കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃതലത്തില്‍ മലയാളിയായ സാബു കുര്യന്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃതലത്തില്‍ മലയാളിയായ സാബു കുര്യന്‍
Monday, March 2, 2015 11:30 PM IST
മാഞ്ചസ്റര്‍: മലയാളിയായ സാബു കുര്യനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംസ്റണ്‍ ആന്‍ഡ് സ്റഡ്ഫോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്ററില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക പൊതുയോഗത്തിലാണു നിയമനം. ഈ മേയില്‍ യുകെയില്‍ പൊതുതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലാണു സാബുവിന്റെ നിയമനം.

കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ കുടുംബാംഗമാണു സാബു. മാഞ്ചസ്ററിലെ ആറു നിയോജക മണ്ഡലങ്ങളില്‍ ഇന്ത്യന്‍വംശജരുടെ വോട്ട് ഉറപ്പിക്കുകയാണു സാബുവിന്റെ ചുമതല. ഇതാദ്യമായാണ് ഒരു മലയാളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാകുന്നത്. നിലവില്‍ കണ്‍സര്‍വേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ പേട്രണ്‍കൂടിയാണു സാബു.

ലേബര്‍ പാര്‍ട്ടിയില്‍ നിരവധി മലയാളികളുണ്െടങ്കിലും ടോറിപാര്‍ട്ടിയുടെ പദവികളില്‍ മലയാളികള്‍ ഇതുവരെ നിയമിതരായിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ നിര്‍ണയിക്കുന്നതില്‍ ഇന്ത്യന്‍ വംശജരുടെ പങ്ക് നിര്‍ണായകമാകുന്ന സാഹചര്യത്തില്‍് ഓരോ ഇന്ത്യന്‍ വംശജരുടെ വോട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ടോറികളും ലേബര്‍ പാര്‍ട്ടിയും മത്സരിക്കുകയാണ്. അതിനിടെയാണു മലയാളിയെ ടോറി ഡെപ്യൂട്ടി ചെയര്‍മാനായി കണ്െടത്തിയത്. ഇന്ത്യക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സാബു കുര്യന്‍ നിരവധി തവണ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന മന്ത്രിമാരെയും കണ്ടിരുന്നു. നിരന്തരമായി ഇന്ത്യക്കാരുടെ വിഷയങ്ങള്‍ പാര്‍ട്ടി യോഗങ്ങളിലും ഉന്നതതല യോഗങ്ങളിലും ഉന്നയിക്കുന്ന സാബുവിനെ ഡെപ്യൂട്ടി ചെയര്‍മാനാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. സാബുവിന്റെ നിയമനത്തോടെ കൂടുതല്‍ മലയാളികള്‍ക്കു ടോറി പാര്‍ട്ടിയില്‍ അവസരം ലഭിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു മലയാളിക്കെങ്കിലും പാര്‍ലമെന്റിലേക്കു മത്സരിക്കാന്‍ സീറ്റ് ലഭിക്കുന്നതിനുവേണ്ടി സമ്മര്‍ദം ചെലുത്തുമെന്നു സാബു പറഞ്ഞു. ഇന്ത്യക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയാണു പ്രഥമലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.