മംഗല്യ വേദിയിൽ സ്നേഹ സഹായം; പ്രളയക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങായി നവദമ്പതികൾ
Tuesday, August 28, 2018 12:36 PM IST
പ്രളയം തകർത്തെറിഞ്ഞവർക്ക് മുന്നിൽ സഹായവുമായി നവ ദന്പതിമാർ. വിവാഹത്തിന്‍റെ ചെലവ് ചുരുക്കി തേവലക്കര കോയിവിള സീനൈയി വീട്ടിൽ ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവംഗം ജോസ് വിമൽരാജിന്‍റെയും സുഷമാ ജോസിന്‍റെയും മകൾ ഡോ.റിത്തുവിന്‍റെയും കോയിവിള ഓടിട്ടകടവിൽ വീട്ടിൽ അലക്സാണ്ടറിന്‍റെയും ഗ്രേസിയുടെയും മകൻ ജോമിയുടെയും വിവാഹ വേദിയാണ് ദുരിതബാധിതർക്ക് സഹായഹസ്തമായത്.

തങ്ങൾ കണ്ടിട്ടില്ലാത്ത സഹോദരങ്ങൾക്ക് എല്ലാം നഷ്ടമായെന്നറിഞ്ഞപ്പോൾ ഡോ. റിത്തു തന്‍റെ വിവാഹത്തിന്‍റെ ഒരു ഭാഗം ഒഴിവാക്കി മണവാളന്‍റെ അനുവാദത്തോടെയാണ് ഈ തീരുമാനം എടുത്തത്. ഇതിന് പിന്തുണയുമായി ഇരു വീട്ടുകാരുടെയും മാതാപിതാക്കളും സമ്മതം നൽകിയപ്പോൾ വിവാഹ വേദി കാരുണ്യത്തിന്‍റെ നിറകുടമാവുകയായിരുന്നു.

പത്രവാർത്തകളിലൂടെ ദുരന്തത്തിന്‍റെ തീവ്രത മനസിലാക്കിയപ്പോൾ റിത്തുവും ജോമിയും പിന്നെ ഒന്നും ചിന്തിച്ചില്ല. സഹജീവി സ്നേഹമാണ് സന്പത്ത് എന്ന തിരിച്ചറിവിൽ എടുത്ത കൂട്ടായ തീരുമാനത്തെ കൈയടിച്ച് വിവാഹത്തിനെത്തിയവർ പ്രോത്സാഹിപ്പിച്ചു. കോയിവിള സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന വിവാഹ ആശീർ വാദ കർമത്തിൽ ക്വയിലോണ്‍ സോഷ്യൽ സർവീസ് സൊസൈറ്റി വഴി സഹായം ചെയ്യാൻ കൊല്ലം ബിഷപ് ഡോ.പോൾ ആന്‍റണി മുല്ലശേരിക്ക് വധൂവരൻമാർ തങ്ങളുടെ വിവാഹ സമ്മാനമായി അൻപതിനായിരം രൂപയുടെ ചെക്ക് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.