കോണ്‍ഗ്രസിനും ഇടത് പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്നു പറഞ്ഞ മോദി രണ്ട് കൂട്ടരും അഴിമതിക്കാരാണെന്നും അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളാണ്.
ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരേയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും തന്റെ സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ജി. കൃഷ്ണകുമാർ, പി.കെ. കൃഷ്ണദാസ്, നടിയും നർത്തകിയുമായ ശോഭന തുടങ്ങിയവർ പങ്കെടുത്തു.