കൈക്കൂലിക്കേസില്‍ ബ്രസീല്‍ മുന്‍ മന്ത്രി അറസ്റില്‍
Wednesday, August 5, 2015 11:10 PM IST
ബ്രസീലിയ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഹൊസെ ദിര്‍ക്യൂവിനെ അറസ്റു ചെയ്തു. മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ഡി സില്‍വയുടെ ചീഫ് ഓഫ് സ്റാഫായിരുന്നു ഹൊസെ.

എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരില്‍നിന്നു വന്‍തുക കൈക്കൂലി വാങ്ങിയെന്നാണു കേസ്. പണംകൊടുത്തു വോട്ടു വാങ്ങിയ കേസില്‍ 2013ല്‍ അദ്ദേഹം അറസ്റിലായിരുന്നു.


ഹൊസെ ദിര്‍ക്യൂവിനെതിരേയുള്ള അന്വേഷണം മുന്‍ പ്രസിഡന്റ് ലുലായിലേക്കും ഇപ്പോഴത്തെ പ്രസിഡന്റ് ദില്‍മാ റുസെഫിലേക്കും നീണ്ടുപോയേക്കാമെന്നു സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.