ചൈനീസ് മധ്യസ്ഥർക്കു മറുപടി നൽകാതെ ഉത്തര കൊറിയ
ചൈനീസ്  മധ്യസ്ഥർക്കു മറുപടി  നൽകാതെ ഉത്തര കൊറിയ
Monday, April 17, 2017 12:20 PM IST
സിയൂൾ: ഉത്തരകൊറിയ ചൈനയുടെ മധ്യസ്ഥ ശ്രമത്തോടു സഹകരിക്കുന്നില്ലെന്നു റിപ്പോർട്ട്. അണ്വായുധങ്ങളും ആണവമിസൈലുകളും വികസിപ്പിക്കുന്നതിൽനിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാൻ ചൈനയോട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് അഭ്യർഥിച്ചിരുന്നു. അതനുസരിച്ച് ചർച്ചയ്ക്കു ശ്രമിച്ച രണ്ട് ചൈനീസ് നയതന്ത്രജ്ഞർക്കു കിം ജോംഗ് ഉന്നിന്‍റെ രാജ്യം മറുപടി പോലും നൽകിയില്ലെന്നു ബ്ലൂംബർഗ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ കൂടിക്കാഴ്ചയിലാണു ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിംഗിനോടു സഹായം തേടിയത്. ഇതു ട്രംപ് പിന്നീട് അഭിമുഖത്തിലും ട്വിറ്ററിലും വെളിപ്പെടുത്തി.

ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യിയും ആണവകാര്യത്തിൽ ഉത്തര കൊറിയയിലേക്കുള്ള ദൂതൻ വു ഡാവെയുമാണ് ചർച്ചയ്ക്കു ശ്രമിച്ചത്.ഉത്തരകൊറിയയോടു പ്രസിഡന്‍റ് ട്രംപിന്‍റെ സമീപനം പഴയതുപോലെയായിരിക്കില്ലെന്ന് കൊറിയൻ അതിർത്തിയിൽ യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് പറഞ്ഞു. അതിർത്തിയിലെ നിസൈനീകൃത മേഖലയിൽ ഉത്തര കൊറിയൻ പട്ടാളനിരയുടെ നൂറ് അടി സമീപത്തുനിന്നാണു പെൻസ് മുന്നറിയിപ്പ് നൽകിയത്. മുൻ പ്രസിഡന്‍റുമാരുടെ “സൈനിക ക്ഷമ’’ ട്രംപ് കാണിക്കുന്നില്ലെന്നാണു പെൻസ് പറഞ്ഞത്. എങ്കിലും സമാധാന ശ്രമങ്ങൾ ഇരട്ടി ശക്തിയോടെ തുടരും. സമാധാനപരമായി പരിഹരിക്കാമെന്നാണു പ്രതീക്ഷ. പെൻസ് കൂട്ടിച്ചേർത്തു. ഇപ്പോൾ അമേരിക്കൻ സഖ്യരാജ്യങ്ങളായ ജപ്പാനെയും ദക്ഷിണകൊറിയയെയും ആക്രമിക്കാനുള്ള മിസൈൽ ശേഷി ഉത്തര കൊറിയയ്ക്കുണ്ട്. പുതിയൊരു ബാലിസ്റ്റിക് മിസൈൽ ഞായറാഴ്ച പരിക്ഷീച്ചതു പരാജയപ്പെട്ടിരുന്നു.


ഉത്തരകൊറിയയുടെ ആണവശേഷി നശിപ്പിക്കാൻ തക്ക കൂട്ട ബോംബിംഗ് അടക്കമുള്ള കാര്യങ്ങൾ അമേരിക്ക ആലോചിക്കുന്നുണ്ട്.
ഈ ശനിയാഴ്ച ഉത്തര കൊറിയയിൽ ദേശീയ സൈനിക ദിനമാണ്. അന്നേക്ക് എന്തെങ്കിലും ഒരു പരീക്ഷണം കൂടി ഉത്തര കൊറിയ നടത്തുമെന്നു നിരീക്ഷകർ കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.