രക്ഷപ്പെട്ട കൊടുംകുറ്റവാളി കേരളം വിട്ടെന്നു സൂചന
രക്ഷപ്പെട്ട കൊടുംകുറ്റവാളി കേരളം വിട്ടെന്നു സൂചന
Sunday, May 19, 2024 1:38 AM IST
തൃശൂർ: വിയ്യൂരിലെ അതീവസുരക്ഷാ ജയിലിനു മുൻവശത്തുനിന്നു രക്ഷപ്പെട്ട കൊലപാതക - മോഷണക്കേസുകളിലെ പ്രതി ബാലമുരുകൻ തമിഴ്നാട് പോലീസിനു സ്ഥിരംതലവേദന സൃഷ്ടിക്കുന്ന കൊടുംകുറ്റവാളി.

ജയിലിനു സമീപം വീട്ടുമുറ്റത്തു താക്കോൽസഹിതം നിർത്തിയിരുന്ന ബൈക്കുമായി രക്ഷപ്പെട്ട ഇയാൾ തമിഴ്നാട്ടിലേക്കു കടന്നതായാണ് സൂചന. ഇതു രണ്ടാംതവണയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുന്നത്.

തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ കഴിഞ്ഞദിവസം രാത്രി ഒന്പതോടെ വിയ്യൂരിലെത്തിച്ച് വിലങ്ങഴിച്ചപ്പോൾ വാഹനത്തിന്‍റെ ഡോർ തുറന്ന് ഓടുകയായിരുന്നു. പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ തമിഴ്നാട് പോലീസ് വിയ്യൂർ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട് പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമക്കാരനാണു ബാലമുരുകൻ. തമിഴ്നാട്ടിൽ ഗുണ്ടാത്തലവനായി വിലസിയ ഇയാൾക്കെതിരേ പോലീസ് നടപടികൾ ശക്തമാക്കിയപ്പോൾ കേരളത്തിലേക്കു കടക്കുകയായിരുന്നു.

മറയൂരിലെത്തിയ ഇയാൾ ഒരു കരിമ്പിൻതോട്ടത്തിൽ ഉടമയുടെ വിശ്വസ്തനായി കൂടി. ഭാര്യയെയും മകളെയും കൊണ്ടുവന്നു താമസമാക്കി. സ്ഥലം മനസിലാക്കിയശേഷം മോഷണപരമ്പര ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.