മെർക്കലിന് അട്ടിമറി ജയം
മെർക്കലിന്  അട്ടിമറി ജയം
Monday, May 15, 2017 11:47 AM IST
ബർലിൻ: ജർമനിയിൽ ആംഗല മെർക്കലിന് അട്ടിമറി ജയം. സെപ്റ്റംബറിലെ ദേശീയ തെരഞ്ഞെടുപ്പിൽ മെർക്കലിനെയും അവരുടെ ക്രിസ്റ്റ്യൻ ഡെമൊക്രാറ്റിക് യൂണിയനെയും (സിഡിയു) തോൽപ്പിക്കാമെന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി)യുടെ മോഹത്തിനു കനത്ത തിരിച്ചടി.

പടിഞ്ഞാറൻ സംസ്ഥാനമായ നോർത്ത് റൈൻ -വെസ്റ്റ് ഫാലിയയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിഡിയു 33 ശതമാനം വോട്ടോടെ ഒന്നാമതെത്തി. ഭരണകക്ഷിയായ എസ്പിഡിക്കു 31.2 ശതമാനമേ ലഭിച്ചുള്ളൂ. 1966നുശേഷം ഒരു തവണയൊഴികെ എന്നും എസ്പിഡിയുടെ ഭരണത്തിലായിരുന്ന സംസ്ഥാനമാണിത്. രാജ്യത്തെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനവും ഇതാണ്. ജനസംഖ്യയുടെ നാലിലൊന്ന് (1.79 കോടി) ഇവിടെയാണ്. കൊളോൺ, ഡുസൽഡോർഫ്, റൂഹർ തുടങ്ങിയവ ഉൾപ്പെട്ട ഈ സംസ്ഥാനത്തെ തോൽവിയെ തുടർന്ന് ഗവർണർ ഹാനെലോർ ക്രാഫ്റ്റ് പാർട്ടിനേതൃത്വം രാജിവച്ചു. എസ്പിഡിയും ഗ്രീൻസ് പാർട്ടിയും ചേർന്നാണ് ഇവിടെ ഭരിച്ചിരുന്നത്. ഗ്രീൻസിന് 6.4 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. ഫ്രീ ഡെമോക്രാ റ്റുകൾക്ക് 12.6 ശതമാനം കിട്ടി. സിഡിയു ഇവരുമായി സഖ്യമുണ്ടാക്കിയേക്കും.


എസ്പിഡി നേതാവ് മാർട്ടിൻ ഷുൾസിന്‍റെ സംസ്ഥാനമാണ് നോർത്ത് റൈൻ വെസ്റ്റ് ഫാലിയ. ഈ തോൽവി ചാൻസലർ സ്ഥാനത്തേക്കു മത്സരിക്കാൻ ഒരുങ്ങുന്ന ഷുൾസിനു തിരിച്ചടിയായി.

കുടിയേറ്റ വിരുദ്ധ വികാരം സംസ്ഥാനത്തു വലിയ വേരോട്ടം നടത്തിയിട്ടില്ലെന്നു തെളിഞ്ഞെങ്കിലും കുടിയേറ്റ വിരുദ്ധ പാർട്ടികൾക്ക് നിയമസഭയിൽ പ്രാതിനിധ്യം കിട്ടി. 7.4 ശതമാനം വോട്ടാണ് ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷ പാർട്ടിക്കു നേടാനായത്. ഈ വർഷമാദ്യം ദേശീയ അഭിപ്രായ സർവേകളിൽ മെർക്കലിന്‍റെ സിഡിയുവും ഷുൾസിന്‍റെ എസ്പിഡിയും ഒപ്പത്തിനൊപ്പമായിരുന്നു. ഈ മാസമായപ്പോഴേക്കും സിഡിയു പത്തുശമാനം വോട്ടിനു മുന്നിലാണ്. സെപ്റ്റംബർ 24നാണ് ദേശീയ തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.