സമാധാനത്തിനും അനുരഞ്ജനത്തിനും മാർപാപ്പയുടെ ആഹ്വാനം
സമാധാനത്തിനും അനുരഞ്ജനത്തിനും മാർപാപ്പയുടെ ആഹ്വാനം
Friday, April 28, 2017 11:38 AM IST
കയ്റോ: അക്രമത്തിൽനിന്നു പിന്തിരിഞ്ഞ് സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാത സ്വീകരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ദ്വിദിന ഈജിപ്ഷ്യൻ പര്യടനത്തിനെത്തിയ മാർപാപ്പ കയ്റോയിലെ അൽ അസർ യൂണിവേഴ്സിറ്റിയിൽ സമാധാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. ഗ്രാൻഡ് ഇമാം ഷേക്ക് അഹമ്മദ് അൽ തയ്ബ് മാർപാപ്പയെ സ്വീകരിച്ചു.

മതഭക്തിയുടെ മുഖംമൂടി ധരിച്ചു നടത്തുന്ന അതിക്രമങ്ങൾ തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരു പറഞ്ഞു നടത്തുന്ന എല്ലാവിധത്തിലുള്ള അതിക്രമങ്ങളെയും എതിർക്കണം. പ്രതികാരം, വിദ്വേഷം എന്നിവ പാടില്ല. ഇക്കാര്യങ്ങൾ യുവജനങ്ങളെ പഠിപ്പിക്കാൻ മതനേതാക്കൾക്കു കടമയുണ്ടെന്നും മാർപാപ്പ പറഞ്ഞു.

തീവ്രവാദികൾക്ക് പണവും ആയുധവും എത്തുന്ന മാർഗങ്ങൾ തടയണമെന്നും അദ്ദേഹം നിർദേശിച്ചു. സമാധാന സന്ദേശവുമായാണു താൻ ഈജിപ്തിൽ എത്തിയിട്ടുള്ളതെന്നും മാർപാപ്പ വ്യക്തമാക്കി.


ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ കയ്റോ അന്തർദേശീയ വിമാനത്താവളത്തിലെത്തിയ മാർപാപ്പയ്ക്ക് ഉജ്വല സ്വീകരണം നൽകപ്പെട്ടു. വിമാനത്താവളത്തിൽനിന്നു പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കാണ് അദ്ദേഹം പോയത്. പ്രസിഡന്‍റ് അബ്ദൽ ഫത്താ അൽസിസിയുമായി ചർച്ച നടത്തി.

അടുത്തയിടെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 45 ക്രൈസ്തവർക്കു ജീവഹാനി നേരിട്ട പശ്ചാത്തലത്തിൽ ഈജിപ്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ നിലവിലുണ്ട്. മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ചു സുരക്ഷ ശക്തമാക്കി. . എന്നാൽ മാർപാപ്പ നീലനിറമുള്ള സാധാരണ ഫിയറ്റ് കാറിലാണു സഞ്ചരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.