പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായതായാണു കണക്കാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും മന്ത്രിസഭ പ്രത്യേകം അവലോകനം ചെയ്തു. 1924 നുശേഷം ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് ഇത്തവണ അഭിമുഖീകരിക്കുന്നത്.
ഇതുവരെ 38 പേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.