Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
കാർത്ത്യായനിയമ്മ -കരളുറപ്പിന്റെ വാർധക്യം
Saturday, November 3, 2018 12:59 AM IST
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിൽ നൂറിൽ 98 മാർക്ക് വാങ്ങിയ 96കാരി കാർത്ത്യായനിയമ്മ വാർധക്യത്തെ വർധിതവീര്യത്തോടെ നേരിടുന്ന ആത്മധൈര്യത്തിന്റെ മാതൃകയാണ്. അന്‍പതിനായിരത്തോളം പേർ എഴുതിയ ഈ സാക്ഷരതാ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ വയോവൃദ്ധയുടെ ഉന്മേഷവും അറിവു നേടാനുള്ള അദമ്യമായ അഭിവാഞ്ഛയും ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയിൽനിന്നു സർട്ടിഫിക്കറ്റും സമ്മാനവും വാങ്ങിയ കാർത്ത്യായനിയമ്മയുടെ കഥ ദേശീയ മാധ്യമങ്ങളിൽപ്പോലും പ്രാധാന്യം നേടി. ഈ അമ്മൂമ്മയുടെ അക്ഷരങ്ങളോടുള്ള ആഭിമുഖ്യവും ജീവിതത്തോടുള്ള സരസവും ആവേശകരവുമായ സമീപനവും നവമാധ്യമങ്ങൾക്കും കൗതുകമായി.
നാലാം ക്ലാസിനു തുല്യമായ പരീക്ഷയാണിപ്പോൾ കാർത്ത്യായനിയമ്മ വിജയിച്ചിരിക്കുന്നത്. പത്താംക്ലാസ് തുല്യതാപരീക്ഷ ജയിക്കണമെന്നും കംപ്യൂട്ടർ പഠിക്കണമെന്നുമൊക്കെ ആവേശത്തോടെ പറയുന്ന മുത്തശ്ശിയുടെ ഉത്സാഹം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാർത്ത്യായനിയമ്മ ഇത്തവണ അക്ഷരലക്ഷം പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു. തന്നെ അഭിനന്ദിക്കാൻ എത്തിയവരോടും മാധ്യമങ്ങളോടും സംസാരിക്കുന്പോൾ ഈ ഒന്നാം റാങ്കുകാരി പ്രകടിപ്പിച്ച ആത്മവിശ്വാസം ആർക്കും പ്രചോദനകരമാകും.
ഇല്ലായ്മകളിലും വല്ലായ്മകളിലും കഴിയുന്ന വയോവൃദ്ധരുടെ അവസ്ഥ ആരിലും വാർധക്യത്തെക്കുറിച്ചു കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. ധാരാളം വയോധികർക്കു സ്വന്തം വീടുകളിൽ പോലും പരിചരണവും സംരക്ഷണവും നിഷേധിക്കപ്പെടുന്നു. അതേസമയം, മാതാപിതാക്കൾക്ക് സംതൃപ്തികരമായ ജീവിതസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന കുടുംബങ്ങളും നമ്മുടെ സമൂഹത്തിൽ ഏറെയുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാൻ സ്വന്തം സുഖസൗകര്യങ്ങൾ വേണ്ടെന്നുവയ്ക്കുന്ന മക്കളും ചുരുക്കമായെങ്കിലുമുണ്ട്. പക്ഷേ, കൂട്ടുകുടുംബ സന്പ്രദായം ഇല്ലാതായിരിക്കുന്നതു പ്രായമായവരെ പൊതുവേ അശരണരാക്കിയിട്ടുണ്ട്. അണുകുടുംബ വ്യവസ്ഥിതി വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം വലിയ പ്രശ്നമാക്കി. നല്ല വരുമാനമുള്ള കുടുംബങ്ങളിൽപ്പോലും പ്രായമായവരെ നോക്കാൻ ആളില്ലാത്ത അവസ്ഥയാണ്. മക്കളും ബന്ധുക്കളും ജോലിക്കായും മറ്റും മറുനാടുകളിലാണെന്നതാണു കാരണം. ഇത്തരം വീടുകളിലേക്കു ഹോം നഴ്സുമാരെ നൽകുന്ന ബിസിനസ് ഇപ്പോൾ തഴച്ചുവളരുന്നു. എന്നാൽ, സാന്പത്തികസ്ഥിതി മെച്ചമല്ലാത്തവർക്ക് ആ സൗകര്യവും അകലെയാണ്.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന വൃദ്ധർ ധാരാളമുണ്ടു നമ്മുടെ നാട്ടിൽ. ഇവർക്കു ഭക്ഷണം നൽകാൻ ഇപ്പോൾ ഏറെപ്പേർ സന്നദ്ധരായിക്കാണുന്നുണ്ട്. പക്ഷേ, തെരുവുകളിലെ വൃദ്ധരിൽ പലർക്കും തലചായ്ക്കാനിടം ഉണ്ടാവാറില്ല. വൃദ്ധജന സംരക്ഷണത്തിനായി വ്യക്തികളും സന്ന്യാസസഭകളുമൊക്കെ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. നല്ല മനുഷ്യരുടെ സഹായത്താലാണ് ഇവയൊക്കെ നിലനിന്നുപോകുന്നത്. സർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് ഇക്കാര്യത്തിൽ വളരെ പരിമിതമായി മാത്രമേ എന്തെങ്കിലും ചെയ്യുന്നുള്ളൂ. ഉദാരമനസ്കരിൽനിന്നുള്ള സംഭാവനകളാണു മിക്ക വൃദ്ധസദനങ്ങൾക്കും ആശ്രയം.
നിരാലംബരും രോഗികളുമായ വൃദ്ധജനങ്ങളുടെ പരിരക്ഷണത്തിനു സർക്കാരിന്റെ ഇടപെടൽ കൂടുതലായി ഉണ്ടാകണം. ഇത്തരം സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യവ്യക്തികളെയും പ്രസ്ഥാനങ്ങളെയും സർക്കാർ എല്ലാവിധത്തിലും സഹായിക്കേണ്ടതാണ്. തെരുവുകളിൽനിന്ന് അനാഥശിശുക്കളെയും മരണാസന്നരായ വൃദ്ധരെയും കോരിയെടുത്ത് അഭയം നൽകിയ മദർ തെരേസയെപ്പോലുള്ളവരിൽനിന്നു പലർക്കും പ്രചോദനം ലഭിച്ചിട്ടുണ്ട്. അതില്ലായിരുന്നുവെങ്കിൽ അഗതികളുടെയും വൃദ്ധരുടെയും അവസ്ഥ കൂടുതൽ ശോചനീയമായിരുന്നേനേ.
ദാരിദ്ര്യ നിർമാർജനത്തിലും സാക്ഷരതാ പ്രവർത്തനത്തിലും കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമെന്ന ഖ്യാതി നാം നേരത്തേ നേടിക്കഴിഞ്ഞുവെങ്കിലും അക്ഷരലക്ഷം പോലെയുള്ള പദ്ധതികളിൽ ഇപ്പോഴും പതിനായിരങ്ങൾ പങ്കെടുക്കുന്നത് ഈ യത്നത്തിൽ നാം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നു കാണിക്കുന്നു. ആദിവാസിമേഖലകളിൽ ഇപ്പോഴും പട്ടിണിമരണവും പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണവും നടക്കുന്നു. ആ മേഖലകൾക്കായി സർക്കാർ ഏറെ പദ്ധതികളുണ്ടാക്കുകയും പണം ചെലവിടുകയും ചെയ്യുന്നുണ്ടെങ്കിലും ആ സഹായങ്ങളും ആനുകൂല്യങ്ങളും എത്തേണ്ടവരുടെ കൈകളിലേക്ക് എത്തുന്നില്ല. വലിയ ചൂഷണമാണ് ആ മേഖലകളിൽ നടക്കുന്നത്.
രാജ്യത്തെ ഏക പട്ടിണിവിമുക്ത ജില്ലയായി കോട്ടയത്തെ ഈയിടെ തെരഞ്ഞെടുത്തിരുന്നു. യുണൈറ്റഡ് നേഷൻസ് ഡെവലെപ്മെന്റ് പ്രോഗ്രാം(യുഎൻഡിപി), ഓക്സ്ഫഡ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷേറ്റീവ് എന്നിവ ചേർന്നു പുറത്തിറക്കിയ മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സ് അനുസരിച്ചാണിത്. കേരളത്തിൽ കടുത്ത പട്ടിണി അനുഭവിക്കുന്നവർ കുറവായിരിക്കുന്നതിനും സാക്ഷരത വളരുന്നതിനും കാരണം ഇവിടത്തെ സാമൂഹിക സാഹചര്യങ്ങളും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ഉയർന്ന ജീവിതനിലവാരവുമായിരിക്കണം. വൃദ്ധരോടും ദരിദ്രരോടുമൊക്കെ പൊതുവേ കാരുണ്യം കാട്ടുന്നവരാണു മലയാളികൾ. സഹജീവികളെ സഹായിക്കാനുള്ള കേരളീയരുടെ സന്നദ്ധത പ്രളയത്തിന്റെ അവസരത്തിലും പ്രളയാനന്തരദിനങ്ങളിലും വ്യക്തമായതാണല്ലോ.
കേരളത്തിൽനിന്നു നിരക്ഷരതയെ എന്നപോലെ ദാരിദ്ര്യത്തെയും നമുക്കു തുടച്ചുനീക്കാനാവുമെന്നു വേണം കരുതാൻ. അതിനുള്ള ദൃഢനിശ്ചയം നമുക്കുണ്ടാവണം. അതിനുള്ള ആവേശം ഇന്നു കേരളത്തിനുണ്ട്. അതു ഫലപ്രദമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. വയോജനങ്ങളുടെ അരക്ഷിതാവസ്ഥയും മാറ്റാൻ കഴിയണം. അവരോടുള്ള നമ്മുടെ നിലപാടിൽ മാറ്റമുണ്ടാകണം. ഹരിപ്പാട്ടെ കാർത്ത്യായനിയമ്മയെപ്പോലെ ഉണർവോടും ഊർജസ്വലതയോടുംകൂടെയിരിക്കാൻ നമ്മുടെ വയോജനങ്ങളിൽ വലിയൊരു ഭാഗത്തിനും സാധിക്കില്ലേ? അതു സാധ്യമാക്കാൻ ആരും ഉത്സാഹിക്കുന്നില്ലെന്നുമാത്രം. ആരോഗ്യകരമായ അന്തരീക്ഷവും സ്വസ്ഥതയോടെ ജീവിക്കാനുള്ള സാഹചര്യങ്ങളും വൃദ്ധജനങ്ങൾക്ക് ഒരുക്കിക്കൊടുക്കണം. "പകൽവീടു' പോലെ വയോജനങ്ങൾക്കു വിശ്രമത്തിനും മാനസികോല്ലാസത്തിനും ആവശ്യമായ കൂടുതൽ സംവിധാനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
Latest News
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
Latest News
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top