Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചിന്നസ്വാമിയിൽ പെരിയ ആട്...
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീ...
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7...
കളി തുടരും: കോഹ്ലി
Previous
Next
Sports News
Click here for detailed news of all items
കേരളം ഫൈനൽ റൗണ്ടിൽ
Monday, January 9, 2017 3:19 PM IST
കോഴിക്കോട്: കർണാടകയോടു ഗോൾരഹിത സമനിലയുമായി സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് കടന്ന് ആതിഥേയരായ കേരളം ഫൈനൽ റൗണ്ടിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ഫൈനൽ റൗണ്ട് കാണാൻ കേരളത്തിന് സമനില മതിയായിരുന്നു.
എ ഗ്രൂപ്പിൽ നേരത്തേ ആന്ധ്രയും പുതുച്ചേരിയും തമ്മിൽ നടന്ന മത്സരത്തിലും ഗോളുകൾ പിറന്നില്ല. ഇതോടെ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായാണ് കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം.
മൂന്നു കളികളിൽ നിന്നു ജയവും തോൽവിയും സമനിലയുമായി ആന്ധ്രയും , ഇതേ മത്സരഫലവുമായി കർണാടകയും, രണ്ടു തോൽവിയും ഒരു സമനിലയുമായി പുതുച്ചേരിയും പുറത്തായി. ഫൈനൽ റൗണ്ടിലെത്തിയെങ്കിലും കേരളം പ്രതീക്ഷിച്ച വിജയം കർണാടക തടയുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ചുവപ്പുകാർഡ് കണ്ട് കർണാടകം പത്തു പേരിലേക്കു ചുരുങ്ങിയെങ്കിലും കേരളത്തിന് മുതലാക്കാനായില്ല.
കേരളത്തിന്റെ മുൻനിരയും മധ്യനിരയും ഇന്നലെ നിറം മങ്ങി. മറുവശത്ത് കർണാടക തുടക്കം മുതലേ പരുക്കൻ അടവുകളിലേക്കു നീങ്ങിയതോടെ കേരളത്തിന്റെ ആക്രമണങ്ങൾക്കു ദിശതെറ്റി. മൂന്നാം മിനിറ്റിൽ തന്നെ കേരളത്തിനു ലീഡുയർത്താൻ അവസരം ലഭിച്ചതാണ്. വലതുവിംഗിലൂടെ മുന്നേറിയ ജിഷ്ണു ബാലകൃഷ്ണന്റെ ഉജ്വലമായ ക്രോസ് സ്വീകരിക്കുന്നതിൽ മുൻനിരക്കാരൻ ജോബി ജസ്റ്റിനു പിഴച്ചു. പന്ത് ബോക്സിലെത്തിയപ്പോൾ കർണാടകയുടെ പ്രതിരോധക്കാരൻ ശ്രീകാന്ത് രാമുവാണ് അപകടമൊഴിവാക്കിയത്. അടുത്ത നിമിഷം വീണ്ടും കേരളത്തിന്റെ കുതിപ്പ്. ഇത്തവണ നായകൻ പി. ഉസ്മാനാണ് പന്തു ലഭിച്ചത്. ബോക്സിനു സമീപം വലതു ഭാഗത്തുനിന്നു ഉയർത്തിയടിച്ച പന്ത് അ ല്പം വ്യത്യാസത്തിനു പുറത്തുപോയി. എട്ടാം മിനിറ്റിൽ മധ്യനിരയിൽ നിന്നു അൽപം കയറി ജിഷ്ണു പായിച്ച കനത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. ഇതിനിടെ 12-ാം മിനിറ്റിൽ കർണാടകയുടെ മുന്നേറ്റം. കേരളത്തിന്റെ ഏരിയയിലേക്കു കടന്ന പന്തു തടയാനുള്ള ശ്രമത്തിൽ കർണാടകയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്തത് അവരുടെ ക്യാപ്റ്റൻ വിഘ്നേഷ് ഗുണശേഖർ. ഗോൾമുഖം ലക്ഷ്യമാക്കിയ പന്ത് ക്രോസ്ബാറിനു മുകളിലൂടെ നേരിയ വ്യത്യാസത്തിന് അകന്നു പോയി. ഇതിനിടെ പരുക്കൻ കളി പുറത്തടുത്തതിനു കർണാടകയുടെ ഡിഫൻഡർ അരുണ്‍ പാണ്ഡേക്കു നേരെ റഫറി മഞ്ഞക്കാർഡുയർത്തി. തുടർന്നു കേരളത്തിന്റെ മുന്നേറ്റം. ഉസ്മാനും ജോബി ജസ്റ്റിനും പന്തു പാസ് ചെയ്ത് എത്തിയെങ്കിലും കർണാടകയുടെ പ്രതിരോധത്തിൽ തട്ടി തകർന്നു. 27-ാം മിനിറ്റിൽ കർണാടക ബോക്സിനു സമീപം ഉയർന്നെത്തിയ പന്തു നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അരുണ്പാണ്ഡേ ജോബി ജസ്റ്റിനെ ചവിട്ടി വീഴ്ത്തി. പാണ്ഡേയുടെ കടുത്ത ഫൗളിനെത്തുടർന്നു റഫറി ചുവപ്പുകാർഡുയർത്തി. കിക്കെടുത്ത എസ്. സീസന്റെ അടി പുറത്തേക്കാണ് പോയത്.
പാണ്ഡേ കളം വിട്ടതോടെ കർണാടകയുടെ ആൾബലം കുറഞ്ഞു. എന്നാൽ ഇതു വകവച്ചു കൊടുക്കാൻ കർണാടക തയാറായില്ല. നിരന്തം അവർ കേരളത്തെ പ്രതിരോധിച്ചു കൊണ്ടിരുന്നു. 31 -ാം മിനിറ്റിൽ കേരളത്തിനു ലഭിച്ച സുവർണാവസരം പാഴായി. വലതു പാർശ്വത്തിലൂടെ ശരവേഗത്തിൽ കുതിച്ച ജിഷ്ണു ബോക്സിലേക്കു നീട്ടിയടിച്ച പന്ത് സ്വീകരിക്കുന്നതിൽ യുവതാരം അസ്ഹറുദീനു കഴിയാതെ പോയി. ഇടവേളയ്ക്കു തൊട്ടുമുമ്പ് കേരളത്തിന്റെ മറ്റൊരു ആക്രമണം ഗോളിൽ കലാശിക്കേണ്ടതായിരുന്നു. ഉസ്്മാൻ ബോക്സിലേക്കു നൽകിയ പന്തു ലഭിച്ചത് സീസന്. അടുത്ത നിമിഷം സീസന്റെ കനത്ത അടി കർണാടക ഗോളി നിഖിൽ സി. ബർണാഡ് തട്ടികയറ്റി കോർണർ വഴങ്ങുകയായിരുന്നു. രണ്ടാംപകുതിയിൽ കർണാടക ആക്രമണം കടുപ്പിച്ചതോടെ കേരളം അല്പസമയം പ്രതിരോധത്തിലായി. കേരളത്തിന്റെ മധ്യനിര പിറകിലേക്ക് ഇറങ്ങി കളിച്ചതോടെ സ്ട്രൈക്കർമാർക്കു പന്ത് ലഭിക്കാതെയായി. മറുവശത്ത് കർണാടകയുടെ സ്ട്രൈക്കർമാർക്കും കൃത്യതയില്ലായിരുന്നു. അറുപത്തിയാറാം മിനിറ്റിൽ കേരളത്തിന്റെ ഉസ്മാനു മഞ്ഞക്കാർഡ് ലഭിച്ചു. ഓഫ്സൈഡ് വിളിച്ചിട്ടും പന്തു പോസ്റ്റിലേക്കു അടിച്ചതിനാണ് റഫറി കാർഡുയർത്തിയത്. 74-ാം മിനിറ്റിൽ കേരളം അസ്ഹറുദീനു പകരം അണ്ടർ 21 താരം നെറ്റോ ബെന്നിയെ ഇറക്കി. തുടർന്നു മൈതാന മധ്യഭാഗത്തു നിന്നു ഉസ്മാന്റെ മുന്നേറ്റം. പന്തു ഞൊടിയിടയിൽ ജോബിക്കു കൈമാറി. എന്നാൽ ജോബിക്കത് ക്ലിയർ ചെയ്യാനായില്ല. അവസാന നിമിഷം ജോബിക്കു പകരം എൽദോസ് ജോർജിനെ ഇറക്കിയിട്ടും ഫലം കേരളത്തിന്റെ മുന്നേറ്റം പാളുകയായിരുന്നു.
തുടക്കത്തിലേ പരുക്കൻ കളിയിലേക്കു കർണാടകം തിരിഞ്ഞതാണ് കേരളത്തിന്റെ മുന്നേറ്റങ്ങൾക്കു വിഘാതമായത്. ബംഗളൂരു ഓസോണ്‍ എഫ്സിയുടെ താരങ്ങളാൽ സമ്പന്നമായ നിരയായിരുന്നു കർണാടകയുടേത്. പ്രതിരോധനിരക്കാരുടെ ശാരീരികമികവും അവർക്ക് അനുകൂലമായി. എന്നാൽ ആക്രമണം ശക്തമാക്കിയുള്ള കേരളത്തിന്റെ നിരയിൽ മൂന്നു സ്ട്രൈക്കർമാരെയാണ് കോച്ച് വി.പി. ഷാജി വിന്യസിപ്പിച്ചത്.
നായകൻ പി. ഉസ്മാൻ, ജോബി ജസ്റ്റിൻ, സഹൽ അബ്ദുസമദ് എന്നിങ്ങനെയായിരുന്നു. ഇവർക്കാകട്ടെ ഒരിക്കൽ പോലും കർണാടക പ്രതിരോധത്തെ ഭേദിച്ചു കടക്കാനായില്ല. ഹൈബോളുകൾ ക്ലിയർ ചെയ്യുന്നതിലും കേരളാതാരങ്ങൾക്കു പിഴവു സംഭവിച്ചു.
ഇന്നലെ ഫോമിൽ അല്ലാതിരുന്നിട്ടും മുൻനിരയിലെ ജോബി ജസ്റ്റിനു പകരം ആളെയിറക്കാൻ കോച്ച് തയാറായില്ല. കളി കഴിയാൻ നിമിഷങ്ങളുള്ളപ്പോഴാണ് ജസ്റ്റിനെ കയറ്റിയത്. അതേസമയം ജയത്തോടെ യോഗ്യത നേടുകയായിരുന്നു ലക്ഷ്യമെങ്കിലും അവർ പരുക്കൻ കളിയെടുത്തതിനാൽ സ്കോറിംഗ് നടന്നില്ലെന്നും ഫൈനൽ റൗണ്ടിലേക്കു കൂടുതൽ ആക്രമണ സ്വഭാവത്തോടെ ടീമിനെ ഇറക്കുമെന്നും കോച്ച് വി.പി. ഷാജി പറഞ്ഞു. ആക്രമണം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി. മനോജ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: സർവവും സമർപ്പിച്ചു കഴിഞ്ഞു മാത്രമേ കളം വിടൂ എന്ന് ഐപിഎൽ ട്വന്റി-20 ക്രിക്ക...
Top