ജോംഗ് നാമിന്‍റെ വധം: ഉത്തരകൊറിയൻ നയതന്ത്രജ്ഞനെ ചോദ്യംചെയ്യണമെന്നു മലേഷ്യ
ജോംഗ് നാമിന്‍റെ വധം: ഉത്തരകൊറിയൻ നയതന്ത്രജ്ഞനെ ചോദ്യംചെയ്യണമെന്നു മലേഷ്യ
Wednesday, February 22, 2017 1:57 PM IST
ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ അർധസഹോദരൻ ജോംഗ് നാമിന്‍റെ വധവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയൻ നയതന്ത്രജ്ഞനെ ചോദ്യം ചെയ്യണമെന്നു മലേഷ്യൻ പോലീസ് മേധാവി ഖാലിദ് അബുബേക്കർ. ഉത്തരകൊറിയൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഹ്യോൻ ക്വാംഗ് സോംഗിനെ ചോദ്യം ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകൊറിയൻ സ്ഥാനപതിക്ക് കത്തയച്ചിട്ടുണ്ട്. ഉത്തരകൊറിയൻ എയർലൈൻസ് ജീവനക്കാരൻ കിം ഉക് ഇല്ലിനെയും ചോദ്യം ചെയ്യും.

കഴിഞ്ഞ തിങ്കളാഴ്ച മക്കാവുവിലേക്കു പോകാനായി ക്വാലാലന്പൂർ വിമാനത്താവളത്തിലെത്തിയ നാമിനെ രണ്ട് ചാരവനിതകൾ ചേർന്ന് വിഷം സ്പ്രേ ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഉത്തരകൊറിയൻ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരമാണു കൊലപാതകമെന്ന് പറയപ്പെടുന്നു. നാമിനെ വധിക്കാൻ കിം ജോംഗ് ഉൻ സ്റ്റാൻഡിംഗ് ഓർഡർ ഇറക്കിയിട്ടുണ്ടെന്ന് ദക്ഷിണകൊറിയ ചൂണ്ടിക്കാട്ടി.

വിയറ്റ്നാം പാസ്പോർട്ടുള്ള ഡോവൻ തി ഹോംഗ്, ഇന്തോനേഷ്യക്കാരി സിതി അസിഹാ എന്നിവരെയും മറ്റ് രണ്ടു പേരെയും ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. കിം കൊല്ലപ്പെട്ട അന്നുതന്നെ നാല് ഉത്തരകൊറിയക്കാർ മലേഷ്യ വിട്ടെന്നും പോലീസ് പറഞ്ഞു. ഇവർ പ്യോംഗ്യാംഗിലേക്കു പോയെന്നാണു കരുതുന്നത്.


നാമിനെ ആക്രമിച്ച വനിതകൾ കൈയിൽ വിഷദ്രാവകം പുരട്ടിയിരുന്നുവെന്നും ഇതിനായി അവർ പ്രത്യേക പരിശീലനം നേടിയിരുന്നുവെന്നും ഐജി ഖാലിദ് അബുബേക്കർ പറഞ്ഞു. എന്നാൽ നിരപരാധികളായ പ്രസ്തുത വനിതകളെ വിട്ടയയ്ക്കണമെന്ന് ഉത്തരകൊറിയ പറഞ്ഞു. കൈയിൽ മാരക വിഷം പുരണ്ടിരുന്നെങ്കിൽ അവർ ജീവനോടെയിരിക്കുന്നത് എങ്ങനെയെന്നും ഉത്തരകൊറിയൻ എംബസി പ്രസ്താവനയിൽ ചോദിച്ചു. നാമിന്‍റെ വധവുമായി ബന്ധപ്പെടുത്തി ഏഴ് ഉത്തരകൊറിയക്കാരാണു സംശയത്തിന്‍റെ നിഴലിലുള്ളത്. ഇവരിൽ രണ്ടു പേർ ഉത്തരകൊറിയൻ എംബസിയിൽ ഒളിച്ചു താമസിക്കുകയാണെന്നു കരുതപ്പെടുന്നു.

ഇതിനിടെ നാമിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോർച്ചറിയിൽ അതിക്രമിച്ചുകടക്കാൻ ചിലർ ശ്രമിച്ചതായി വിവരം ലഭിച്ചെന്നു പോലീസ് വ്യക്തമാക്കി. മോർച്ചറിക്കു കാവൽ ശക്തമാക്കി. നാമിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവിട്ടിട്ടില്ല. പോസ്റ്റുമോർട്ടം നടത്തുന്നതിനെ ഉത്തരകൊറിയൻ ഭരണകൂടം എതിർത്തിരുന്നു. മൃതദേഹം വിട്ടുകിട്ടണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടെങ്കിലും ഡിഎൻഎ പരിശോധന കഴിയട്ടെയെന്നാണ് മലേഷ്യ മറുപടി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.