ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്നു പരാതിക്കാർ
ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്നു പരാതിക്കാർ
Friday, January 19, 2018 1:01 AM IST
ന്യൂഡൽഹി: ആധാർ എടുക്കുന്നതിനായി സ്വകാര്യ ഏജൻസികൾക്കു നൽകുന്ന വിവരങ്ങൾ സുരക്ഷിതമല്ലെന്നു പരാതിക്കാർ. സ്വകാര്യ എൻറോൾമെന്‍റ് ഏജൻസികളുമായി ആധാർ അഥോറിറ്റി നേരിട്ടു കരാറില്ലെന്നും ആധാറിന്‍റെ ഭരണഘടന സാധുത പരിശോധിക്കുന്ന ഭരണഘടന ബെഞ്ചിനു മുന്നിൽ പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി.

പൗരന്‍റെ സുപ്രധാനമായ വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ ഭരണകൂടം നിർബന്ധിക്കുകയാണ്. ആധാർ പദ്ധതിക്കായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ സ്വകാര്യ എൻറോളിംഗ് ഏജൻസികൾ സ്റ്റിംഗ് ഓപറേഷൻ നടത്തിയ ചാനലുകൾക്ക് പണത്തിനു പകരം കൈമാറിയ വിവരങ്ങളും ശ്യാം ദിവാൻ കോടതിയെ ബോധിപ്പിച്ചു. ആധാർ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം സ്വകാര്യ ഏജൻസികളുടെ കൈകളിൽ ഇവ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആധാർ എൻറോൾ ചെയ്യുന്പോൾ മൊബൈൽ നന്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൂരിപ്പിച്ച് നൽകുന്ന ഫോമിലെ ബി പാർട്ട് സ്വകാര്യ ഏജൻസികൾക്ക് ചുമതല നൽകാനാവില്ലെന്നും ഭരണകൂടത്തിന് മാത്രമേ അത്തരം വിവരങ്ങൾ കൈമാറാനാകൂവെന്നും ദിവാൻ വാദിച്ചു.
ആധാർ എൻറോൾ ചെയ്യുന്ന സമയത്ത് പൂരിപ്പിച്ച് നൽകുന്ന ഫോമിന്‍റെ കൂടെയുള്ള സത്യവാങ്മൂലം എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ലെന്നും ശ്യാം ദിവാൻ വാദിച്ചു. ഫോം പൂരിപ്പിക്കുന്നതിനായി മേൽവിലാസം തെളിയിക്കുന്നതിന് രേഖയായി ബാങ്ക് സ്റ്റേറ്റ്മെന്‍റിനെയും പാസ്പോർട്ടിന്‍റെയും പകർപ്പുകൾ സ്വകാര്യ ഏജൻസിയായ മൂന്നാം കക്ഷിക്ക് നൽകാൻ പൗരൻമാർ നിർബന്ധിതനാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, 20ഓളം രേഖകൾ ഇതിനായി സ്വാകരിക്കുന്നുണ്ടെന്നും അവയിൽ ഏതും സമർപ്പിക്കാവുന്നതാണെന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. എന്നാൽ, അടിയന്തര ഘട്ടങ്ങളില്ലാതെ ഒരാളെ ഈട് നൽകാൻ നിർബന്ധിക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്നായിരുന്നു ഇതിന് ശ്യാം ദിവാന്‍റെ മറുപടി.

ഇൻഷ്വറൻസ് പോളിസി എടുക്കുന്നതിനും മൊബൈൽ കണക്‌ഷൻ എടുക്കുന്നതിനും സ്വകാര്യ ഇൻഷ്വറൻസ് ഏജൻസികൾക്കും മൊബൈൽ സർവീസ് ദാതാക്കൾക്കും മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ നൽകുന്ന നിങ്ങൾക്ക് എന്തുകൊണ്ടാണ് സർക്കാരിനു സമാനമായ രേഖകൾ കൈമാറുന്നതിൽ പ്രശ്നമെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് ചോദിച്ചു.

സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ബാങ്ക് സ്റ്റേറ്റ്മെന്‍റിനും മേൽവിലാസം തെളിയിക്കുന്ന രേഖ കൈമാറുന്നുണ്ടെന്നും അപ്പോഴും രഹസ്യ വിവരങ്ങൾ വെളിപ്പെടുന്നുണ്ടെന്നും ജസ്റ്റീസ് സിക്രിയും പറഞ്ഞു. എന്നാൽ, സ്വകാര്യ എൻറോൾമെന്‍റ് ഏജൻസികൾ നിങ്ങളുടെ ബാങ്കറോ ഇൻഷ്വറൻസ് ഏജന്‍റോ മൊബൈൽ സേവന ദാതാവോ അല്ലെന്നായിരുന്നു ശ്യാം ദിവാന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.