യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
Tuesday, March 19, 2024 3:19 PM IST
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്തിന്‍റെ നിഴലായി അവശേഷിക്കും. നേരം ഇരുട്ടുമ്പോള്‍ ഇവയൊക്കെ പലര്‍ക്കും പല രൂപങ്ങളായും അനുഭവപ്പെടും.

ഒറ്റപ്പെട്ട ഇടങ്ങളില്‍ വച്ചാകും മിക്കപ്പോഴും ഇത്തരത്തിലെ തോന്നലുകള്‍ ഉടലെടുക്കുക. ഇത്തരം കക്ഷികളില്‍ ഏറ്റവും പ്രശസ്തന്‍ പ്രേതം തന്നെയാണ്. എന്നാല്‍ ടിയാന്‍ ഉള്ളയാളാണൊ ഇല്ലത്തവനൊ എന്നതില്‍ വലിയ തര്‍ക്കമാണുള്ളത്.

പലരും പ്രേതത്തെ കണ്ട് പേടിച്ച സംഭവങ്ങള്‍ പറയും. എന്നാലത് വാഴ ആയിരുന്നെന്ന് ചിലര്‍ തിരുത്തി പറയും. വിഎഫ്എക്‌സിന്‍റെ കാലത്ത് ചില വിരുതന്‍മാര്‍ വ്യാജപ്രേതങ്ങളെ സൃഷ്ടിക്കുകയും ചെയ്യും.

ഇപ്പോഴിതാ ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഒരു പ്രേതകഥ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഗയാന്‍ ഡി ഓറോയിലെ ഒരു ദേശീയ പാതയിലൂടെ കാള്‍ ഡാഗസ് എന്ന ആള്‍ സഞ്ചരിച്ചപ്പോഴാണ് സംഭവമുണ്ടായത്.

ഇദ്ദേഹത്തിന്‍റെ യാത്ര അതിരാവിലെ മൂന്നിനായിരുന്നു. ഇദ്ദേഹം പാഞ്ഞ് പോകുമ്പോള്‍ ഒരു രൂപം റോഡ് ക്രോസ് ചെയ്‌തെത്തി. കാള്‍ ഡാഗസ് ഉടനടി വെട്ടിച്ചെങ്കിലും അതിനെ ഇടിച്ചു. എന്നാല്‍ അദ്ദേഹം ചുറ്റും നോക്കിയിട്ടും ആരേയും കണ്ടില്ല. മാത്രമല്ല ഇദ്ദേഹത്തിന്‍റെ വാഹനത്തിനും ഒന്നും സംഭവിച്ചില്ല.

പിന്നീട് തന്‍റെ ഹെല്‍മെറ്റിന്‍റെ കാമറ പരിശോധിച്ചപ്പോഴാണ് തന്നെ മറികടന്നത് ഒരു മനുഷ്യനല്ല എന്ന് ഡാഗസിന് മനസിലായത്. സൂക്ഷമായി പരിശോധിച്ച ഇദ്ദേഹം അത് പ്രേതമാണെന്ന് ഉറപ്പിച്ചു. മാത്രമല്ല ഉടനടി ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

‌ഇതോടെ പല കോണില്‍ നിന്നും നിരവധി അഭിപ്രായങ്ങള്‍ എത്തി. സംഗതി തട്ടിപ്പാണെന്നാണ് ചിലര്‍ പറഞ്ഞത്. അതല്ല സത്യമെന്ന് വേറേ ചിലരും. "ഇനി പ്രേതമാണെങ്കില്‍ പോലും സീബ്രാ ക്രോസ് വഴി തന്നെ കടക്കണം' എന്നാണ് മറ്റൊരാള്‍ രസകരമായി കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.