"റോഡിലിറങ്ങുമ്പോള്‍ എണ്ണിയവന്‍റെ ശാപം കിട്ടാതിരിക്കട്ടെ'; നാണയം വക ഇ-സ്‌കൂട്ടര്‍
Tuesday, February 20, 2024 3:38 PM IST
ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പലരും പണം സ്വരുക്കൂട്ടിവച്ച് തങ്ങളുടെ ആഗ്രഹം സഫലീകരിക്കും. അതിന്‍മേലിരുന്നു യാത്ര ചെയ്യുമ്പോള്‍ സന്തോഷവും അഭിമാനവുമൊക്കെ ആളുകള്‍ക്ക് അനുഭവപ്പെടും.

എന്നാല്‍ ഒരാള്‍ തനിക്കിഷ്ടപ്പെട്ട വാഹനം വാങ്ങിക്കാന്‍ നാണയങ്ങള്‍ ശേഖരിച്ചാലൊ. എന്നിട്ടതുമായി തന്നെ ഷോറൂമില്‍ എത്തിയാലൊ. സംഗതി വെറൈറ്റിയായി തോന്നുമെങ്കിലും അത് എണ്ണേണ്ടി വരുന്നവന്‍റെ അവസ്ഥ വളരെ കഷ്ടമായിരിക്കും.

അത്തരമൊരു സംഭവം അടുത്തിടെ രാജസ്ഥാനില്‍ നടക്കുകയുണ്ടായി. ജയ്പുരില്‍ നിന്നുള്ള ഒരാള്‍ ഒരുലക്ഷം വിലമതിക്കുന്ന ആതറിന്‍റെ ഇ-സ്‌കൂട്ടര്‍ വാങ്ങിക്കുകയുണ്ടായി. ആതര്‍ എനര്‍ജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) തരുണ്‍ മേത്തയടക്കം ഇദ്ദേഹത്തിന്‍റെ ചിത്രം പങ്കുവച്ചു.

അത്ര പ്രത്യേകത എന്താണെന്നറിയേണ്ടെ? ഒന്നുമില്ല ഇദ്ദേഹത്തിന്‍റെ പേയ്മെന്‍റ് മെതേഡ് ആണ് കാരണം. ഇദ്ദേഹം 10 രൂപാ നാണയങ്ങളുമായിട്ടാണ് വാഹനം വാങ്ങാന്‍ എത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഇദ്ദേഹം വാഹനം സ്വന്തമാക്കിയപ്പോള്‍ ജീവനക്കാരന് ഇരട്ടിപ്പണി കിട്ടി.

വൈറലായി മാറിയ ഈ സംഭവത്തിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അപ്പോള്‍ ഡീലര്‍ നാണയങ്ങള്‍ എണ്ണുന്നതിനുപകരം തൂക്കിനോക്കിയോ?' എന്നാണൊരാള്‍ ചോദിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.