ലാഹോറിൽ ചാവേർ ആക്രമണം; 18 മരണം
ലാഹോറിൽ ചാവേർ ആക്രമണം; 18 മരണം
Monday, February 13, 2017 10:59 AM IST
ലാഹോർ: പാക് പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ പ്രതിഷേധറാലി ക്കിടെ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ മൂന്നു പോലീസ് ഓഫീസർമാർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു.

സർക്കാരിന്‍റെ മരുന്നു നയത്തിൽ പ്രതിഷേധിച്ച് ഫാർമസി സ്റ്റുകൾ പ്രവിശ്യാ അസംബ്ലിയിലേക്കു നടത്തിയ റാലിയിലാണു സ്ഫോടനമുണ്ടായത്. ലാഹോർ പോലീസിലെ ട്രാഫിക് വിഭാഗം മേധാവി അഹമ്മദ് മൊബീൻ, സീനിയർ സൂപ്രണ്ട് ഷഹിദ് ഗോണ്ടാൽ, ഡിഎസ്പി പർവേസ് ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട പോലീസ് ഓഫീസർമാർ. പരിക്കേറ്റ 80 പേരിൽ 11 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി ഖാജാ സൽമൻ റഫീക് പറഞ്ഞു.

ചാവേർ ഭടൻ ഉന്നംവച്ചത് റാലിക്കാരെയല്ലെന്നും പോലീസ് ഉദ്യോഗസ്ഥരെയാണെന്നും അധിതർ പറഞ്ഞു. റാലിക്കാരുമായി സന്ധി സംഭാഷണത്തിനു പോലീസ് ഓഫീസർ മൊബീൻ എത്തി മിനിറ്റുകൾക്കകമായിരുന്നു സ്ഫോടനം. ഈ സമയത്ത് ഒരാൾ ബൈക്കുമായി പോലീസ് ഓഫീസർമാരുടെ അടുത്തെത്തുന്നതും സ്വയം പൊട്ടിത്തെറിക്കുന്നതും ടിവി ദൃശ്യങ്ങളിൽ കാണാം.


പഞ്ചാബ് അസംബ്ളി മന്ദിരം, ഗവർണറുടെ വസതി എന്നിവയ്ക്കു നേരേ ഭീകരാക്രമണമുണ്ടായേക്കാമെന്നു മുന്നറിയിപ്പു കിട്ടിയിരുന്നതായി പഞ്ചാബ് നിയമമന്ത്രി റാണാ സനാവുള്ള പറഞ്ഞു. ഈ മേഖലയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. റാലി നടത്തിയില്ലായിരുന്നുവെങ്കിൽ ഇവിടെ ആക്രമണം ഉണ്ടാവുമായിരുന്നില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററുകൾ അകലെ കേൾക്കാമായിരുന്നു.

ലാഹോർ ആക്രമണത്തെ പ്രധാനമന്ത്രി നവാസ് ഷരീഫും സൈനികമേധാവി ജനറൽ ബജ്‌വയും അപലപിച്ചു. ഭീകരർക്ക് എതിരേയുള്ള പോരാട്ടത്തെ തടയാൻ ഇത്തരം ആക്രമണങ്ങൾക്കു സാധിക്കില്ലെന്നു പ്രധാനമന്ത്രി ഷരീഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ലാഹോർ സ്ഫോടനത്തെത്തുടർന്ന് ഇസ്‌ലാമാബാദിലും സുരക്ഷ ശക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.