പീഡനങ്ങളെ അതിജീവിച്ച കർദിനാൾ വിൽക് അന്തരിച്ചു
പീഡനങ്ങളെ അതിജീവിച്ച കർദിനാൾ വിൽക് അന്തരിച്ചു
Monday, March 20, 2017 12:06 PM IST
പ്രാഗ്: ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് വാഴ്ചക്കാലത്തു പൗരോഹിത്യ ധർമം നിറവേറ്റാൻ ഒളിജീവിതം നയിക്കേണ്ടിവന്ന കർദിനാൾ മിലോസ്ലാവ് വിൽക് (84) അന്തരിച്ചു. കാൻസർ രോഗമായിരുന്നു മരണകാരണം.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേക്കും രാജ്യം കമ്യൂണിസ്റ്റ് വാഴ്ചയിലായതിനാൽ സെമിനാരി പഠനം വൈകി. കാർ ഫാക്ടറി തൊഴിലാളിയായും സൈനികനായും ജോലിചെയ്ത ശേഷമാണ് 1968-ൽ 36-ാം വയസിൽ വൈദികനായത്. മികച്ച പ്രസംഗകനായി പേരെടുത്ത ഫാ. വിൽക് തുടക്കം മുതലേ കമ്യൂണിസ്റ്റ് സർക്കാരിന്‍റെ നോട്ടപ്പുള്ളിയായിരുന്നു.
1971-ൽ അദ്ദേഹത്തെ ജനവാസംകുറഞ്ഞ ബൊഹീമിയൻ വനമേഖലയിലെ പള്ളികളിലേക്കു മാറ്റാൻ ഭരണകൂടം നിർബന്ധിച്ചു. 1978-ൽ പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്നതിനു ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. പകരം ജനാലകൾ തുടയ്ക്കുന്ന പണിക്ക് ഗവൺമെന്‍റ് അദ്ദേഹത്തെ നിയോഗിച്ചു. പകൽ പ്രാഗ് നഗരത്തിൽ ജനാല തുടപ്പുകാരനായി പ്രവർത്തിച്ചു. രാത്രി കത്തോലിക്കരുടെ ചെറുസംഘങ്ങളിൽ വൈദിക ശുശ്രൂഷ നടത്തി. 1988 വരെ ഈ നില തുടർന്നു.


കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച വെൽവെറ്റ് വിപ്ലവത്തിനു ശേഷമാണ് അദ്ദേഹത്തിനു സ്വതന്ത്രമായി പ്രവർത്തിക്കാനായത്. 1990-ൽ സെസ്കെ ബുഡോവീഷിൽ ബിഷപ് ആയി. പിറ്റേ വർഷം പ്രാഗ് ആർച്ച്ബിഷപ് ആയി. 1994-ൽ കർദിനാൾ പദവിയിലേക്കുയർത്തപ്പെട്ടു. 1993 മുതൽ 2001 വരെ യൂറോപ്യൻ എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ കൗൺസിലിന്‍റെ പ്രസിഡന്‍റ് ആയിരുന്നു.

2010-ൽ രൂപതാഭരണത്തിൽനിന്ന് വിരമിച്ചു. പീഡനങ്ങളും ദുരിതങ്ങളും അവഗണിച്ചുകൊണ്ട് ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിന്നയാളാണു കർദിനാൾ വിൽക് എന്നു ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.