"എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്'; തേപ്പ് കിട്ടിയോ, ഇങ്ങോട്ടു പോന്നോളു..!
Saturday, February 3, 2024 12:29 PM IST
തേപ്പ് കിട്ടി പ്രണയം തകർന്ന വിഷമവുമായി കഴിയുന്നവർ ഇക്കാലത്ത് ഒരുപാടുണ്ട്. പെട്ടെന്നൊന്നും മാറില്ല ബ്രേക്കപ്പിന്‍റെ വേദന. ഈവിധം ദുഃഖിച്ചു കഴിയുന്നവർക്കായി ഒരു സെന്‍റർ തുടങ്ങിയിരിക്കുകയാണു ബംഗളൂരുവിൽ.

"എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്' എന്നാണു പേര്. പ്രേമം പൊട്ടിയവർക്ക് ഒത്തുചേർന്നു സല്ലപിക്കാനും ഭക്ഷണം കഴിക്കാനും ഒരിടം!

"നിങ്ങളുടെ ബ്രേക്കപ്പിനെക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, ഭയക്കണ്ട' എന്ന കാപ്ഷനിൽ എക്സിൽ വന്ന ഇതിന്‍റെ റിപ്പോർട്ട് വളരെ പെട്ടെന്നു വൈറലായി. കൗതുകകരമായ കമന്‍റുകളും ഇതിനു ലഭിച്ചു.

"ഇവിടത്തെ സല്ലാപത്തിന് ഉപ്പുരസമായിരിക്കും' എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. "നിങ്ങൾ നിങ്ങളുടെ ഗേൾഫ്രണ്ടിനൊപ്പം ഒരിക്കലും കയറാൻ ആഗ്രഹിക്കാത്ത സ്ഥലം' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

പ്രണയപരാജയം തീമാക്കി മുൻപ് മധ്യപ്രദേശിലെ രാജ്ഗഡിൽ ഒരാൾ ചായക്കട തുടങ്ങിയിരുന്നു. കാമുകി വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നാണ് ഇങ്ങനെയൊരു ചായക്കട അയാൾ തുടങ്ങിയത്.

അവിടെ ദമ്പതികൾക്കു 10 രൂപയ്ക്കു ചായ നൽകിയപ്പോൾ പ്രണയപരാജയം സംഭവിച്ചവരിൽനിന്ന് അഞ്ചു രൂപ മാത്രമാണു വാങ്ങിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.