"തനതായ ശൈലിയില്‍ ശിരോരക്ഷാകവചം ധരിച്ച നാരി'; അസാധാരണമെന്ന് നെറ്റിസണ്‍സ്
Friday, May 10, 2024 12:36 PM IST
നമ്മുടെ നിരത്തില്‍ ദിനംപ്രതി എത്രയെത്ര വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ പലര്‍ക്കും തങ്ങളുടെ ജീവന്‍ നഷ്ടമാകാറുണ്ട്. ഇക്കാരണങ്ങളാലൊക്കെ അധികൃതര്‍ ഹെല്‍മെറ്റ് പോലുള്ള നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. എന്നിരുന്നാലും പലരും അത് ധരിക്കാറില്ല. ചിലര്‍ പോലീസിനെ കാണുമ്പോള്‍ മാത്രമാണ് ഹെല്‍മെറ്റ് തലയില്‍ വയ്ക്കുക.

പലതരം ഹെല്‍മെറ്റുകള്‍ നമ്മുടെ ഇടയില്‍ ഉണ്ടല്ലൊ. കൊമ്പുള്ളതും ലൈറ്റ് കത്തുന്നതുമൊക്കെ നിരത്ത് വാഴുന്നുണ്ട്. എന്നാല്‍ ഏത് തരം ഹെല്‍മെറ്റ് ആണെങ്കിലും അത് ഇടുന്ന ശൈലി ഒന്നുതന്നെ ആയിരിക്കുമല്ലൊ.

പക്ഷേ അതങ്ങനെ അല്ല എന്ന് കാട്ടുകയാണ് കാണ്‍പൂരിലുള്ള ഒരു യുവതി. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയില്‍ കുറച്ചാളുകള്‍ റോഡിലൂടെ സഞ്ചരിക്കുന്നതായി കാണാം. അവരില്‍ ഒരു സ്ത്രീ ബൈക്കുമായി പോവുകയാണ്. ഇവര്‍ക്ക് ഹെല്‍മെറ്റുണ്ട്. എന്നാല്‍ താടി വരേണ്ടിടത്ത് തലയും മുഖം വരേണ്ടിടത്ത് കഴുത്തുമാണ് കാണാനാകുന്നത്.

വിചിത്രമായ ഈ ഹെല്‍മെറ്റ് ധരിക്കലിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അപകടം പറ്റിയാല്‍ ഹെല്‍മെറ്റ് തിരിഞ്ഞതാണെന്നും പറഞ്ഞ് ആരെങ്കിലും കഴുത്തൊടിച്ച് നേരെയാക്കതിരുന്നാല്‍ ഭാഗ്യം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.