32 വർഷങ്ങൾക്ക് മുൻപ് ഇതേ നടയിൽ ഞങ്ങളുടെ വിവാഹം, ഇപ്പോൾ മകളുടെയും; സന്തോഷത്തിൽ ജയറാമും പാർവതിയും
Friday, May 3, 2024 10:47 AM IST
ഗുരുവായൂരന്പലനടയിൽ വച്ച് മകളുടെ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്ന് നടൻ ജയറാം. ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാളവികയുടെ ഗുരുവായൂരിലെ താലിക്കെട്ടിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘‘ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധ്യമല്ല. ഗുരുവായൂരപ്പൻ ഈ വിവാഹം വളരെ ഭംഗിയായി നടത്തിത്തന്നു അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം.

32 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരപ്പന്‍റെ നടയിൽ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടായി അതുപോലെ മകളുടെ വിവാഹവും നടന്നതിൽ സന്തോഷമുണ്ട്.’’ ജയറാം പറയുന്നു.

‘‘ഏത് മാതാപിതാക്കളുടെയും വലിയ ആഗ്രഹമല്ലേ കുട്ടികളുടെ വിവാഹം ഭംഗിയായി നടത്തുക എന്നുള്ളത്. ഞാൻ കൂടുതൽ എന്ത് പറയാനാണ്. ഒരുപാടു കാലമായി കാത്തിരുന്ന മുഹൂർത്തമാണ് ഇത്.’’പാർവതി പറയുന്നു.

‘ഭയങ്കര വികാരഭരിതമായ നിമിഷങ്ങളാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത്രയും ചെറിയ ആള് ഇപ്പോൾ കല്യാണം കഴിച്ചു പോവുകയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.’’ കാളിദാസ് ജയറാമിന്‍റെ വാക്കുകൾ.


ഇന്ന് രാവിലെ 6.15നായിരുന്നു മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

മകളെ കൈപിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക് ആനയിച്ച ജയറാമിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.

പാർവതിയും കാളിദാസനും ചടങ്ങുകൾക്ക് സാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്നു. ഇരുവരും വികാരനിർഭരരാകുന്നുണ്ടായിരുന്നു.

പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.

തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.