മാധേശികള്‍ ഉപരോധം പിന്‍വലിച്ചു
Tuesday, February 9, 2016 11:07 PM IST
കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ അഞ്ചുമാസമായി ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നേപ്പാളിലെ മാധേശി സമരക്കാര്‍ പിന്‍വലിച്ചു. ഉപരോധത്തെത്തുടര്‍ന്ന് ഇന്ധന, ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ഇന്നലെ മുതല്‍ ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുമായി ഇന്ത്യയില്‍നിന്നുള്ള ട്രക്കുകള്‍ നേപ്പാളില്‍ എത്തിത്തുടങ്ങി. ഈ മാസം 19ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കേയാണ് ഇന്ത്യന്‍ വംശജരായ മാധേശികള്‍ ഉപരോധം പിന്‍വലിച്ചത്.


നേപ്പാളിനെ ഏഴു പ്രവിശ്യകളായി വിഭജിക്കുന്ന ഭരണഘടനാ വ്യവസ്ഥയ്ക്ക് എതിരേയുള്ള സമരം തുടരുമെന്നും മാധേശി മുന്നണി വ്യക്തമാക്കി. റാലികള്‍ ഉള്‍പ്പെടെയുള്ള സമരമുറകളാണു നടത്തുക.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കിയുള്ള പ്രവിശ്യാ വിഭജനം വേണമെന്നാണു പ്രക്ഷോഭകാരികളുടെ ആവശ്യം. അഞ്ചുമാസം പിന്നിട്ട പ്രക്ഷോഭത്തില്‍ ഇതിനകം 55 പേര്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.