ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ അജ്മീര്‍ വരെ എത്തിക്കാന്‍ 16,000 രൂപയാണ് ചോദിച്ചത്. അത്രയും പണം ഉണ്ടായിരുന്നെങ്കില്‍ പണ്ടേ മകള്‍ക്ക് വേദനയില്ലാതെ നടക്കാന്‍ ഒരു വാക്കര്‍ വാങ്ങുമായിരുന്നു എന്നും നാഥുറാം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകനാണ് മാന്‍ സിംഗ്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച ഭാര്യയെയും കൂട്ടിയാണ് ഷാജഹാന്‍പൂരില്‍ നിന്ന് എയിംസിലെത്തിയത്. മൂന്ന് ദിവസമായി ആകെ കഴിച്ചത് ഒരു റൊട്ടിയാണ്. അഞ്ച് ദിവസം മുന്‍പ് ഭാര്യയ്ക്ക് കീമോ തെറാപ്പി നിശ്ചയിച്ചിരുന്നു എങ്കിലും നടന്നില്ല. ഏപ്രില്‍ 19നാണ് അടുത്ത തീയതി നിശ്ചയിച്ചിരിക്കുന്നത്.
വീട്ടിലേക്ക് തിരികെ പോകാന്‍ ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ 9,000 രൂപയാണ് ചോദിച്ചത്. രണ്ട് ദിവസം മുന്‍പ് ലോക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞിരുന്നു എങ്കില്‍ എങ്ങനെയെങ്കിലും വീട് പറ്റുമായിരുന്നു എന്ന് മാന്‍സിംഗ് പറയുന്നു.
ഷാജഹാന്‍പൂരില്‍ നിന്നു തന്നെയുള്ള മുറാദിന്റെ മകളുടെ കഴുത്തില്‍ കാന്‍സറാണ്. അടുത്ത വെള്ളിയാഴ്ചയാണ് മകള്‍ക്കുള്ള കീമോ തെറാപ്പിയുടെ ദിവസം കുറിച്ചു തന്നിരിക്കുന്നത്. അതുവരെ ഇവിടെ എങ്ങനെ കഴിയും എന്നൊരു പിടിയുമില്ല.
നേരത്തേ സിഖുകാര്‍ നടത്തുന്ന ലങ്കാറുകളില്‍ നിനിന്നു ഭക്ഷണം കിട്ടിയിരുന്നു. ഇപ്പോഴാകട്ടെ പോലീസ് അവരെയും അനുവദിക്കുന്നില്ല. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഒരു നിവൃത്തിയുമില്ല.
ആരെങ്കിലും ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ എത്തിയാല്‍ തന്നെ ഒരു മീറ്റര്‍ അകലത്തില്‍ വരി നില്ക്കാന് പറഞ്ഞ് പോലീസ് എത്തും. വളരെ കുറച്ചാളുകള്‍ക്ക് മാത്രം എന്തെങ്കിലും കിട്ടിയാലായി.
മൂന്നു ദിവസം തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരാള്‍ എങ്ങനെയാണ് ഒരു മീറ്റര്‍ അകലത്തില്‍ ഭക്ഷണത്തിന് മുന്പില് കാത്തു നില്‍ക്കുന്നത് എന്നാണ് മുറാദിന്റെ ചോദ്യം. തങ്ങളെ അടിച്ചോടിക്കാന്‍ പോലീസ് കാണിക്കുന്നതിന്റെ പകുതി ശക്തി മതി ഭക്ഷണ വിതരണത്തിന് ഏര്‍പ്പാടുണ്ടാക്കാന്‍ എന്നാണ് ഇവിടെ കഴിയുന്നവരെല്ലാം തന്നെ പറയുന്നത്.
സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്തെ കൂടാരങ്ങളില്‍ കഴിയുന്നവരും ഇതേ ദുരവസ്ഥയിലാണ്. പലരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സ തേടിയെത്തി ഇപ്പോള്‍ മരുന്നോ ഭക്ഷണമോ ഇല്ലാതെ അനിശ്ചതകാല ദുരിതത്തിന് നടുവില്‍ കഴിയുന്നു. സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് കുടില്‍ കെട്ടി ചായ വിറ്റാണ് റസ്തോം ഇത്രകാലം കഴിഞ്ഞിരുന്നത്.
നാലു വര്‍ഷം മുന്‍പ് ഒരു അപകടം പറ്റി എയിംസില്‍ എത്തിയതാണ്. കണ്ണു തുറക്കുമ്പോള്‍ ഓര്‍മകള്‍ മാഞ്ഞ് ഒരു വശം തളര്‍ന്ന് എയിംസിലെ ട്രോമ കെയര്‍ സെന്ററിലാണ്. എവിടെ നിന്നെന്ന് വന്നുവെന്നോ എങ്ങനെയാണ് അപകടം പറ്റിയതെന്നോ സ്വന്തം പേര് പോലും എന്താണെന്നു പോലും ഓര്‍മയില്ലാത്ത അവസ്ഥ.
ഒടുവില്‍ ആശുപത്രിയിലെ ഒരു നഴ്സ് നല്കിയ പേരാണ് റസ്തം എന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് റസ്തമിന് കുറച്ച് പേര് ചേര്‍ന്ന് ഇവിടെയൊരു കുടില്‍ കെട്ടിക്കൊടുത്തത്. പതിവായി സൗജന്യ ഭക്ഷണവും ലഭിച്ചിരുന്നു. ഇപ്പോള്‍ മൂന്നു ദിവസമായി പട്ടിണിയിലാണ്.
ഇതിനടുത്തു തന്നെ കുടില്‍ കെട്ടി ചായക്കച്ചവടം നടത്തിയിരുന്ന ശിവറാമിന്റേയും കുടുംബത്തിന്റേയും അവസ്ഥയും ഇതു തന്നെ. വില്പനയ്ക്കായി വാങ്ങി വെച്ചിരുന്ന ബിസ്ക്കറ്റ് പാക്കറ്റുകള്‍ കാലിയായതോടെ അവരും പട്ടിണിയിലാണ്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top