ധ്യാനാത്മക സന്യാസത്തെപ്പറ്റി പ്രമാണരേഖ
ധ്യാനാത്മക സന്യാസത്തെപ്പറ്റി പ്രമാണരേഖ
Tuesday, July 26, 2016 12:31 PM IST
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുടെ ധ്യാനാത്മക ജീവിതം സംബന്ധിച്ച പുതിയ അപ്പസ്തോലിക പ്രമാണരേഖ പുറത്തിറക്കി. ദൈവത്തിന്റെ മുഖം തേടി (വുൾതും ദേയി ക്വേറേറെ) എന്ന ഈ പ്രമാണരേഖ ധ്യാനാത്മക സന്യാസസമൂഹങ്ങൾക്കു പുതിയ നിയമസംഹിത തയാറാക്കുന്നതിനു വഴിതെളിക്കും.

പന്ത്രണ്ടാം പിയൂസ് മാർപാപ്പ പുറപ്പെടുവിച്ച 1950 –ലെ സ്പോൺസാ ക്രിസ്റ്റി എന്ന പ്രമാണരേഖയ്ക്കു തുടർച്ചയായുള്ളതാണിത്. സന്യാസാർഥിനികളുടെ പരിശീലനം സംബന്ധിച്ച എല്ലാ വിഷയങ്ങളെയും പ്രമാണരേഖ വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ വിവിധ സമൂഹങ്ങൾക്കുള്ള മാർഗരേഖകൾ സന്യസ്തജീവിതത്തിനായുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ തിരുസംഘം പുറത്തിറക്കും.


ദൈവവചനത്തെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ടു പ്രാർഥനയിലുള്ള ജീവിതമാണു ധ്യാനാത്മക സന്യാസത്തിൽ ഉദ്ദേശിക്കുന്നതെന്ന് ആമുഖത്തിൽ മാർപാപ്പ പറയുന്നു. സന്യാസ ജീവിതത്തിന്റെ അടിസ്‌ഥാന പ്രമാണങ്ങളായ നിശബ്്ദത, വിശുദ്ധ മൗനം, സൈ്‌ഥര്യം തുടങ്ങിയവയെ നഷ്്ടപ്പെടുത്താതെ സമകാലിക സമൂഹവുമായി സംവദിക്കാൻ സന്യാസികൾക്കു സാധിക്കണം എന്ന് ഈ പ്രമാണരേഖ ആഹ്വാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.