മഞ്ഞും മണലും കടലും ഒത്തുചേരുന്ന ജാപ്പനീസ് ബീച്ച്; നയനമനോഹരം
Monday, January 22, 2024 2:23 PM IST
ഈ പ്രകൃതിയിലെ പല കാഴ്ചകളും ആളുകളെ വിസ്മയിപ്പിക്കും. കാരണം അത്ര അതിശയകരവും മനോഹരവുമാണ് അവയില്‍ പലതും. പല സഞ്ചാരികളും ഇത്തരം കാഴ്ചകള്‍ക്കായി ലോകത്തിന്‍റെ പലകോണുകളിലേക്കും പുറപ്പെടും.

സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും നമുക്ക് മുന്നിലും എത്തുന്നു. ജപ്പാനിലെ ഒരു ഭൂപ്രകൃതിയാണ് ഇത്തരത്തില്‍ ഇപ്പോള്‍ നെറ്റിസന്‍റെ മനം കവരുന്നത്.

ഹോക്കൈഡോ ബീച്ച് ആണ് ഈ സ്ഥലം. ഇവിടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു വിഷ്വല്‍ ലാന്‍ഡ്സ്‌കേപ്പ് കാണാന്‍ കഴിയും. അതില്‍ മഞ്ഞും മണലും കടലും ചേരുന്ന അപൂര്‍വതയാണുള്ളത്.

എക്‌സിലെത്തിയ ചിത്രത്തില്‍ വലതുവശത്ത് മഞ്ഞും, ഇടത് വശത്ത് കടലും, നടുക്കുള്ള മണലും, അതില്‍ ഒരാള്‍ നടക്കുന്നതും കാണാം. സവിശേഷമായ ഈ ചിത്രം വൈറലായി എന്നത് എടുത്തുപറയേണ്ടല്ലൊ.

നിരവധി അഭിപ്രായങ്ങള്‍ ഈ മനോഹാരിതയ്ക്ക് ലഭിച്ചു. "ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അവിശ്വസനീയവും മനോഹരവുമായ ചിത്രങ്ങളില്‍ ഒന്ന്' എന്നാണൊരാള്‍ കുറിച്ചത്. "വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള അതുല്യമായ പ്രകൃതിദൃശ്യം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.