ഓഹരി അവലോകനം/ സോണിയ ഭാനു
വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ മികച്ച പ്രകടനത്തിലുടെ മുന്‍ നിര ഓഹരി ഇന്‍ഡക്സുകള്‍ തിളങ്ങി. ആര് ബി ഐ പലിശനിരക്കില്‍ ഭേദഗതികള്‍ക്ക് തയാറായില്ലെങ്കിലും വിദേശത്ത് ബുള്‍ തരംഗം വാരത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയിലേക്കു പടര്‍ന്നു പന്തലിച്ചു. ബോംബെ സെന്‍സെക്സ് 417 പോയിന്റും നിഫ്റ്റി 143 പോയിന്റും വര്‍ധിച്ചു.
മുന്‍നിര ഓഹരികള്‍ പലതും ഓവര്‍ ബോട്ട് മേഖലയില്‍ നീങ്ങിയത് വാരാരംഭത്തില്‍ സാങ്കേതിക തിരുത്തല്‍ ശക്തമാക്കി. അതേസമയം വിപണി ഉറ്റ്നോക്കുന്നത് ഗുജറാത്തിലേയ്ക്കാണ്. തെരഞ്ഞടുപ്പ് ഫലം കേന്ദ്രത്തിന് അനുകൂലമാക്കുമോ പ്രതികൂലമോയെന്നതിനെ ആശ്രയിച്ചാവും സൂചികയിലെ അടുത്ത സാങ്കേതിക തിരുത്തല്‍. പിന്നിട്ടവാരം 32,56533,285 പോയിന്റ് റേഞ്ചില്‍ കയറി യിറങ്ങിയ സെന്‍സെക്സ് വാരാന്ത്യം 33,250ലാണ്. മുന്‍വാരം സൂചിപ്പിച്ച 32,508 ലെ സപ്പോര്‍ട്ട് നഷ്ടപ്പെടാഞ്ഞത് ബുള്ളുകളുടെ ആത്മവിശ്വാസം ഉയര്‍ത്തി. ഈ വാരം ആദ്യ തടസം 33,501 പോയിന്റിലാണ്. ഈ പ്രതിരോധം ഭേദിക്കാനായാല്‍ 33,753 ലാണ് അടുത്ത കടമ്പ. വിദേശഫണ്ടുകള്‍ വില്‍പ്പനത്തോത് കുറച്ചാല്‍ അടുത്തവാരം 34,221നെ ലക്ഷ്യമാക്കിയാവും സൂചിക ചലിക്കുക.
അതേസമയം, പ്രതികൂല വാര്‍ത്തകള്‍ വിപണിയെ സ്വാധീനിച്ചാല്‍ 32,781 ല്‍ താങ്ങുണ്ട്. ഈ സപ്പോര്‍ട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താല്‍ 32,31332,061 പോയിന്റിലേക്ക് ക്രിസ്മസ് വേളയില്‍ സൂചിക തളരാം. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങള് പരിശോധിച്ചാല്‍ ഡെയ്ലി ചാര്‍ട്ടില്‍ പാരാബോളിക് എസ്എആര്‍ സെല്ലിംഗ് മൂഡില്‍ നീങ്ങുന്നു. ആര്‍എസ്ഐ ന്യൂട്ടറല്‍ റേഞ്ചിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ മുന്നേറ്റത്തിനുള്ള സാധ്യതകളിലേക്ക് വിരല്‍ ചുണ്ടുന്നു.
നിഫ്റ്റി സൂചിക തുടക്കത്തിലെ 10,271 ല്‍ നിന്നുള്ള തകര്‍ച്ചയില്‍ 10,033 വരെ ഇടിഞ്ഞങ്കിലും കഴിഞ്ഞ വാരം വ്യക്തമാക്കിയ 10,018 ലെ താങ്ങ് നിലനിര്‍ത്തി. ഇതോടെ ആഭ്യന്തര നിക്ഷേപകരും ഫണ്ടുകളും മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓഹരികളില്‍ പിടിമുറുക്കിയത് നിഫ്റ്റിയെ 10,271 വരെ ഉയര്‍ത്തി. ക്ലോസിംഗില്‍ 10,265ല്‍ നിലകൊള്ളുന്ന സൂചികയ്ക്ക് ഈ വാരം ആദ്യ തടസം 10,346 ലാണ്. വീണ്ടും മികവിന് ശ്രമം നടത്തിയാല്‍ 10,427 വരെ മുന്നേറാം. ബുള്‍ തരംഗം തുടര്‍ന്നാല്‍ വര്ഷാന്ത്യത്തിനു മുമ്പ് സൂചിക 10,584 പോയിന്റിലേക്ക് പ്രവേശിക്കാം. വിദേശഫണ്ടുകള്‍ വില്‍പ്പനത്തോത് വര്‍ധിപ്പിച്ചാല്‍ സൂചിക 10,108 ലേക്ക് നീങ്ങാം. പതിനായിരത്തിലെ നിര്‍ണായക സപ്പോര്‍ട്ട് നഷ്ടമായാല്‍ നിഫ്റ്റി 99519870 വരെ സാങ്കേതിക തിരുത്തല്‍ നടത്താം.
എഫ്എംസിജി, കണ്‍സ്യൂമര്‍ ഗുഡ്സ്, ടെക്നോളജി, ഓയില്‍ ആൻഡ് ഗ്യാസ്, റിയാലിറ്റി, ബാങ്കിങ്, സ്റ്റീല്‍, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ നിക്ഷേപ താല്പര്യം ദൃശ്യമായി.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 4772 കോടി രൂപയുടെ വില്‍പ്പന നടത്തി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 5015.36 കോടി രൂപയുടെ നിക്ഷേപിച്ചു. ഫോറെക്സ് മാര്‍ക്കറ്റില്‍ യു എസ് ഡോളറിന് മുന്നില്‍ രൂപ വീണ്ടും കരുത്ത് നേടി. രൂപയുടെ വിനിമയ മൂല്യം 64.45 ലാണ്. ആര് ബി ഐ വായ്പ്പാ അവലോകനത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍ റിസര്‍വ് ബാങ്ക് നിലനിര്‍ത്തി.
ഏഷ്യന്‍ യൂറോപ്യന്‍ ഓഹരി ഇന്‍ഡക്സുകള്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തി. അമേരിക്കന്‍ തൊഴില്‍ മേഖലയിലെ ഉണര്‍വ് ഡൗ ജോണ്‍സ്, എസ് ആൻഡ് പി സൂചികളെ റെക്കോര്‍ഡിലെത്തിച്ചു. ന്യൂയോര്‍ക്കില്‍ ക്രൂഡ് ബാരലിന് 57.34 ഡോളര്‍. ഡോളറിന്റെ മൂല്യം ഉയര്‍ന്നത് രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണത്തെ തളര്‍ത്തി. വാരാന്ത്യം സ്വര്‍ണം 1248 ഡോളര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.