ഭൂഖണ്ഡാന്തര മിസൈലുകളുമായി ഉത്തരകൊറിയയുടെ പരേഡ്
ഭൂഖണ്ഡാന്തര മിസൈലുകളുമായി ഉത്തരകൊറിയയുടെ പരേഡ്
Saturday, April 15, 2017 11:52 AM IST
പ്യോംഗ്യാംഗ്: അമേരിക്ക പ്രകോപനം തുടർന്നാൽ ആണവാക്രമണത്തിനു മടിക്കില്ലെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നൽകി. ഉത്തരകൊറിയൻ രാഷ്‌ട്രസ്ഥാപകൻ കിം ഇൽസുംഗിന്‍റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ ഇന്നലെ നടത്തിയ സൈനിക പരേഡിൽ ആദ്യമായി രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ പ്രദർശിപ്പിച്ചു. മുങ്ങിക്കപ്പലിൽനിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളും പ്രദർശിപ്പിച്ചു. ഭൂഖണ്ഡാന്തര മിസൈലിന്‍റെ കവചത്തിനുള്ളിൽ മിസൈലുണ്ടോ എന്നു ചില വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിച്ചു.

കിം ഇൽസുംഗ് ജയന്തി(സൂര്യദിനം) പ്രമാണിച്ച് ഉത്തരകൊറിയ ആറാമത്തെ ആണവമിസൈൽ പരീക്ഷണം നടത്തുമെന്നു പരക്കേ പ്രചാരണമുണ്ടായിരുന്നു. പരീക്ഷണം നടത്തിയാൽ ഉത്തരകൊറിയയെ പാഠം പഠിപ്പിക്കുമെന്നു യുഎസ് പ്രഖ്യാപിച്ചു. ചൈനയും ഇതിനോടു യോജിച്ചു. ഇന്നലെ ഏതായാലും ആണവപരീക്ഷണം നടത്തിയതായി റിപ്പോർട്ടില്ല.‌ എന്നാൽ, ട്രംപ് ഭരണകൂടം അയച്ച യുഎസ്എസ് കാൾ വിൻസൻ എന്ന വിമാനവാഹിനിയും മിസൈൽ നശീകരണികൾ ഉൾപ്പെട്ട കപ്പൽ വ്യൂഹവും ഏതു സ്ഥിതിയും നേരിടാൻ സജ്ജമായി കൊറിയൻ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ്. സിറിയയിൽ നടത്തിയതുപോലുള്ള മിസൈൽ ആക്രമണം നടത്താൻ ഈ കപ്പലുകൾക്കാവും.


ഇതേസമയം, സൈനികശ ക്തി പ്രകടിപ്പിച്ചു നടത്തിയ പരേഡിൽ ഇതുവരെ പുറത്തുകാണിക്കാത്ത ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയ പ്രദർശിപ്പിച്ചത് അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കുമുള്ള താക്കീതായി വ്യാഖ്യാനിക്കപ്പെടുന്നു. ഏ തു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നു കഴിഞ്ഞദിവസം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മുന്നറിയിപ്പു നൽകി.പരസ്പരമുള്ള പ്രകോപനം ഉപേക്ഷിക്കാനും സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നതായും വാങ് പറഞ്ഞു.

പ്യോംഗ്യാംഗിലെ കിം ഇൽ സുംഗ് ചത്വരത്തിൽ നടത്തിയ സൈനിക പരേഡിൽ ടാങ്കുകളും മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചിംഗ് സംവിധാനങ്ങളും മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പ്രദർശിപ്പിച്ചു. സൈനികബാൻഡും മാർച്ച് ചെയ്തുനീങ്ങിയ പട്ടാളക്കാരും മുകളിൽ നിരനിരയായി പറന്ന വിമാനങ്ങളും പരേഡിനു കൊഴുപ്പേകി. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോംഗ് ഉൻ സല്യൂട്ട് സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.