ഗ്വാമിനെ ആക്രമിക്കുന്നതു യുഎസിനെ ആക്രമിക്കുന്നതിനു തുല്യമെന്നു ഗവർണർ
ഗ്വാമിനെ ആക്രമിക്കുന്നതു യുഎസിനെ ആക്രമിക്കുന്നതിനു തുല്യമെന്നു ഗവർണർ
Thursday, August 10, 2017 11:42 AM IST
സീയൂൾ: അമേരിക്കയുടെ സൈനികത്താവളമായ ഗ്വാം ദ്വീപ് ആക്രമിക്കാൻ ഉത്തരകൊറിയ ശ്രമിച്ചാൽ കനത്ത വില നല്കേണ്ടിവരുമെന്നു ഗ്വാം ഗവർണർ എഡ്ഡി കാൽവോ.
ഗ്വാമിനെ ആക്രമിക്കുന്നത് അമേരിക്കയെ ആക്രമിക്കുന്നതിനു തുല്യമാണ്. ഉത്തരകൊറിയ ആക്രമണത്തിനു ശ്രമിച്ചാൽ ഒട്ടുംതന്നെ വിജയം കാണില്ല. തടുക്കാനാവാത്ത സേനയെയായിരിക്കും ഉത്തരകൊറിയയ്ക്കു നേരിടേണ്ടിവരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരകൊറിയയെ ചുട്ടുചാന്പലാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയിൽനിന്ന് 3,400 കിലോമീറ്റർ അകലെയുള്ള പസഫിക് സമുദ്രത്തിലുള്ള ഗ്വാം ദീപിലേക്കു മിസൈൽ വിടുമെന്നു ഉത്തരകൊറിയ മറുപടി നല്കിയത്.


രണ്ടു സൈനിക താവളങ്ങളിലായി 7,000 യുഎസ് പട്ടാളക്കാർ ഗ്വാമിലുണ്ട്. ദ്വീപിലെ ജനസംഖ്യ 1.63 ലക്ഷമാണ്. ഗ്വാമിൽ ജനിക്കുന്നവർ യുഎസ് പൗരൻമാരുമാണ്.

ഉത്തരകൊറിയയുടെ ഭീഷണി ഗ്വാമിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതേസമയം ഏതുതരം ആക്രമണത്തിൽനിന്നും യുഎസ് സേന തങ്ങളെ സംരക്ഷിക്കുമെന്നു ജനങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

ട്രംപിന്‍റെ ഭീഷണികളും പ്രശ്നം വഷളാക്കുന്നതായി ചില പ്രദേശവാസികൾ അഭിപ്രായപ്പെടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.