ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്‍റെയും വാക്കുകൾക്ക് വിലക്ക്
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്‍റെയും  വാക്കുകൾക്ക് വിലക്ക്
Saturday, May 18, 2024 3:05 AM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജന്‍റെയും പ്രസംഗങ്ങളിൽ കത്തിവച്ച് ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വോട്ടഭ്യർഥിക്കാൻ അനുവദിച്ചുള്ള പ്രസംഗത്തിൽനിന്നാണ് “മുസ്‌ലിംകൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണം, ഭരണ പാപ്പരത്തം’’ എന്നീ വാക്കുകൾക്ക് ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും വിലക്കേർപ്പെടുത്തിയത്.

യെച്ചൂരിയുടെ പ്രസംഗം ഡൽഹിയിലും ദേവരാജന്‍റേത് കോൽക്കത്തയിലുമായിരുന്നു റെക്കോർഡ് ചെയ്തത്. പ്രസംഗം റെക്കോർഡ് ചെയ്യുന്നതിനുമുന്പാണ് ചില വാക്കുകൾ പാടില്ലെന്ന് ഇരുവരോടും ആവശ്യപ്പെട്ടത്.

നീക്കം ചെയ്തതു പുനഃപരിശോധിക്കണമെന്ന് ദൂരദർശനോട് യെച്ചൂരി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പ്രസംഗം സെൻസർ ചെയ്തതിനുശേഷം ഏപ്രിൽ 16ന് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെഅനുമതി പ്രകാരം ആറു ദേശീയ പാർട്ടികൾക്കും 59 സംസ്ഥാന പാർട്ടികൾക്കും ദൂരദർശൻ വഴി പ്രചാരണത്തിന് അനുമതിയുണ്ട്. മറ്റു രാജ്യങ്ങളെയും സമുദായങ്ങളെയും വിഭാഗങ്ങളെയും വിമർശിക്കാൻ പാടില്ല, കലാപാഹ്വാനം നടത്തരുത്, കോടതിയലക്ഷ്യ പ്രസ്താവനകൾ ഒഴിവാക്കണം, രാജ്യത്തിന്‍റെ ഐക്യത്തെയും പരമാധികാരത്തെയും ഉദ്ഗ്രഥനത്തെയും ചോദ്യംചെയ്യുന്ന പ്രസ്താവനകൾ പാടില്ല, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കണം എന്നീ മാനദണ്ഡങ്ങളോടെയാണ് പാർട്ടികൾക്ക് ദൂരദർശൻവഴിയും എഐആർ വഴിയും പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുന്നത്.

അതേസമയം, കേന്ദ്രസർക്കാരിന് ഇഷ്‌ടമല്ലാത്ത വാക്കുകൾ ദൂരദർശനും ആകാശവാണിയും ഒഴിവാക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.