ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
Friday, March 1, 2024 1:06 PM IST
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്നു. ശാസ്ത്രം അവയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും പുതിയ പുതിയ അറിവ് ലോകത്തിന് സമ്മാനിക്കുകയും ചെയ്യുന്നു.

ആ ഗണത്തിലെ ഏറ്റവും പുതിയ ഒന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യങ്ങളിലൊന്നിനെ കണ്ടെത്തിയത്. ഡാനിയോണല്ല സെറിബ്രം എന്ന മത്‌സ്യത്തെയാണ് കണ്ടെത്തിയത്. മ്യാന്‍മറിലെ അരുവികളില്‍ കാണപ്പെടുന്ന ഈ മത്സ്യത്തിന് ഏകദേശം 12 മില്ലിമീറ്റര്‍ വലിപ്പമുണ്ട്. ഒരു മനുഷ്യന്‍റെ നഖത്തിന്‍റെ അത്രമാത്രം വീതിയാണത്രെ ഇതിന്.

ഏറ്റവും കൗതുകകരമായ കാര്യം ഈ മത്‌സ്യം ആംബുലന്‍സ് സൈറണിന്‍റേയോ വെടിയൊച്ചയുടെയോ തീവ്രതയ്ക്ക് സമാനമായി 140 ഡെസിബെലിലെത്തുന്ന ശബ്ദം ഇവ പുറപ്പെടുവിക്കുന്നു എന്നതാണ്. ഇത്തരത്തില്‍ ഇത്രയും ചെറിയ ഈ മത്‌സ്യം പുറപ്പെടുവിക്കുന്ന ശബ്ദ സ്പന്ദനങ്ങള്‍ ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നു.

ബെര്‍ലിനിലെ ചാരിറ്റേ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ മത്സ്യത്തിന് ശബ്ദമുണ്ടാക്കാനുള്ള പ്രത്യേക സംവിധാനമുണ്ടെന്ന് കണ്ടെത്തി. ശബ്ദ ഉല്‍പ്പാദന പ്രക്രിയയില്‍, ഒരു പ്രത്യേക പേശി നീന്തല്‍ മൂത്രസഞ്ചിക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു വാരിയെല്ലിനെ തരുണാസ്ഥിയിലേക്ക് മാറ്റുന്നു. പുറത്തിറങ്ങുമ്പോള്‍, ഈ വാരിയെല്ല് നീന്തല്‍ മൂത്രസഞ്ചിയില്‍ തട്ടി ഡ്രമ്മിംഗ് ശബ്ദം പുറപ്പെടുവിക്കുന്നു.

എന്നാല്‍ ഇവയിലെ ആണ്‍ മത്‌സ്യങ്ങള്‍ മാത്രമാണത്രെ ഇത്തരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നത്. അതിനുകാരണം അവയ്ക്കാണ് കൂടുതല്‍ ബലപ്പെട്ട വാരിയെല്ലുകള്‍ ഉള്ളത്. എന്നാല്‍ എന്തിനാണ് ഡാനിയോണല്ല സെറിബ്രം ഇത്രയും ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വ്യക്തമല്ലാത്ത വെള്ളത്തില്‍ തടസങ്ങള്‍ തിരിച്ചറിഞ്ഞ് നീന്താന്‍ ഇത് സഹായിക്കുമെന്ന് ചിലര്‍ കരുതുന്നു. അതല്ല ഇനത്തിലെ മറ്റ് ആണ്‍ ഡാനിയോണല്ല സെറിബ്രല്ലത്തോട് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നതാണെന്നും ചിലര്‍ കരുതുന്നു; ഒരുതരം വെല്ലുവിളിപോലെയെന്ന് പറയാം. ശാസ്ത്രം കൂടുതല്‍ ഉത്തരങ്ങള്‍ കണ്ടെത്തുമെന്ന് പ്രത്യാശിക്കാം.

എന്തായാലും മ്യാന്‍മറിലെ ബാഗോ യോമ പര്‍വതനിരയുടെ തെക്ക്, കിഴക്കന്‍ ചരിവുകളില്‍ പ്രക്ഷുബ്ധമായ താഴ്ന്ന ഉയരത്തിലുള്ള അരുവികളില്‍ കാണപ്പെടുന്ന ഒരു സൈപ്രിനിഡ് മത്സ്യ ഇനമായ ഡാനിയോണല്ല സെറിബ്രം കൗതുകങ്ങളുടെ കലവറയായി തുടരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.