ചൈനീസ് വിമതനേതാവിന്‍റെ മൃതദേഹം സംസ്കരിച്ചു
ചൈനീസ് വിമതനേതാവിന്‍റെ  മൃതദേഹം സംസ്കരിച്ചു
Saturday, July 15, 2017 12:33 PM IST
ബെയ്ജിംഗ്: ജനാധിപത്യത്തിനായി വാദിച്ചതിനു ജയിലിൽ അടയ്ക്കപ്പെട്ടു രോഗം ബാധിച്ചു മരിച്ച ചൈനീസ് വിമതനേതാവ് ലിയു സിയാബോയുടെ മൃതദേഹം സംസ്കരിച്ചു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയിട്ടും ഏറ്റുവാങ്ങാൻ അനുവദിക്കപ്പെടാതിരുന്ന ലിയുവിടെ സംസ്കാരച്ചടങ്ങിൽ ഭാര്യ ലിയു സിയയും സഹോദരൻ ലിയു സിയാവോഗാംഗും അടക്കമുള്ള ബന്ധുക്കൾ പങ്കെടുത്തു.

ശനിയാഴ്ചയ വടക്കുകിഴക്കൻ ചൈനയിലെ ഷെംഗ്യാംഗ് നഗരത്തിൽ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം പരന്പരാഗതരീതിയിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. തുടർന്ന് ചാരം കടലിൽ വിതറി. കരളിന് അർബുദം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്‍റെ അന്ത്യം വ്യാഴാഴ്ചയായിരുന്നു.

മരണാനന്തര കർമങ്ങളെല്ലാം സർക്കാരിന്‍റെ കര്‌ശന മേൽനോട്ടത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കർമങ്ങളെല്ലാം പൂർത്തിയായ ശേഷം സർക്കാർ ഒരുക്കിയ വാർത്താ സമ്മേളനത്തിൽ ലിയുവിന്‍റെ സഹോദരൻ സിയാവോഗാംഗ് സംസാരിച്ചു. രോഗം ബാധിച്ച തന്‍റെ സഹോദരന് ചൈനീസ് സർക്കാർ നല്കിയ പ്രത്യേക പരിഗണനയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.


അതേസമയം ലിയുവിന്‍റെ ഭാര്യ സിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തില്ല. സംസ്കാര കർമ്മങ്ങളുടെയും ചാരം കടലിൽ വിതറുന്നതിന്‍റെയുമെല്ലാം ചിത്രം പുറത്തുവിട്ടത് സർക്കാർ വൃത്തങ്ങളാണ്.

ജനാധിപത്യത്തിനായി ശബ്ദം ഉയർത്തിയതിനു രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് 2009 ലാണ് 11 വർഷത്തേക്കു ലിയു ജയിലടയ്ക്കപ്പെട്ടത്. ഭരണപരിഷ്കരണം ആവശ്യപ്പെടുന്ന നിവേദനം എഴുതാൻ സഹായിച്ചുവെന്നതായിരുന്നു കുറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.