ലിബിയന്‍ തീരത്തു ബോട്ട് മുങ്ങി 170 പേരെ കാണാതായി
Sunday, August 24, 2014 11:48 PM IST
ട്രിപ്പോളി: ആഫ്രിക്കയില്‍നിന്നുള്ള 200 അനധികൃത കുടിയേറ്റക്കാര്‍ കയറിയ ബോട്ട് ലിബിയന്‍ തീരത്തു മുങ്ങി. വെള്ളിയാഴ്ച രാത്രിയില്‍ നടന്ന സംഭവം ഇന്നലെ രാവിലെയാണ് പുറംലോകം അറിഞ്ഞത്. ഇന്നലെ രാവിലെ ആദ്യം സംഭവമറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ തീരസംരക്ഷണസേനയെ വിവരമറിയിക്കുകയായിരുന്നു. 16 പേരെ രക്ഷപ്പെടുത്തിയതായും 15 മൃതദേഹങ്ങള്‍ കണ്െടടുത്തതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ലിബിയന്‍ തീരസംരക്ഷണ സേന അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളില്‍നിന്നു 35 മൈല്‍ അകലെ ഖ്വാറാബൌലിയ്ക്കടുത്തു കടലിലാണു മരത്തടികൊണ്ടു നിര്‍മിച്ച ബോട്ട് തിരയില്‍പ്പെട്ടു മുങ്ങിയത്. ഇറ്റലി ലക്ഷ്യമാക്കി യാത്ര തിരിച്ചവരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്നു നാവികസേനാ വക്താവ് അയൂബ് ഖ്വാസെം പറഞ്ഞു. കണ്െടടുത്ത മൃതദേഹങ്ങളില്‍ ഒന്നര വയസു പ്രായമുള്ള കുട്ടിയുമുണ്െടന്നും അപകടത്തില്‍പ്പെട്ടതു സൊമാലിയ, എരിത്രിയ എന്നീ രാജ്യക്കാരാണെന്നും ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കടലിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കണ്െടടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു മെഡിറ്ററേനിയന്‍ കടല്‍ വഴി ബോട്ടില്‍ അനധികൃതമായി എത്തുകയും കടലില്‍ അപകടത്തില്‍പ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ദുരന്തം വര്‍ധിച്ചതോടെ മെഡിറ്ററേനിയന്‍ കടലില്‍ ഇറ്റാലിയന്‍ തീരസംരക്ഷണസേന പട്രോളിംഗ് ശക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച പട്രോളിംഗില്‍ ഇതുവരെ 70,000ത്തോളം പേരെ രക്ഷപ്പെടുത്താനായെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നത്.

ലിബിയയിലെ ട്രിപ്ളോ, സാവാറ, മിസ്രാതാ എന്നീ തീരങ്ങള്‍ വഴിയാണു മനുഷ്യക്കടത്ത് നടക്കുന്നത്. ഓരോരുത്തരില്‍നിന്നു 2,000 ഡോളര്‍ വരെ ഈടാക്കിയാണു ബോട്ടില്‍ കുത്തിനിറച്ച് അപകടം പതിയിരിക്കുന്ന മെഡിറ്ററേനിയന്‍ കടലിലൂടെ ബോട്ടില്‍ കൊണ്ടുപോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.