ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനിൽക്കും: മാർ സ്രാന്പിക്കൽ
ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനിൽക്കും: മാർ സ്രാന്പിക്കൽ
Tuesday, July 25, 2017 12:28 PM IST
ഫാത്തിമ: ദൈവിക പദ്ധതി പ്രകാരമുള്ളവ നിത്യം നിലനിൽക്കുമെന്നു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. ഫാത്തിമായിലെ പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാർഷികത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന മരിയൻ തീർഥാടനത്തിന്‍റെ ആദ്യ ദിവസം തീർഥാടകർക്കൊപ്പം ഫാത്തിമായിലുളള പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തിലുള്ള ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ചു വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഈ നൂറ്റാണ്ടിൽ സഭയേയും ലോകത്തേയും ആഴമായി സ്വാധീനിച്ച വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മൂന്നു തവണയാണ് തീർഥാടകനായി ഫാത്തിമായിൽ എത്തിയത്. ബാല്യത്തിൽതന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം പരിശുദ്ധകന്യകാമറിയത്തെ സ്വന്തം അമ്മയായി സ്വീകരിച്ചു. 1981 ൽ റോമിൽ വച്ചുണ്ടായ വധശ്രമമടക്കം അനേകം ദുരിതങ്ങളെ നേരിടാൻ അദ്ദേഹത്തിന് കരുത്തു ലഭിച്ചത് ഈ മരിയ സമർപ്പണത്തിൽ നിന്നാണ്. 1916 ൽ ആരംഭിച്ച പ്രാർഥനകൾക്കും പരിഹാരങ്ങൾക്കും ശേഷമാണ് ഇടയ കുട്ടികളായിരുന്ന ലൂസിക്കും ഫ്രാൻസീസിനും ജസീന്തായ്ക്കും 1917 ൽ മറിയത്തെ കാണാനും സന്ദേശം സ്വീകരിക്കാനും സാധിച്ചത്. ലോകത്തിലെ ശബ്ദഘോഷങ്ങൾക്കുപരി നിത്യജീവിതത്തിന്‍റെ പ്രതീകമായ നിശബ്ദതയിൽ ദൈവത്തിന്‍റെ സ്വരം ശ്രവിക്കുവാൻ വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും പരിശ്രമിക്കണമെന്നും മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു.


ഫാ. സെബാസ്റ്റ്യൻ കൂട്ടിയാനിക്കൽ എസ്്‌വിഡി, ഫാ. ഡോമിനിക്ക് കുപ്പയിൽ പുത്തൻപുരയിൽ, ഫാ. പോൾ വെട്ടിക്കാട്ട് സിഎസ് ടി, ഫാ. സജി തോട്ടത്തിൽ, ഫാ. ജോയി വയലിൽ സി എസ് റ്റി, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു. 24 ന് ആരംഭിച്ച തീർഥാടനം 27 ന് സമാപിക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.